ദിലീപ് ടാബ് കൈമാറിയത് ആ പ്രമുഖ നടിക്ക്..!! നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടത് എല്ലാവരും കൂട്ടമായിരുന്ന്, എട്ടു ക്ലിപ്പുകളുള്ള ദൃശ്യങ്ങള്‍ ശബ്ദം ഉറക്കെവെച്ച് 15 മിനിറ്റോളം അവർ കണ്ടു, പോലീസിന് നൽകിയ മൊഴിയിൽ എല്ലാം വെളിപ്പെടുത്തി, ദിലീപിന് ഇടിത്തീയായി അടുത്ത വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാർ
സംവിധായകൻ ബാലചന്ദ്രകുമാർ നടിയെ ആക്രമിച്ച കേസ് മാറ്റിമറിച്ചിരിക്കുകയാണ് ചില നിർണായക വെളിപ്പെടുത്തലുകൾ നടത്തിയതിലൂടെ. അതിന്റെ ഭാഗമായാണ് ഇപ്പോൾ കേസ് പുരോഗമിക്കുന്നതും. ഇതുവരെ നടത്താത്ത ബാലചന്ദ്രകുമാറിന്റെ ചില തുറത്തുന്നു പറച്ചിലുകൾ കേസിന്റെ ദിശയാകെ മാറ്റിയിരിക്കുകയാണ്. ഇപ്പോൾ ക്രൈബ്രാഞ്ച് ദിലീപിനെ ഒന്നാപ്രതിയാക്കി രജിസ്റ്റർ ചെയ്ത കേസും അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിന്റേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ്.
ഇനിയും ഈ കേസിൽ പലരേയും വേണ്ടിവന്നാൽ ചോദ്യം ചെയ്യുമെന്നാണ് എ.ഡി.ജിപി. എസ് ശ്രീജിത്ത് പ്രതികരിച്ചത്. അതിനുള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്ന പുതിയ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്. ബാലചന്ദ്രകുമാർ നടിയെ പള്‍സര്‍ സുനിയും ഗുണ്ടാ സംഘവും ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കണ്ട ശേഷം ദിലീപ് ടാബ് കൈമാറിയത് നടിയും ഭാര്യയുമായ കാവ്യാ മാധവനാണെന്ന് ബാലചന്ദ്രകുമാര്‍ ഒരു ചാനൽ ചർച്ചയിൽ വ്യക്തമാക്കിയിരിക്കുകയാണ്. ഇക്കാര്യങ്ങള്‍ അന്വേഷണ സംഘത്തോടും കോടതിക്ക് നൽകിയ മൊഴിയിലും പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ദിലീപിന്റെ വീട്ടില്‍ ചര്‍ച്ച നടന്നു കൊണ്ടിരിക്കുമ്പോള്‍ ഒരു നടി വിവാഹം ക്ഷണിക്കാന്‍ അവിടെ വന്നിരുന്നു. ഇതിനിടയിലാണ് ശരത് കാറില്‍ ചെന്ന് ടാബ് എടുത്ത് കൊണ്ടുവന്നത്. എന്നിട്ട് എല്ലാവരും കൂടിയിരുന്ന് ടാബില്‍ ദൃശ്യങ്ങള്‍ കണ്ടു. ഇതിനിടയില്‍ ചിലര്‍ പല അഭിപ്രായങ്ങളും പറയുന്നുണ്ട്. 15 മിനിറ്റോളം അവര്‍ ദൃശ്യങ്ങള്‍ കണ്ടു. എട്ടു ക്ലിപ്പുകളുണ്ടെന്നാണ് അവരുടെ സംസാരത്തില്‍ നിന്ന് മനസിലായത്. ശേഷം ടാബ് കാവ്യയുടെ കൈയില്‍ കൊടുത്ത് സൂക്ഷിച്ച് വയ്ക്കണമെന്ന അര്‍ത്ഥത്തില്‍ വീടിനുള്ളിലേക്ക് കൊടുത്തു വിടുകയായിരുന്നു.
ദൃശ്യം കാണുമ്പോള്‍ കാവ്യ അവിടെ ഉണ്ടായിരുന്നില്ല. സംസാരത്തിനിടയില്‍ കാവ്യ വന്നു പോയി കൊണ്ടിരുന്നു. ടാബിനുള്ളില്‍ എന്താണുള്ളതെന്ന് കാവ്യയ്ക്ക് അറിയുമായിരുന്നോയെന്ന് എനിക്ക് അറിയില്ല. ശബ്ദം കൂട്ടിയാണ് അവര്‍ ദൃശ്യങ്ങള്‍ പ്ലേ ചെയ്തിരുന്നത്. 10 ഇഞ്ച് ടാബായിരുന്നു കൈവശമുണ്ടായിരുന്നത്. കൈയില്‍ പിടിച്ചാണ് അവര്‍ ദൃശ്യങ്ങള്‍ കണ്ടത്. സൈഡിലൊക്കെ നിന്ന എല്ലാവര്‍ക്കും കാണുന്ന രീതിയിലാണ് ടാബ് പിടിച്ചിരുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ ഇപ്പോള്‍ നടത്താന്‍ സാധിക്കില്ല. പൊലീസിനും കോടതി മുമ്പാകെ നല്‍കിയ മൊഴിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.''കേസില്‍ ഒരു മാഡത്തിന് പങ്കുള്ളതായി സംശയമുണ്ട്. അത് ദിലീപിന് ഏറ്റവും പ്രിയപ്പെട്ട ഒരാളായിരിക്കുമെന്നാണ് മനസിലാക്കുന്നത് എന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
കേസിൽ മാഡമെന്ന പേര് ആദ്യം ഉന്നയിച്ചത് പള്‍സര്‍ സുനിയാണ്. ഒരു പെണ്ണിന് വേണ്ടിയാണ് ഇത് സംഭവിച്ചതെന്ന് ദിലീപ് പറയുമ്പോള്‍ മാഡമുണ്ടെന്ന് ഞാനും വിശ്വസിച്ചു. അത് ദിലീപിന് ഏറ്റവും പ്രിയപ്പെട്ട ഒരാളായിരിക്കുമെന്നാണ് മനസിലാക്കുന്ന അദ്ദേഹം പറയുന്നു. ഈ പുതിയ വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ കാവ്യാ മാധവനും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുമെന്നാണ് സൂചന.നേരത്തെ കാവ്യാ മാധവന്റെ പേര് കേസുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാര്‍ നേരിട്ട് വെളിപ്പെടുത്തിയിരുന്നില്ല.
അതേസമയം കേസില്‍ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.എത്രയു പെട്ടെന്ന് തുടരന്വേഷണത്തിൽ നിന്നും ഊരുന്നതാണ് ബുദ്ധിയെന്ന നിയമോപദേശം ദിലീപിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കമെന്നാണ് വിവരം. തന്നെ പൂട്ടാൻ ശ്രമം നടക്കുന്നു എന്ന തിരിച്ചറിവിലാണ് ദിലീപിൻ്റെ പുതിയ നീക്കങ്ങൾ. എത്രയും വേഗം ഉത്തരവ് സമ്പാദിക്കാൻ കോടികളാണ് ദിലീപ് ഡൽഹിയിൽ മുടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സുപ്രീം കോടതി അഭിഭാഷകരുമായി ദിലീപ് ഓൺലൈൻ ചർച്ചയും നടത്തിയിരുന്നു.
https://www.facebook.com/Malayalivartha