ഒറ്റ ബോംബിൽ എല്ലാം തീർക്കും, പക്ഷെ അമേരിക്കയിലെ ചതിയന്മാരുടെ ചരിത്രമല്ല റഷ്യക്കുള്ളത് ?

റഷ്യ-യുക്രൈൻ യുദ്ധത്തിന് പിന്നിലെ യഥാർഥ കാരണം? എന്താണ് എന്ന അന്വേഷിക്കുന്നവരോട് ഒറ്റ നോട്ടത്തിൽ നമ്മുക് പറഞ്ഞു കൊടുക്കാം പുടിന്റെ ലക്ഷ്യം 'ഒരൊറ്റ റഷ്യ'?..അതെ ഒരറ്റ റഷ്യ തന്നെയാണ് പുടിന്റെ ലക്‌ഷ്യം . എന്നാൽ അതിനെ വളച്ചൊടിക്കുന്നതോ അമേരിക്ക തന്നെയാണ് , കാരണം റഷ്യയുടെ പതനം, ഇന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും അമേരിക്ക തന്നെയാണ്,,പക്ഷെ അമേരിക്ക അപ്പോഴും പല കാര്യങ്ങളും ഇവിടെ മറച്ചു പിടിക്കുകയാണ്, റഷ്യ യുക്രെയിനിൽ നടത്തുന്നത് ആ രാജ്യത്തിനു നേരെയുള്ള കടന്നാക്രമണമാണെന്ന് അവകാശപ്പെടുന്ന അമേരിക്ക സ്വന്തം ചിറകിനടിയിലെ ഇസ്രയേൽ പലസ്തീനിലും ഇറാനിലും നടത്തുന്ന ആക്രമണത്തെ കുറിച്ചും ലോകത്തോട് മറുപടി പറയേണ്ടതുണ്ട്. ഇസ്രയേൽ പറയുന്നത് അവരുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നതിനാണ് തങ്ങളുടെ ഈ പോരാട്ടമെന്നാണ് ഇത് പൂർണ്ണമായും അംഗീകരിച്ചാണ് നാറ്റോ കക്ഷികളായ അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൺ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളും നിലവിൽ നിലപാട് സ്വീകരിച്ചിരിക്കുന്നത്. അതേസമയം മുൻപ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രെയിൻ നാറ്റോ സഖ്യത്തിൽ ചേർന്നാൽ ഉണ്ടാകുന്ന ഭീഷണി മുൻനിർത്തിയാണ് റഷ്യയും യുക്രെയിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നതെന്നതും നാം തിരിച്ചറിയേണ്ടതുണ്ട്.റഷ്യയോട് ചേർന്നു കിടക്കുന്ന യുക്രെയിനിൽ അമേരിക്കൻ മിസൈലുകൾ വിന്യസിച്ചാൽ അത് റഷ്യയ്ക്ക് ഉയർത്തുന്നത് വൻ ഭീഷണി തന്നെയാണ്.
അതായത് പാക്ക് അധീന കശ്മീരിൽ ചൈന മിസൈലുകൾ സ്ഥാപിച്ചാൽ ഇന്ത്യ എങ്ങനെ പ്രതികരിക്കുമോ അതു തന്നെയാണ് റഷ്യയും ഇപ്പോൾ ചെയ്തിരിക്കുന്നത്. മര്യാദയുടെ ഭാഷയിലാണ് നാറ്റോ സഖ്യത്തിൽ ചേരരുത് എന്ന് റഷ്യ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ആ മുന്നറിയിപ്പ് പാടെ അവഗണിക്കുകയാണ് യുക്രെയിൻ ചെയ്തിരിക്കുന്നത്. അതിന്റെ പരിണിതഫലമാണ് ഇപ്പോഴത്തെ സംഘർഷം. റഷ്യയുടെ ഭാഷയിൽ പറഞ്ഞാൽ പ്രത്യേക സൈനിക നടപടി മാത്രമാണിത്. അതല്ലാതെ അമേരിക്ക പറയുന്നതു പോലെ തുറന്ന യുദ്ധമല്ല. യുദ്ധമായിരുന്നെങ്കിൽ ഒറ്റ ബോംബിൽ എല്ലാം അവസാനിപ്പിക്കാൻ റഷ്യയ്ക്ക് എളുപ്പത്തിൽ സാധിക്കുമായിരുന്നു.സോവിയറ്റ് യൂണിയനെ എതിർക്കാൻ അമേരിക്ക രൂപം നൽകിയ നാറ്റോ സൈനിക സഖ്യത്തെ സോവിയറ്റ് യൂണിയൻ ഇല്ലാതായിട്ടും പിരിച്ചു വിടാൻ തയ്യാറാകാത്ത അമേരിക്കയാണ് യഥാർത്ഥത്തിൽ ലോക സമാധാനത്തിന് ഭീഷണി ഉയർത്തുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങളെ ആക്രമിച്ച ചരിത്രവും അമേരിക്കയും ബ്രിട്ടനും ജർമ്മനിയും അടങ്ങുന്ന ‘നാറ്റോ’ രാജ്യങ്ങൾക്കു മാത്രം അവകാശപ്പെട്ടതാണ്.കൊലയാളി സേനയെയും അവസാനിപ്പിച്ച ചരിത്രമാണ് അവർക്കുള്ളത്. അറുപതു ലക്ഷത്തോളം വരുന്ന ജൂതരുടെയും ഇതിനു പുറമെ മറ്റു അനേകലക്ഷങ്ങളെയും കുരുതി കൊടുത്ത രാക്ഷസ വാഴ്ചക്കാണ് അതോടെ തിരശ്ശീല വീണിരുന്നത്. ഈ ചരിത്രം അമേരിക്കയ്ക്കു ഒപ്പം നിലകൊള്ളുന്ന ജൂത രാഷ്ട്രമായ ഇസ്രയേലുംഓർമ്മിക്കുന്നത്നല്ലതാണ്..
സോവിയറ്റ് യൂണിയന്റെ ചെമ്പടയും സ്റ്റാലിൻ എന്ന കമ്യൂണിസ്റ്റു ഭരണാധികാരിയും ഇല്ലായിരുന്നു എങ്കിൽ ഒരുപക്ഷേ ഇസ്രയേൽ എന്ന ജൂത രാഷ്ട്രം പണിയാൻ പോലും ലോകത്ത് ഒരു ജൂതനും അവശേഷിക്കുമായിരുന്നില്ല. സെലൻസ്കി എന്ന ജൂതനായ യുക്രെയിൻ പ്രസിഡന്റിനു വേണ്ടി വാദിക്കുന്ന ഓരോ ഇസ്രയേലുകാരനും ആ യാഥാർത്ഥ്യവും ഉൾക്കൊള്ളാൻ തയ്യാറാവേണ്ടതുണ്ട്.അമേരിക്കയും ഇസ്രയേലും അവരുടെ അജണ്ടകൾ മുൻ നിർത്തി ഇപ്പോഴും ലോകത്തെ പല രാജ്യങ്ങളിലും കടന്നുകയറി ഇടപെടലുകൾ നടത്തുന്നുണ്ട്. എന്നാൽ അക്കൂട്ടത്തിൽ ഒരിക്കലും റഷ്യയെ ഉൾപ്പെടുത്താൻ കഴിയുകയില്ല. ഇറാനിലെ മുതിർന്ന സൈനിക കമാണ്ടറെ വകവരുത്തിയും ഉപരോധം ഏർപ്പെടുത്തിയും ഇറാനെ വരിഞ്ഞു മുറുക്കുന്ന അമേരിക്ക ഇസ്രയേലിനെ രംഗത്തിറക്കിയാണ് ഇപ്പോൾ വീണ്ടും പകവീട്ടാൻ ശ്രമിക്കുന്നത്. ഇറാനിയൻ നഗരമായ ഇസ്ഫഹാനിലെ പ്രതിരോധ കേന്ദ്രത്തിൽ നടന്ന ഇസ്രയേലിന്റെ ഡ്രോൺ ആക്രമണം അതാണ് സൂചിപ്പിക്കുന്നത്.റഷ്യയിലേക്കുള്ള ആയുധ കയറ്റുമതി തടയാനാണ് ഇത്തരമൊരു ആക്രമണമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് ആണ് ഡ്രോൺ ആക്രമണം നടത്തിയതെന്നാണ് അമേരിക്കയിലെ മുതിർന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇസ്‌ഫഹാനിലെ മിസൈൽ നിർമാണ കേന്ദ്രത്തിലാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേലിനെ ആക്രമിക്കാൻ ശേഷിയുള്ള ഇടത്തരം മിസൈലായ ‘ഷഹാബ്’ ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകളും ഇതിനകം തന്നെ പുറത്തു വന്നിട്ടുണ്ട്.
യുക്രെയിനിൽ ആക്രമണം നടത്താൻ ഇറാന്റെ ഡ്രോണുകളും നിലവിൽ റഷ്യൻ സേന ഉപയോഗിക്കുന്നുണ്ട്. യുക്രെയിന് ആയുധങ്ങൾ വിതരണം ചെയ്യുന്ന അമേരിക്കൻ ചേരിയെ ഏറെ പ്രകോപിപ്പിച്ച നീക്കമാണിത്. അതു കൊണ്ടു തന്നെ ഇസ്രയേലിന്റെ മിന്നൽ ആക്രമണത്തിന് മാനങ്ങളും ഏറെയാണ്.റഷ്യയിലേക്ക് ഡ്രോണുകൾ വിതരണം ചെയ്യുന്ന ഇറാനെതിരെ കൂടുതൽ ആക്രമണാത്മക സമീപനം സ്വീകരിക്കുമെന്നാണ് അമേരിക്കയും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇങ്ങനെ അമേരിക്കയ്ക്ക് നിലപാട് സ്വീകരിക്കാമെങ്കിൽ തീർച്ചയായും യുക്രെയിനെ സഹായിക്കുന്ന അമേരിക്കയെ ആക്രമിക്കാൻ റഷ്യക്കും അവകാശമുണ്ട്. റഷ്യയെ കടന്നാക്രമിക്കാൻ മത്സരിക്കുന്ന മാധ്യമങ്ങൾ അതു കൂടി റിപ്പോർട്ട് ചെയ്യാൻ തയ്യാറാകണം.
https://www.facebook.com/Malayalivartha























