രണ്ട് മനുഷ്യരുടെ നഗ്ന ഫോട്ടോകൾ ബഹിരാകാശത്തേക്ക് അയച്ചുകൊണ്ട് അന്യഗ്രഹജീവികളെ ആകർഷിക്കാൻ പുതിയ നീക്കം; 150 വർഷത്തിനു ശേഷം അന്യഗ്രഹജീവികളുമായി ബന്ധം സ്ഥാപിക്കാൻ വീണ്ടും പുതിയ പരീക്ഷണവുമായി ശാസ്ത്രജ്ഞർ, ക്ഷീരപഥത്തിൽ നിലനിന്നേക്കാവുന്ന ബുദ്ധിമാനായ അന്യഗ്രഹജീവികൾക്ക് ഇത് നൽകാമെന്നാണ് ഇവരുടെ പദ്ധതി! വിജയിച്ചാൽ ചരിത്രമാകും...

എന്നും നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ധാരാളം ഹോളിവുഡ് സിനിമകളിൽ പത്രമാകുകയും ആളുകളെ അതിശയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും ഇന്നും അന്യഗ്രഹ ജീവികളും പറക്കും തളികയുമൊക്കെ ശാസ്ത്ര ലോകത്തിന് മുന്നിൽ വലിയൊരു ചോദ്യ ചിഹ്നമായി തന്നെ നിലനിൽക്കുകയാണ്. എന്നാൽ അന്യഗ്രഹ ജീവികളെ കുറിച്ചുള്ള എന്തിനും എപ്പോഴും ലോകത്ത് വലിയ ശ്രദ്ധ ലഭിക്കാറുള്ളത് പതിവ് കാഴ്ചയാണ്. നിരവധി വാർത്തകളാണ് ഇതിനെ ചുറ്റിപ്പറ്റി പുറത്തവരാറുള്ളത്. എന്നെങ്കിലും ഒരിക്കൽ ഒരു അന്യഗ്രഹ ജീവി മുന്നിൽ വന്ന് പെടാനും അവയുടെ ശക്തിയുപയോഗിച്ച് ലോകം കീഴടക്കാനും ആഗ്രഹിക്കുന്നവർ പോലും ഇന്ന് ലോകത്തുള്ളതായി നമുക്കറിയാം.
അങ്ങനെ ഇതുവരെ വിശ്വസിക്കാവുന്ന തരത്തിലുള്ള തെളിവുകൾ കൊണ്ടുവരാൻ ഒരാൾക്കും സാധിച്ചിട്ടില്ല എന്നതും ഇതിലുള്ള മനുഷ്യരുടെ ആകാംക്ഷ ഏറുകയാണ്. ഭൗമേതര ജീവികളുണ്ടെന്ന് അവകാശപ്പെട്ടിരുന്ന ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് അവയെ കണ്ടെത്താൻ മുന്നിട്ടിറങ്ങിയിരുന്നെങ്കിലും മരിക്കുന്നതിന് മുമ്പുവരെ യാതൊരു തെളിവും അദ്ദേഹത്തിന് പോലും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. ഇപ്പോഴിതാ മറ്റൊരു നിർണായക നീക്കത്തിലേക്കാണ് ലോകം കടക്കുന്നത്.
കഴിഞ്ഞ 150 വർഷത്തിലേറെയായി തന്നെ മനുഷ്യർ അന്യഗ്രഹജീവികളുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണ്. ഇപ്പോൾ, അൾട്ടീരിയർ ലൈഫ് ഫോമുകളുമായി ബന്ധപ്പെടാനുള്ള ഒരു പുതിയ ശ്രമത്തിൽ, രണ്ട് മനുഷ്യരുടെ നഗ്ന ഫോട്ടോകൾ ബഹിരാകാശത്തേക്ക് അയച്ചുകൊണ്ട് അന്യഗ്രഹജീവികളെ ആകർഷിക്കാനും അവരെ കുടുക്കാനും ശാസ്ത്രജ്ഞർ നോക്കുന്നതായാണ് റിപ്പോർട്ട് പുറത്ത് വരുന്നത്. സയന്റിഫിക് അമേരിക്കൻ റിപ്പോർട്ട് അനുസരിച്ച് നാസയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ ഇതിനായി ഒരു പുതിയ സന്ദേശം വികസിപ്പിച്ചെടുത്തിരിക്കുകയാണ്.
അതായത് ക്ഷീരപഥത്തിൽ നിലനിന്നേക്കാവുന്ന ബുദ്ധിമാനായ അന്യഗ്രഹജീവികൾക്ക് ഇത് നൽകാമെന്നാണ് ഇവരുടെ പദ്ധതി എന്നത്. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ ജോനാഥൻ ജിയാംഗും സഹപ്രവർത്തകരും ചേർന്ന് ബീക്കൺ ഇൻ ദ ഗാലക്സി (ബിഐടിജി) എന്ന് പേരിട്ടിരിക്കുന്ന പുതിയ ബഹിരാകാശ-ബൗണ്ട് നോട്ട് വികസിപ്പിച്ചെടുത്തത് ഒരു പ്രീപ്രിന്റ് സൈറ്റിലെ ഒരു പഠനത്തിൽ അവരുടെ പ്രചോദനങ്ങളും രീതിശാസ്ത്രവും പ്രസിദ്ധീകരിക്കുകയുണ്ടായുണ്ടായി.
ഇതിലൂടെ അന്യഗ്രഹ ജീവികളുടെ ആകാംക്ഷ വർദ്ധിപ്പിക്കാനും അങ്ങനെ ആശയവിനിമയം പ്രോത്സാഹിപ്പിക്കാനും ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്ന് തന്നെ രണ്ട് നഗ്നരായ ആളുകളുടെ ഒരു കാർട്ടൂൺ അയച്ചുകൊണ്ട് പ്രപഞ്ചത്തിലെ മറ്റ് ജീവജാലങ്ങളുമായി ബന്ധപ്പെടാമെന്നു സംഘം ഈ പദ്ധതി വഴി പ്രതീക്ഷിക്കുകയാണ്. ഈ പ്രോജക്‌റ്റിൽ ഗുരുത്വാകർഷണത്തിന്റെ ചിത്രീകരണവും ഡിഎൻഎയും നഗ്‌നനായ മനുഷ്യനും സ്ത്രീയും ഹലോ എന്ന് കാണിക്കുന്നതിന്റെ പിക്‌സിലേറ്റഡ് ഡ്രോയിംഗും ഉൾപ്പെടുന്നുണ്ട്.
അതോടൊപ്പം തന്നെ മനുഷ്യരാശിക്ക് തികച്ചും വ്യത്യസ്തമായ ഭാഷാ രൂപമുള്ള ഈ അന്യഗ്രഹ ജീവികളുമായി ആശയവിനിമയം നടത്തുന്നതിനുള്ള വെല്ലുവിളികൾ കാരണമാണ് നഗ്ന ചിത്രങ്ങൾ അയക്കുന്നതെന്നാണ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നത്.
നാസയുടെ വോയേജർ പേടകത്തിലെ ഫിസിക്കൽ ഗോൾഡൻ റെക്കോർഡുകൾ ഉൾപ്പെടെ, കാലങ്ങളായി, അന്യഗ്രഹജീവികൾക്കായി മനുഷ്യർ ബഹിരാകാശത്തേക്ക് നിരവധി സന്ദേശങ്ങൾ അയച്ചിട്ടുള്ളതായി നമുക്കറിയാമല്ലോ... എന്നാൽ, ഈ ശ്രമങ്ങളിൽ ഭൂരിഭാഗവും വിവാദത്തിലാകുകയും ചെയ്തിരുന്നു.
അതേസമയം ഗാലക്സിയിൽ ഭൂമിയുടെ സ്ഥാനം പ്രക്ഷേപണം ചെയ്യുന്നത് ശത്രുതാപരമായ ജീവിവർഗങ്ങളിൽ നിന്ന് നമ്മുടെ ലോകത്തിന് അപകടം ക്ഷണിച്ചുവരുത്തുമെന്ന് ചില വിദഗ്ധർ മുന്നറിയിപ്പ് നൽകിയതോടെ ഇതിൽ നിന്ന് പലരും പിന്തിരിയുകയാണ് ചെയ്തത്. ജിയാങ്ങും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ഈ അപകടസാധ്യത അംഗീകരിക്കുകയും ചെയ്യുകയുണ്ടായി. എന്നാൽ BITG സന്ദേശം മനസ്സിലാക്കാൻ കഴിവുള്ള അന്യഗ്രഹജീവികൾ ആക്രമണകാരികളായ ജേതാക്കളാകില്ലെന്ന് പറഞ്ഞുകൊണ്ട് അതിനെ പ്രതിരോധിക്കുകായും ചെയ്യുകയാണവർ. എന്തായാലും ഇതുവഴി അന്യഗ്രഹജീവികളുമായി ബന്ധം സ്ഥാപിക്കാൻ കഴിയുമോ എന്നത് കണ്ടുതന്നെ അറിയണം.
https://www.facebook.com/Malayalivartha






















