Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, തെക്കന്‍ തമിഴ് നാട് തീരത്തിനും കോമറിന്‍ മേഖലക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു, വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...

കളിയിക്കാവിളയിൽ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് സംഘടനയുടെ സാന്നിധ്യം അറിയിക്കാൻ; നിരോധിത തീവ്രവാദ സംഘടനയായ അല്‍-ഉമ്മക്ക് കേരളത്തിലും വേരുകൾ ; ഏഴോളം ജില്ലകളില്‍ ഒളിത്താവളങ്ങളും പരിശീലന കേന്ദ്രങ്ങളും ;പ്രതികൾനിരോധിത സംഘടനയായ തമിഴ് നാട് നാഷണൽ ലീഗിലെ അംഗങ്ങൾ

16 JANUARY 2020 07:39 AM IST
മലയാളി വാര്‍ത്ത

More Stories...

ഉഷ്ണതരംഗ ജാഗ്രത മാറി മഴ ജാഗ്രത... ചൂടില്‍ വലഞ്ഞിരുന്ന കേരളത്തിലേക്ക് മഴയെത്തി; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ഇന്ന് 5 ജില്ലകളില്‍ യെല്ലോ, നാളെ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത വേണം

പാണ്‌ഡെയ്ക്ക് നിര്‍ണായകം... ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരം മഴ കാരണം ഉപേക്ഷിച്ചു; 13 മത്സരങ്ങളില്‍നിന്ന് 15 പോയന്റുമായി ഹൈദരാബൈദ് പ്ലേ ഓഫിലേക്ക് കടന്നു; ടീം ഉടമയായ കാവ്യാ മാരന് സന്തോഷം

ലോക്സഭ തിരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും....തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 സീറ്റുകളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്

സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും....

കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയില്‍ ജീര്‍ണിച്ചനിലയില്‍...

കളിയിക്കവിളയിൽ എ എസ ഐ യെ കൊലപ്പെടുത്തിയ പ്രതികൾ ഉൾപ്പെടുന്ന നിരോധിത തീവ്രവാദ സംഘടനയായ അല്‍-ഉമ്മക്ക് കേരളത്തില്‍ ശക്തമായ അടിവേരുകള്‍ ഉള്ളതായി സംസ്ഥാന ഇന്റലിജന്‍സ് വ്യക്തമാക്കുന്നു. ഇവർക്ക് കേരളത്തിലെ ഏഴോളം ജില്ലകളില്‍ ശക്തമായ സംഘടനാ സംവിധാനം ഉള്ളതായും ഈ സ്ഥലങ്ങളില്‍ ഒളിത്താവളങ്ങളും പരിശീലന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നതായുമാണ് ഇന്റലിജന്‍സ് റിപ്പോർട്ട് . പോലീസോ പുറമേയുള്ളവരോ കടക്കാന്‍ ഭയക്കുന്ന പോക്കറ്റുകളിലാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

നാട്ടില്‍ പ്രവാസികളായോ, ചെറുകിട കച്ചവടക്കാരോ, റിയല്‍ എസ്റ്റേറ്റുകാരോ ആയി അറിയപ്പെടുന്ന അല്‍-ഉമ്മ തീവ്രവാദികള്‍ അടുത്ത ബന്ധുക്കള്‍ക്കോ നാട്ടുകാര്‍ക്കോ അറിയാത്തവിധം അങ്ങേയറ്റം രഹസ്യമായാണ് പരിശീലന കേന്ദങ്ങളില്‍ എത്തുക. കളിയിക്കാവിളയില്‍ പോലീസ് ഉദ്യോഗസ്ഥനെ വധിച്ചകേസിലെ പ്രതികളായ ഷെമീമിനെയും തൗഫീക്കിനെയും ഒളിവില്‍ താമസിപ്പിച്ച വിതുര സ്വദേശി സെയ്ദലി നാട്ടില്‍ അറിയപ്പെട്ടിരുന്നത് പ്രവാസിയായാണ്.

കുറ്റകൃത്യം ചെയ്തശേഷം ഒളിത്താവളങ്ങളില്‍ എത്തുന്ന ഇവര്‍ തങ്ങളുടെ പങ്ക് അന്വേഷണങ്ങളില്‍ തെളിയുന്നില്ലായെന്ന് ഉറപ്പുവരുത്തിയ ശേഷമേ താവളങ്ങളില്‍ നിന്നും പുറത്തിറങ്ങാറുള്ളു. ഒളിവില്‍ താമസിക്കുന്ന സമയം ഇവരെ സഹായിക്കുന്നത് ഹവാലാ ഇടപാടുകാരും,കള്ളക്കടത്തുകാരുമാണന്നാണ് പോലീസ് നിഗമനം. ഇത്തരത്തില്‍ മുമ്പുനടന്ന കുറ്റകൃത്യങ്ങളില്‍ പങ്കെടുത്ത തീവ്രവാദികളെ സഹായിച്ചവരെക്കുറിച്ച് അന്വേഷണത്തിലാണെന്ന് ഇന്റലിജന്‍സ് പറയുന്നു. കേരളത്തില്‍ ഇത്തരത്തില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന നൂറുപേരെങ്കിലും അല്‍-ഉമ്മക്കുണ്ടെന്നാണ് ഇന്റലിജന്‍സ് കണക്കുകൂട്ടല്‍.

കഴിഞ്ഞ ബുധനാഴ്ച രാത്രി 9.25ന് ആണ് കളിയിക്കാവിളയിലെ മാർക്കറ്റ് റോഡിലുള്ള ചെക്ക്പോസ്റ്റിൽ ഡ്യുട്ടിയിലുണ്ടായിരുന്ന എസ് എസ് ഐയെ കൊലപ്പെടുത്തിയത്. സംഭവ ദിവസം ഉച്ചക്ക് രണ്ട് മണിക്ക് നെയ്യാറ്റിൻകരയിൽ എത്തിയ പ്രതികൾ രാത്രി 8.45ഓടെ ഓട്ടോയിൽ കളിയിക്കാവിളയിലേക്ക് പോകുകയായിരുന്നു. കളിയിക്കാവിള മാർക്കറ്റ് ജംഗ്ഷനിൽ എത്തിയ ശേഷം ചെക്ക് പോസ്റ്റ്‌ കുറച്ചു സമയം നിരീക്ഷിച്ചു. തുടർന്ന് എസ് എസ് ഐയെ വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തി. അതി ക്രൂരമായ കൊലപാതകമെന്നാണ് പിന്നീട് പുറത്ത് വന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട്‌ വ്യക്തമാക്കിയത്.

അന്വേഷണം ആരംഭിച്ച പോലീസിന് ആദ്യം പിടിവള്ളിയായത് കളിയിക്കാവിളയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച സി സി ടി വി ദൃശ്യങ്ങൾ. സി സി ടി വി ദൃശ്യങ്ങളിൽ നിന്നും ഇത് അബ്ദുൽ ഷമീമും തൗഫീഖുമാണെന്നു പോലീസ് കണ്ടെത്തി.
വൈകാതെ പ്രതികളുടെ ചിത്രങ്ങൾ പുറത്ത് വിട്ട ശേഷം ലുക്ക് ഔട്ട്‌ നോട്ടീസും പുറപ്പെടുവിച്ചു. ഒപ്പം പ്രതികളെ സംബന്ധിച്ച വിവരങ്ങളും പോലീസ് ശേഖരിച്ചു. പ്രതികൾ നേരത്തെയും കൊലപാതകങ്ങളിൽ പ്രതിയാണെന്നാണ് പോലീസ് കണ്ടെത്തിയത്. അബ്ദുൽ ഷമീം ചെന്നൈയിൽ നടന്ന വർഗീയ കൊലപാതകത്തിലും തൗഫീഖ് കന്യാകുമാരിയിൽ ഹൈന്ദവ നേതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതികളാണ്. ഈ കണ്ടെത്തലോടെയാണ് പോലീസ് നിരോധിത സംഘടനയായ തമിഴ് നാട് നാഷണൽ ലീഗിലേക്ക് എത്തുന്നത്. ഏതായാലും പിന്നീട് നെയ്യാറ്റിൻകരയിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് കണ്ടെത്തി.

സംഭവത്തിന്‌ പിന്നാലെ കേരള-തമിഴ്നാട് പോലീസ് സംഘങ്ങൾ സഹകരിച്ചാണ് അന്വേഷണം നടത്തിയത്. കേരളത്തിലും തമിഴ് നാട്ടിലും ബാംഗ്ലൂരിലുമായി പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 20ഓളം പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതിനിടയിൽ ബാംഗളൂരിൽ കസ്റ്റഡിയിലെടുത്ത ഇജാസ് എന്ന ആളെ ചോദ്യം ചെയ്തപ്പോഴാണ് കേസിലെ നിർണായക വിവരം ലഭിക്കുന്നത്. പ്രതികൾ ഉപയോഗിച്ച തോക്ക് വാങ്ങി നൽകിയത് ഇജാസായിരുന്നു. ഇജാസിൽ നിന്നാണ് പ്രതികൾ എവിടെയാണെന്നത് സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചതും. തുടർന്ന് ഉഡുപ്പിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടികൂടിയത് പോലീസിനെ സംബന്ധിച്ച് കേസ് അന്വേഷണത്തിന്റെ വിജയത്തിന് ഒപ്പം മറ്റ് ചില കാര്യങ്ങളിൽ ചുരുളഴിക്കുക കൂടിയാണ്. തമിഴ് നാട്ടിലെ നിരോധിത സംഘടനയായ തമിഴ് നാട് നാഷണൽ ലീഗിലെ അംഗങ്ങളാണ് പ്രതികൾ. ഈ സംഘടന തമിഴ് നാട്ടിൽ വ്യാപകമായി സ്‌ഫോടനത്തിന് പദ്ധതി ഇടുന്നതായാണ് തമിഴ്നാട് ക്യു ബ്രാഞ്ചിന്റെ റിപ്പോർട്ട്‌. പ്രതികളെ പിടികൂടിയതോടെ ഏതൊക്കെ സ്ഥാലങ്ങളിലാണ് സ്ഫോടനം നടത്താൻ പദ്ധതിയിട്ടതെന്ന കാര്യത്തിൽ അടക്കം ചുരുളഴിക്കാമെന്ന് പോലീസ് പ്രതീക്ഷിക്കുന്നു. ഒപ്പം സംസ്ഥാനത്തു നിന്ന് സംഘടനയെ പിഴുതെറിയുകയെന്നതും പോലീസിന്റെ മറ്റൊരു ലക്ഷ്യമാണ്. അതേസമയം കൊലപാതകം ചെയ്യാൻ പ്രതികൾക്ക് സഹായം ചെയ്തു നൽകിയ വിതുര സ്വദേശി സെയ്ദാലിയെ കണ്ടെത്താനുള്ള പരിശ്രമവും തകൃതിയായി നടക്കേണ്ടതുണ്ട്.

തമിഴ് നാട് നാഷണൽ ലീഗ് സംസ്ഥാനത്തു ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന് മനസിലാക്കിയ ശേഷം ഈ സംഘടനയിലെ ചില അംഗങ്ങളെ തമിഴ് നാട് ക്യു ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാണ് എസ് എസ് ഐയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയാൽ സംഘടനയുടെ സാന്നിധ്യം നല്ല രീതിയിൽ അറിയിക്കാൻ കഴിയുമെന്ന് പ്രതികൾക്ക് ബോധ്യമുണ്ടായിരുന്നു. ഒപ്പം അതിർത്തിയായാൽ അതിന്റെ പ്രകമ്പനം രണ്ട് സംസ്ഥാനങ്ങളിൽ അലയടിക്കും. ഒരു പോലീസ് ഉദ്യോഗസ്ഥൻ മാത്രമുള്ള ചെക്ക് പോസ്റ്റിൽ കൊലപാതകം നടത്തിയ ശേഷം എളുപ്പത്തിൽ രക്ഷപെടാമെന്നതും പ്രതികൾ കളിയിക്കാവിള തെരഞ്ഞെടുക്കാൻ കാരണമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉഷ്ണതരംഗ ജാഗ്രത മാറി മഴ ജാഗ്രത... ചൂടില്‍ വലഞ്ഞിരുന്ന കേരളത്തിലേക്ക് മഴയെത്തി; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ഇന്ന് 5 ജില്ലകളില്‍ യെല്ലോ, നാ  (2 minutes ago)

പാണ്‌ഡെയ്ക്ക് നിര്‍ണായകം... ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരം മഴ കാരണം ഉപേക്ഷിച്ചു; 13 മത്സരങ്ങളില്‍നിന്ന് 15 പോയന്റുമായി ഹൈദരാബൈദ് പ്ലേ ഓഫിലേക്ക് കടന്നു; ടീ  (16 minutes ago)

പശ്ചിമ ബംഗാളില്‍ ഇടിമിന്നലേറ്റ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 11 മരണം... നിരവധി പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍  (23 minutes ago)

ലോക്സഭ തിരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും....തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 സീറ്റുകളിലേക്ക  (27 minutes ago)

കാനഡയില്‍ ചാലക്കുടി സ്വദേശി യുവതി മരിച്ചത് കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്... ഭര്‍ത്താവിനായി അന്വേഷണം ആരംഭിച്ചു  (1 hour ago)

സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും....  (1 hour ago)

കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയില്‍ ജീര്‍ണിച്ചനിലയില്‍...  (1 hour ago)

ഹൃദയത്തിനും വൃക്കയ്ക്കും സമീപത്തും അടിവയറ്റിലും തറച്ച വെടിയുണ്ടകളോടെ ജീവിച്ചത് 34 വര്‍ഷം... തീവ്രവാദി ആക്രമണത്തില്‍ ശരീരത്തില്‍ പാഞ്ഞുകയറിയ 3 വെടിയുണ്ടകളുമായി ജീവിച്ച റിട്ട.സുബേദാര്‍ മേജര്‍ കോശി ജോണ്  (2 hours ago)

വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി കൊലക്കേസ്... മുല്ലൂരില്‍ അയല്‍വാസിയായ വയോധികയെ കൊന്ന് സ്വര്‍ണ്ണം കവര്‍ന്ന് വീടിന്റെ തട്ടിന്‍ പുറത്ത് ഒളിപ്പിച്ച കേസ്  (2 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍/ സ്വാശ്രയ കോളേജുകളിലേക്ക് 2023-24 വര്‍ഷത്തെ ബിഎസ് സി നഴ്സിംഗ്, ബിഎസ് സി എംഎല്‍റ്റി തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... മകനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ സ്‌കൂട്ടറിനു പിന്നില്‍ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, തെക്കന്‍ തമിഴ് നാട് തീരത്തിനും കോമറിന്‍ മേഖലക്കും മുകളിലായി ചക്രവാതചു  (2 hours ago)

ലഹരി കുടുംബ ബന്ധങ്ങള്‍ക്ക് ഭീഷണി - അഡ്വ. ഇന്ദിരാ രവീന്ദ്രൻ  (10 hours ago)

വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനം ദേഹത്തുകൂടി കയറിയിറങ്ങി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

ചികിത്സാപിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? ; പ്രതിപക്ഷ നേതാവ്  (10 hours ago)

Malayali Vartha Recommends