Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രയിൽ നേരിടുന്ന ഏറ്റവും വലി ബുദ്ധിമുട്ട് ബർത്തുകളിലെ മാറ്റമാണ്.. പുതുക്കിയ റെയിൽവേ നിയമങ്ങൾ പ്രകാരം ഇപ്പോൾ ലോവർ ബർത്തിൽ മുൻഗണന..ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..


ചെന്നൈ ഇനി കേരളമാകും... മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍. കൈമാറ്റം സംബന്ധിച്ച നടപടികള്‍ പൂര്‍ണം


തിരുവനന്തപുരത്ത് പ്രാദേശിക അവധി .... വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല


ജനവിധി ഇന്നറിയാം... രണ്ട് ഘട്ടമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ ആരംഭിക്കും , 46 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ, ചെങ്കോട്ട സ്ഫോടനത്തിന്റെ കൂടി പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ നടക്കുക


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..

രണ്ടും കല്‍പിച്ച് സെലന്‍സ്‌കി... റഷ്യയെ വെല്ലുവിളിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി; കുഴിമാടത്തിലല്ലാതെ ശാന്തമായി ഉറങ്ങാമെന്ന് കരുതേണ്ട തേടിപ്പിടിച്ച് പകരം വീട്ടിയിരിക്കും; സാധാരണക്കാരെ കൊന്നൊടുക്കുന്നതില്‍ അമര്‍ഷവുമായി സെലന്‍സി

08 MARCH 2022 08:16 AM IST
മലയാളി വാര്‍ത്ത

റഷ്യ സാധാരണക്കാരെ കൊന്നൊടുക്കുന്ന കൊടും ക്രൂരത മാധ്യമ പ്രവര്‍ത്തകര്‍ പുറത്തെത്തിച്ചതോടെ റഷ്യയ്‌ക്കെതിരെ വലിയ പ്രതിഷേധമുയര്‍ന്നു. ഒരു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ട സംഭവസ്ഥലത്തുണ്ടായിരുന്ന ന്യൂയോര്‍ക്ക് ടൈംസിലെ മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയില്‍ പതിഞ്ഞ സ്‌ഫോടന ദൃശ്യങ്ങള്‍ ലോകമെങ്ങുമെത്തി. റഷ്യ സാധാരണക്കാരെ കൊന്നൊടുക്കുന്ന കൊടുംക്രൂരതയാണു ചെയ്യുന്നതെന്നും ഇത് അവസാനിപ്പിക്കണമെന്നും ആവശ്യം ശക്തമായി.

ഒടുവില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോയുടെ ഇടപെടലോടെയാണ് കീവിലടക്കം നാലു സ്ഥലങ്ങളില്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി താത്കാലിക വെടിനിര്‍ത്തലിന് റഷ്യ സമ്മതിച്ചത്. രൂക്ഷമായാണ് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി റഷ്യ സാധാരണക്കാരെ ആക്രമിക്കുന്നതിനോടു പ്രതികരിച്ചത്.

 



ഈ ക്രൂരത ചെയ്ത ഓരോരുത്തരേയും കണ്ടെത്തി ശിക്ഷിക്കുമെന്ന് സെലന്‍സ്‌കി പറഞ്ഞു. യുക്രെയ്ന്‍ പ്രസിഡന്റിന്റെ വികാരനിര്‍ഭരമായായിരുന്നു ഇങ്ങനെ പറഞ്ഞത് 'അവര്‍ ഈ പട്ടണത്തില്‍ നിന്നു രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. ആ കുടുംബം മുഴുവനായാണ് ഇല്ലാതായത്. ഇതുപോലെ എത്ര കുടുംബങ്ങളാണ് യുക്രെയ്‌നില്‍ ഇല്ലാതായത്.

ഞങ്ങളിതു മറക്കുകയോ പൊറുക്കുകയോ ഇല്ല. ഞങ്ങളുടെ മണ്ണില്‍, ഞങ്ങളുടെ നഗരങ്ങളില്‍ ബോംബ് വര്‍ഷിക്കുന്ന, റോക്കറ്റുകള്‍ വിക്ഷേപിക്കുന്ന, ഞങ്ങളുടെ ജനങ്ങളെ വെടിവയ്ക്കുന്ന ഓരോരുത്തരേയും ഞങ്ങള്‍ കണ്ടെത്തും. ഇതിന് ഉത്തരവാദികളായവര്‍, ഈ ക്രൂരതയ്ക്ക് ഉത്തരവിട്ടവര്‍ക്ക് ശവക്കുഴിയലല്ലാതെ ശാന്തി കിട്ടുന്ന ഒരിടം ഈ ഭൂമിയില്‍ ഉണ്ടാകുമെന്ന് കരുതേണ്ട.'

 



റഷ്യ യുക്രെയ്‌നെതിരെ ആക്രമണം തുടങ്ങിയതിനു ശേഷം ഒരിക്കല്‍ പോലും പരാജയത്തിന്റെയോ അപേക്ഷയുടേയോ സ്വരം സെലന്‍സ്‌കിയില്‍ നിന്നുണ്ടായിട്ടില്ല. റഷ്യയെപ്പോലൊരു വന്‍ ശക്തിക്കെതിരെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് അറിയാമായിരുന്നിട്ടും സെലന്‍സ്‌കിയുടെ വാക്കുകള്‍ കേട്ടു പൊരുതി നില്‍ക്കുകയാണ് യുക്രെയ്‌നിയന്‍ സൈന്യവും വോളന്റിയര്‍മാരും. താന്‍ എവിടേക്കും ഓടിപ്പോവില്ലെന്നും യുക്രെയ്‌നിയന്‍ ജനതയ്‌ക്കൊപ്പം ഈ മണ്ണിലുണ്ടാവുമെന്നും സെലന്‍സ്‌കി പറഞ്ഞിരുന്നു. റഷ്യയോടു കാണിക്കുന്ന ധീരമായ ചെറുത്തുനില്‍പ്പിന് സെലന്‍സ്‌കിക്ക് ആരാധകരും കൂടുതലാണ്.

സാധാരണ ജനങ്ങളെ ഒഴിപ്പിക്കുന്നതിനു കഴിഞ്ഞ ദിവസം രണ്ടിടത്തു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതു നടപ്പായിരുന്നില്ല. ഇരു കൂട്ടരും പരസ്പരം ആരോപണം ഉന്നയിക്കുകയും ചെയ്തു. റഷ്യ വെടിനിര്‍ത്തലെന്നു പ്രഖ്യാപിച്ചിട്ടു സാധാരണക്കാരെ കൊന്നൊടുക്കുകയാണെന്ന് യുക്രെയ്ന്‍ ആരോപിക്കുമ്പോള്‍ പടക്കോപ്പുകള്‍ ശേഖരിക്കാനും പോരാട്ടം ഏകീകരിക്കാനുമാണ് യുക്രെയ്ന്‍ ഈ സമയം വിനിയോഗിക്കുന്നതെന്നും അല്ലാതെ ജനങ്ങളെ രക്ഷപെടുത്താനല്ലെന്ന് റഷ്യയും ആരോപിച്ചിരുന്നു.



അതേസമയം യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയെ റഷ്യ വധിച്ചാലും സര്‍ക്കാരിന്റെ തുടര്‍ച്ച ഉറപ്പാക്കാന്‍ യുക്രെയ്‌നു പദ്ധതിയുണ്ടെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. താന്‍ യുക്രെയ്‌നിലെത്തി വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ഒന്നല്ലെങ്കില്‍ മറ്റൊരു വഴി യുക്രെയ്‌നുണ്ടെന്നും ബ്ലിങ്കന്‍ പറഞ്ഞു.

എന്നാല്‍ മറ്റു വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ നേതൃഗുണത്തെയും അഭിമുഖത്തില്‍ ബ്ലിങ്കന്‍ പ്രശംസിച്ചു. ധീരരായ യുക്രെയ്‌നിയന്‍ ജനതയുടെ ആള്‍രൂപമാണ് സെലെന്‍സ്‌കിയെന്നു ബ്ലിങ്കന്‍ പറഞ്ഞു.

യുക്രെയ്‌നില്‍ റഷ്യ അധിനിവേശം ആരംഭിച്ചതിനു ശേഷം കുറഞ്ഞതു മൂന്നു കൊലപാതക ശ്രമങ്ങളെയെങ്കിലും സെലെന്‍സ്‌കി അതിജീവിച്ചതായാണു റിപ്പോര്‍ട്ടുകള്‍. യുക്രെയ്ന്‍ ഉദ്യോഗസ്ഥര്‍ക്കു കൃത്യമായ മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണു വധശ്രമങ്ങള്‍ പരാജയപ്പെട്ടത്. വാഗ്‌നര്‍ സംഘവും ചേചന്‍ വിമതരുമാണ് പ്രസിഡന്റിനെ വധിക്കാന്‍ സംഘങ്ങളെ അയച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴ പെയ്യാൻ കൂട്ട പ്രാർത്ഥന പിന്നാലെ സൗദിയിൽ Red Alert പ്രളയം..!വാഹനങ്ങൾ ഒലിച്ചുപോയി 2 ദിവസം കൊടും മഴ  (3 minutes ago)

ഇടത് സ്വഭാവമുള്ള പാർട്ടിയായി മാറി- ശശി തരൂര്‍  (9 minutes ago)

സത്യത്തിൽ ആര്യാ രാജേന്ദ്രന് എന്താണ് സംഭവിച്ചത്? ഭാവി കുഴപ്പത്തിലായോ? പണമടിച്ചവർ ഊരി ... ആര്യ ഒറ്റയ്ക്കായി ....  (13 minutes ago)

ആദ്യമായി അതിസങ്കീര്‍ണമായ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരമായി നടത്തി  (21 minutes ago)

മുതിർന്ന പൗരനാണോ..?  (27 minutes ago)

വിയ്യൂർ ജയിലിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർക്ക് മർദനമേറ്റു.  (28 minutes ago)

ഒരുത്തനും ചെ*%ക്കാൻ വരണ്ട പ്രശാന്ത് കട്ടയ്ക്ക്,പാലക്കാട് ഇറങ്ങും .ആര്‍ഷോ ആശുപത്രിയിൽ..! വെള്ളിടിയേറ്റ് കോൺഗ്രസ്  (29 minutes ago)

ഒളിവിൽ പോയ പ്രതി അറസ്റ്റിൽ...  (46 minutes ago)

എല്ലാ മെട്രോ സ്‌റ്റേഷനുകളിലും ശക്തമായ സുരക്ഷാ പരിശോധന...  (1 hour ago)

നാൽപത്‌ വർഷമായി സലാലയിൽ പ്രവാസിയായിരുന്നു..  (1 hour ago)

വോട്ടെണ്ണൽ പുരോ​ഗമിക്കുന്നു... വൻ കുതിപ്പുമായി എൻഡിഎ  (1 hour ago)

മത്സ്യത്തൊഴിലാളികൾ ആക്രമിക്കപ്പെട്ടതിൽ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട്‌  (1 hour ago)

സ്വര്‍ണ വിലയില്‍ കുറവ്  (1 hour ago)

ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ ഞെട്ടിച്ച് അയർലൻഡ്  (2 hours ago)

. സപ്ലിമെന്ററി വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും  (2 hours ago)

Malayali Vartha Recommends