താണ്ഡവമാടി യുക്രൈൻ..മുഷ്ഠി ചുരുട്ടി സെലൻസ്കി കണ്ടം വഴി ഓടി റഷ്യ! ഇത് പുതിയ പ്ലാൻ

റഷ്യയുടെ ഉക്രെയ്ൻ അധിനിവേശം നടന്നുകൊണ്ടിരിക്കെ , ചെർണോബിൽ ആണവ നിലയത്തിൽ നിന്ന് ചില റഷ്യൻ സേനകൾ പിൻവലിയുന്നുവെന്ന് ഒരു യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ആണവ അപകടത്തിന് സാക്ഷ്യം വഹിച്ച ചെർണോബിൽ, കൈവിൽ നിന്ന് 60 മൈൽ വടക്കുപടിഞ്ഞാറായാണ് സ്ഥിതി ചെയ്യുന്നത്.ഫെബ്രുവരി 24 ന്, ഉക്രെയ്നിനെതിരായ റഷ്യയുടെ ആക്രമണത്തിന്റെ ആദ്യ ദിവസം, റഷ്യൻ സൈന്യം റേഡിയോ ആക്ടീവ് മാലിന്യങ്ങൾ സൂക്ഷിക്കുന്നിടം പിടിച്ചെടുത്തു. കൂടാതെ, രണ്ട് ഉക്രേനിയൻ നഗരങ്ങളിലെ പ്രവർത്തനങ്ങൾ മോശമാകുന്നു എന്ന് റഷ്യൻ അധികൃതർ പ്രസ്താവിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഈ പിൻവലിക്കൽ ഉണ്ടായതെന്ന് ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്തു.
ചെർണോബിൽ റഷ്യ "അവരുടെ ചില സൈനികരെ പുനഃസ്ഥാപിക്കാൻ തുടങ്ങുന്നു- പിൻവാങ്ങുന്നു, ചെർണോബിൽ സൗകര്യങ്ങളിൽ നിന്ന് മാറി ബെലാറസിലേക്ക് അവർ നീങ്ങുന്നു".എന്നാണ് ദി കൈവ് ഇൻഡിപെൻഡന്റ് റിപ്പോർട്ടിൽ ഒരു യുഎസ് ഉദ്യോഗസ്ഥൻ ബുധനാഴ്ച പറഞ്ഞതായി പറയുന്നത്.
മാത്രവുമല്ല"പരസ്പര വിശ്വാസം വളർത്തിയെടുക്കുന്നതിനും ഭാവി ചർച്ചകൾക്ക് സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനും" "കൈവിന്റെയും ചെർനിഹിവിന്റെയും ദിശയിൽ" സൈനിക പ്രവർത്തനങ്ങൾ ഗണ്യമായി കുറയ്ക്കാൻ മോസ്കോ തീരുമാനിച്ചതായി റഷ്യൻ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി അലക്സാണ്ടർ ഫോമിൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ആക്രമണം മയപ്പെടുത്തുമെന്ന വാഗ്ദാനം കാറ്റിൽപറത്തി ഇന്നലെ യുക്രെയ്ൻ തലസ്ഥാനമായ കീവിലും വടക്കൻ നഗരമായ ചെർണീവിലും റഷ്യ ആക്രമണം ശക്തമാക്കി. ചെർണീവിൽ വീടുകളും കെട്ടിടങ്ങളും തകർന്നു. കിഴക്കൻ നഗരമായ ഐസിയമിലും ഡോണെറ്റ്സ്ക് മേഖലയിലും ആക്രമണം കനത്തു. യുക്രെയ്ൻ ശുപാർശകൾ എഴുതിനൽകിയതു സ്വാഗതാർഹമാണെങ്കിലും ചർച്ചയിൽ എന്തെങ്കിലും നിർണായകമായ പുരോഗതി ഉണ്ടായില്ലെന്ന് റഷ്യയുടെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
അതിനിടെ, മൈക്കലോവിലെ മിസൈൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. കിഴക്കൻ യുക്രെയ്നിൻ കരയാക്രമണം ശക്തമാക്കാൻ ചില സൈനിക യൂണിറ്റുകളെ റഷ്യ പുനർവിന്യസിച്ചതായും റിപ്പോർട്ടുണ്ട്. ഏറ്റുമുട്ടലിൽ വലിയ നാശനഷ്ടം സംഭവിച്ച ചില റഷ്യൻ സേനായൂണിറ്റുകൾ ബെലാറൂസിലേക്കും റഷ്യയിലേക്കും മടങ്ങാൻ നിർബന്ധിതമായിട്ടുണ്ടെന്ന് യുകെ മിലിട്ടറി ഇന്റിലിജൻസ് അവകാശപ്പെട്ടു. ആക്രമണം മയപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം റഷ്യ വാഗ്ദാനം ചെയ്തതു സേനാവിഭാഗങ്ങളെ പുനർവിന്യസിക്കാനുള്ള സാവകാശം ലഭിക്കാനാണെന്നാണു വിലയിരുത്തൽ.
സംഘർഷം ഒരു മാസം പിന്നിടുമ്പോൾ, 40 ലക്ഷം അഭയാർഥികൾ അയൽരാജ്യങ്ങളിലെത്തിയതായി യുഎൻ അഭയാർഥി ഏജൻസി വ്യക്തമാക്കി. ഇതിൽ 20 ലക്ഷം പേർ കുട്ടികളാണ്. രാജ്യത്തിനകത്തു 25 ലക്ഷത്തിലേറെ പേർ വീടുപേക്ഷിച്ചു പലായനം ചെയ്തു. യുക്രെയ്നിലെ യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കാൻ നോർവീജിയൻ ജഡ്ജിയെ തലവനാക്കി മൂന്നംഗ മനുഷ്യാവകാശ വിദഗ്ധരുടെ സമിതിയെ ഐക്യരാഷ്ട്ര സംഘടന നിയോഗിച്ചു.
റഷ്യൻ വിദേശ കാര്യ മന്ത്രി സെർജി ലാവ്‌റോവ് ഇന്ന് ഇന്ത്യയിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തുന്ന മന്ത്രി ഇന്ന് വൈകുന്നേരം പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. നാളെ വിദേശ കാര്യ മന്ത്രി എസ് ജയ്ശങ്കറുമായും മന്ത്രി ചർച്ച നടത്തും. ഏപ്രിൽ പതിനൊന്നിന് ഇന്ത്യയും അമേരിക്കയും തമ്മിൽ നടത്തുന്ന കൂടിക്കാഴ്ചക്ക് മുന്നോടിയായാണ് ലാവ്‌റോവിന്റെ ഇന്ത്യാ സന്ദർശനം. റഷ്യ യുക്രൈൻ സംഘർഷത്തിനിടയിലുള്ള സന്ദർശനം ഇരു രാജ്യങ്ങൾക്കും ഏറെ നിർണായകമാണ്. ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദർശിച്ച് ദിവസങ്ങൾക്ക് ശേഷമാണ് റഷ്യൻ വിദേശകാര്യ മന്ത്രിയുടെ സന്ദർശനം.
https://www.facebook.com/Malayalivartha























