യുക്രൈൻ വംശഹത്യയ്ക്ക് മാപ്പില്ല.. ലോകം ഒറ്റക്കെട്ടായി രംഗത്ത് നേരിട്ടുള്ള നടപടിക്ക് ജി7 രാജ്യങ്ങൾ
യുക്രെയ്ൻ തലസ്ഥാനമായ കീവ് നഗരത്തിനു സമീപം ബുച്ച പട്ടണത്തിൽ റഷ്യ സാധാരണ പൗരൻമാരെ കൂട്ടക്കൊല നടത്തിയെന്ന ആരോപണവുമായി യുക്രെയ്ൻ വിദേശകാര്യമന്ത്രി ഡിമിത്രോ കുലേബ കഴിഞ്ഞ രംഗത്ത് വന്നിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്കെതിരെ ശക്തമായ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന് ജി7 രാജ്യങ്ങളോട് കുലേബ ആവശ്യപ്പെടും ചെയ്തു.യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി സംഭവത്തെ വംശഹത്യയെന്നു വിശേഷിപ്പിച്ചത് . കൂട്ടക്കൊലയ്ക്ക് ഇരയാക്കപ്പെട്ട 410 പേരുടെ മൃതശരീരങ്ങൾ കണ്ടെത്തിയെന്ന് യുക്രെയ്ൻ പ്രോസിക്യൂട്ടർ ജനറൽ ഇറീന വെനഡിക്ടോവ പറഞ്ഞു.
യുക്രെയ്നിലെ ബുച്ചയിൽ നടന്ന കൂട്ടക്കൊല യുദ്ധക്കുറ്റമാണെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ വിചാരണ ചെയ്യണമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടു. യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കി ബുച്ച സന്ദർശിച്ചതിനു പിന്നാലെയാണ് ബൈഡന്റെ പ്രതികരണം. യുക്രെയ്ന് കൂടുതൽ ആയുധങ്ങൾ നൽകാനും അദ്ദേഹം സഖ്യരാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്തു.
യുഎൻ മനുഷ്യാവകാശ കൗൺസിലിൽനിന്ന് റഷ്യയെ പുറത്താക്കണമെന്ന് ആവശ്യപ്പെടുമെന്ന് യുഎന്നിലെ യുഎസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് അറിയിച്ചു. ബുച്ചയിലെ കൊലയ്ക്ക് റഷ്യ ഉത്തരം പറയേണ്ടി വരുമെന്ന് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് മുന്നറിയിപ്പു നൽകി. നടന്നതെന്തെന്ന് അന്വേഷിക്കണമെന്ന് യുഎന്നും യൂറോപ്യൻ യൂണിയനും ആവശ്യപ്പെട്ടു. കൂട്ടക്കൊല നടത്തിയിട്ടില്ലെന്നാണ് റഷ്യൻ നിലപാട്.
യുക്രെയ്ൻ തലസ്ഥാനമായ കീവിൽ സ്ഥിതി ഇപ്പോഴും മോശമാണെന്നും നഗരം വിട്ടുപോയവർ തിരികെ വരാൻ ശ്രമിക്കരുതെന്നും മേയർ അറിയിച്ചു. ബുച്ചയിലെ കൂട്ടക്കൊലയുടെ പേരിൽ രോഷം ശക്തമാകുന്നതിനിടെ, സൗഹൃദം തുടരാത്ത രാജ്യങ്ങൾക്കു റഷ്യ വീസ നിയന്ത്രയണം ഏർപ്പെടുത്തി. ചില യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, നോർവേ, സ്വിറ്റ്സർലൻഡ്, ഡെൻമാർക്ക്, ഐസ്‌ലൻഡ് എന്നിവരുമായുണ്ടായിരുന്ന പ്രത്യേക വീസ പദ്ധതിയാണ് റദ്ദാക്കിയത്. റഷ്യയ്ക്കെതിരെ പ്രവർത്തിക്കുന്ന വ്യക്തികൾക്കും നിയന്ത്രണം ബാധകമാക്കും.
ബുച്ച പട്ടണത്തിൽ അരങ്ങേറിയതു വംശഹത്യയാണെന്ന യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ ആരോപണത്തെ ശരിവച്ച് സ്‌പാനീഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് രംഗത്തു വന്നു. യുക്രെയ്‌നിലെ യുദ്ധക്കുറ്റകൃത്യങ്ങൾ നടത്തിയവർ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പ് വരുത്തുമെന്നു പെഡ്രോ സാഞ്ചസ് പറഞ്ഞു.
ബുച്ച പട്ടണത്തിൽ കൂട്ടക്കൊലയ്ക്ക് ഇരയാക്കപ്പെട്ട 410 പേരുടെ മൃതശരീരം കണ്ടെത്തിയെന്ന് യുക്രെയ്ൻ പ്രോസിക്യൂട്ടർ ജനറൽ ഇറീന വെനഡിക്ടോവയാണ് അറിയിച്ചത്. ബുച്ച കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ റഷ്യയ്ക്കെതിരെ ശക്തമായ ഉപരോധങ്ങൾ ഏർപ്പെടുത്തുന്ന കാര്യം യുറോപ്യൻ യൂണിയൻ പരിഗണിക്കുമെന്നാണു സൂചന.
എന്നാൽ സംഭവത്തിന്റെ നിജസ്ഥിതി അറിയാതെ ലോകനേതാക്കൾ പ്രതികരിക്കരുതെന്നായിരുന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവിന്റെ പ്രതികരണം. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും വ്യാജമാണെന്നായിരുന്നു ക്രെംലിന്റെ ആദ്യ പ്രതികരണം. സംഭവത്തിന്റെ നിജസ്ഥിതി ഐക്യരാഷ്ട്ര സംഘടനയെ ബോധ്യപ്പെടുത്തുമെന്നും ദിമിത്രി പെസ്കോവ് പറഞ്ഞു.
രാജ്യാന്തര പ്രതിഷേധമേറിയപ്പോൾ ബുച്ച പട്ടണത്തിലെ കൂട്ടക്കൊല വ്യാജനിർമിതിയാണെന്ന ആരോപണത്തിൽ നിന്ന് റഷ്യ പിന്നോട്ടുപോയി. സംഭവത്തിനു കാരണമായ യുക്രെയ്‌ൻ പ്രകോപനം എന്തെന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
https://www.facebook.com/Malayalivartha






















