ശ്രീലങ്കയിൽ രജപക്സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങളെ നിയത്രിക്കുന്നതിനായി സൈന്യത്തിന് വ്യാപക അധികാരം നൽകിയിട്ടുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിനെതിരായ പ്രക്ഷോഭവുമായി ജനം തെരുവിലിറങ്ങി. ജനപ്രക്ഷോഭം നിയന്ത്രിക്കുന്നതിനായി പ്രസിഡന്റ് രജപക്സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഉത്തരവിറക്കി. സാധന സമഗ്രകളുടെ ഉറപ്പു വരുത്താനന്നെന്ന് പ്രസിഡന്റ് പറഞ്ഞു. ജനങ്ങളെ നിയത്രിക്കുന്നതിനായി സൈന്യത്തിന് വ്യാപക അധികാരം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം നൂറുകണക്കിനാളുകൾ രജപക്സെയുടെ വീട്ടിലേക്കു ഇരച്ചുകയറാൻ ശ്രമം നടത്തിയിരുന്നു. ഇതേ തുടർന്നാണ് ഇങ്ങനെ ഒരു ഉത്തരവ് ഇറക്കിയത്. സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യാനും തടങ്കലിൽ വയ്ക്കാനും സൈന്യത്തിന് അധികാരം നൽകുന്ന കർശന നിയമങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രക്ഷോഭങ്ങളെ തുടർന്ന് ശ്രീലങ്കയിൽ പ്രഖ്യാപിച്ചിരുന്ന കർഫ്യൂ പിൻവലിച്ചിരുന്നു. സംഘർഷങ്ങൾക്ക് അയവുവന്നു എന്ന് കണ്ടതോടെ കർഫ്യൂ പിൻവലിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രസിഡന്റിന്റെ വസതിക്കുമുന്നിലടക്കം വൻ സംഘർഷം ഉണ്ടായി.ഇതേ തുടർന്ന് സൈന്യവും പൊലീസും പ്രത്യേക ദൗത്യ സേനയും രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല . നാവികസേനയും കരസേനയും സംയുക്തമായി ശ്രമിച്ചതിന്റെ ഫലമായിയാണ് പ്രസിഡന്റിന്റെ വീടിനു സുരക്ഷ ഉറപ്പാക്കിയത്.
ഏപ്രിൽ മൂന്നിന് ശ്രീലങ്കയിൽ രാജ്യവ്യാപകമായി ജനം മഹാപ്രക്ഷോഭം നടത്താനൊരുങ്ങുമ്പോഴാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം. രാഷ്ട്രീയ പാർട്ടികളുടെ നിർദേശവും പിൻബലവും ഇല്ലാതെ ജനം ഒന്നാകെ പ്രതിഷേധിക്കുമെന്ന് സമൂഹമാധ്യമ സന്ദേശങ്ങളിൽ പറയുന്നു. ഏതു പാർട്ടിയിൽ വിശ്വസിച്ചാലും ഈ സർക്കാരിനെ ഭരണഘടനാപരമായി പുറത്താക്കാൻ സമയമെടുക്കുമെന്നും അതുവരെ കാത്തിരുന്നാൽ രാജ്യം നശിക്കും. മറ്റു മാർഗമില്ല അതിനാൽ ഏപ്രിൽ മൂന്നിന് രാവിലെ ഒമ്പതിന് രാജ്യമാകെ പ്രതിഷേധിക്കണം. നമുക്കും നമ്മുടെ ഭാവിക്കും വേണ്ടിയാണ് ഈ പ്രക്ഷോഭം’ എന്നാണ് സന്ദേശത്തിൽ പറയുന്നത് .
പ്രക്ഷോഭം പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുതിരിക്കുകയാണ്. വാട്‌സാപ്പിലും ടെലഗ്രാമിലും ഫെയ്‌സ്ബുക്കിലും ഗ്രൂപ്പുകൾ ഉണ്ടാക്കിയാണ് ജനങ്ങളെ സംഘടിപ്പിക്കുന്നത്. പ്രവിശ്യതിരിച്ചുള്ള അണിചേരലിനു നിർദേശങ്ങളും ഇതുവഴി നൽകുന്നുണ്ട് . സ്വന്തമായി പോസ്റ്റർ തയ്യാറാക്കാനും പൊതുമുതൽ നശിപ്പിക്കരുതെന്നും നിർദേശക്കുന്നുണ്ട് . ഗോഹോം ഗോത’ എന്ന ഹാഷ് ടാഗ് വഴിയാണ് സംഘാടനം.
സർക്കാർ ശ്രമിക്കുക സിംഹള വംശീയത മുതലെടുക്കാനാകും എന്ന് കരുതപ്പെടുന്നു.ഇതിനായി പ്രക്ഷോഭകർ സിംഹളർക്ക് എതിരാണെന്ന് വരുത്തി തമിഴ്, മുസ്ലിം വിഭാഗത്തിനെതിരെ വികാരം ഉയർത്താനും ശ്രമിക്കും. രാജ്യത്ത് അവശ്യവസ്‌തു ക്ഷാമം തുടരുകയാണ് . ഡീസൽ, പാചകവാതക ക്ഷാമവും പണപ്പെരുപ്പവും ചരിത്രത്തിലെ ഏറ്റവും ദയനീയ അവസ്ഥയിലാണ്. ടൂറിസ്റ്റുകളുടെ എണ്ണത്തിലുണ്ടായ നേരിയ വർദ്ധനവ് മാത്രമാണ് സർക്കാരിന് ആശ്വാസം.
https://www.facebook.com/Malayalivartha























