'എത്രയോ നാളുകൾ ഇങ്ങനെ ചിരിച്ചുകൊണ്ട് ഈ ഭൂമിയിൽ ജീവിച്ചിരിക്കേണ്ടിയിരുന്ന രണ്ട് മക്കൾ! കഴിഞ്ഞ മേയിൽ ഷവർമ്മ കഴിച്ച് ഭക്ഷ്യ വിഷബാധയുണ്ടായി അകാലത്തിൽ പൊലിയുമ്പോൾ ദേവനന്ദയ്ക്ക് പതിനഞ്ച് വയസ്സായിരുന്നു പ്രായം. ഇന്ന് കുഴിമന്തിയിൽ നിന്നും വിഷബാധയേറ്റ് അഞ്ജുശ്രീ പാർവ്വതി മരണത്തിനു കീഴടങ്ങുമ്പോൾ അവൾക്ക് പ്രായം പത്തൊമ്പത്...' അഞ്ചു പാർവതി കുറിക്കുന്നു
കേരളത്തിൽ ഭക്ഷ്യ വിഷബാധ മൂലം വീണ്ടും മരണം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ചു പാർവതി. 'അന്നം വിളമ്പുന്ന ഭക്ഷണശാലകൾ മരണത്തിൻ്റെ വ്യാപാരകേന്ദ്രങ്ങളായി മാറുമ്പോൾ അതിനെതിരെ ചെറുവിരൽ അനക്കാൻ പോലും മടിക്കുന്ന പ്രബുദ്ധ കേരളത്തിൽ ഇന്നത്തേതു കൂട്ടി ഇത് നാലാമത്തെ മരണം' എന്നും ഫേസ്ബുക്കിൽ അവർ കുറിക്കുകയുണ്ടായി..
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
എത്രയോ നാളുകൾ ഇങ്ങനെ ചിരിച്ചുകൊണ്ട് ഈ ഭൂമിയിൽ ജീവിച്ചിരിക്കേണ്ടിയിരുന്ന രണ്ട് മക്കൾ! കഴിഞ്ഞ മേയിൽ ഷവർമ്മ കഴിച്ച് ഭക്ഷ്യ വിഷബാധയുണ്ടായി അകാലത്തിൽ പൊലിയുമ്പോൾ ദേവനന്ദയ്ക്ക് പതിനഞ്ച് വയസ്സായിരുന്നു പ്രായം. ഇന്ന് കുഴിമന്തിയിൽ നിന്നും വിഷബാധയേറ്റ് അഞ്ജുശ്രീ പാർവ്വതി മരണത്തിനു കീഴടങ്ങുമ്പോൾ അവൾക്ക് പ്രായം പത്തൊമ്പത്!
രണ്ട് മരണവും നടന്നത് കാസർകോട് ജില്ലയിൽ ! ദേവനന്ദയ്ക്ക് മരണത്തിൻ്റെ അന്നം വിളമ്പിയ ഐഡിയൽ കൂൾ ബാറിന് ഒന്നും സംഭവിച്ചിട്ടില്ല. മരണം നടക്കുമ്പോഴുള്ള പതിവ് അടച്ചുപൂട്ടൽ നാടകം കഴിഞ്ഞ് അത് വീണ്ടും തുറന്നു പ്രവർത്തിക്കുന്നു. അന്നം വിളമ്പുന്ന ഭക്ഷണശാലകൾ മരണത്തിൻ്റെ വ്യാപാരകേന്ദ്രങ്ങളായി മാറുമ്പോൾ അതിനെതിരെ ചെറുവിരൽ അനക്കാൻ പോലും മടിക്കുന്ന പ്രബുദ്ധ കേരളത്തിൽ ഇന്നത്തേതു കൂട്ടി ഇത് നാലാമത്തെ മരണം. ! നാല് മരണങ്ങളും സംഭവിച്ചത് കേരളീയ ഭക്ഷണം കഴിച്ചിട്ടോ സസ്യാഹാരം കഴിച്ചിട്ടോ ആയിരുന്നില്ല. റിപ്പോർട്ട് ചെയ്യപ്പെട്ട പല ഭക്ഷ്യവിഷബാധ കേസുകളിലും വില്ലൻ അറബിക് ഭക്ഷണം തന്നെയാണ്.
അറബിക് ഭക്ഷണം വില്ലൻ എന്നെഴുതുമ്പോൾ ഉടൻ മതം പറഞ്ഞേ എന്നു മുറവിളി കൂട്ടുന്നവരോടാണ്. അറബിക് ഭക്ഷണം അറേബ്യൻ രാജ്യങ്ങളിൽ ആരോഗ്യ പ്രദമാകുന്നത് അവിടുത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതിനാലും പാകം ചെയ്യുന്ന രീതിയിലും വസ്തുക്കളിലും അണുവിട ഭക്ഷ്യസുരക്ഷാ പാളിച്ചകൾ ഇല്ലാതെയും പാകം ചെയ്യുന്നതിനാലാണ്. അവിടെ ഭക്ഷ്യസുരക്ഷാനിയമങ്ങൾ കടുകിട തെറ്റിയാൽ പിന്നെ അത് വിളമ്പിയ ഭക്ഷണ ശാല പിന്നീടൊരിക്കലും തുറക്കില്ല. മാത്രമല്ല അബദ്ധവശാൽ എങ്ങാനും ഇതു പോലെ ഒരു മരണമുണ്ടായാൽ പിന്നെ ഉടമ പുറം ലോകം കാണില്ല.
എന്നാൽ ഇവിടെയോ? വൈവിധ്യം ഇഷ്ടപ്പെടുന്ന മലയാളിയുടെ ഭക്ഷണശീലങ്ങളിൽ പുതുതായി വന്ന ഒന്നാണ് അറബിക് ഭക്ഷണങ്ങളായ ഷവർമ്മയും കുഴിമന്തിയും അൽഫാമും ഒക്കെ. കൃത്യമായ ഭക്ഷ്യസുരക്ഷാനിയമങ്ങൾ പാലിച്ച് ഏറ്റവും ശുചിയോടെ പാകം ചെയ്യേണ്ടവയാണ് ഇവയെല്ലാം. ഒപ്പം കേരളത്തിലെ കാലാവസ്ഥയ്ക്ക് ഈ ഭക്ഷണപദാർത്ഥങ്ങൾ പ്രത്യേകിച്ച് സ്റ്റോർ ചെയ്യേണ്ടി വരുമ്പോൾ അത്രത്തോളം അനുയോജ്യമല്ല. അതിനൊപ്പം ഭക്ഷ്യസുരക്ഷാവകുപ്പിൻ്റെ കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥരുടെ കിമ്പള അഡിക്ഷനും കൂടിയാവുമ്പോൾ നിയമങ്ങൾ കാറ്റിൽപ്പറത്തി മുക്കിലും മൂലയിലും അറബിക് ഭക്ഷണശാലകൾ മുളച്ചുപ്പൊന്തുന്നു. ലാഭക്കൊതി മൂത്ത ഉടമകൾ വൃത്തിഹീനമായ സാഹചര്യങ്ങളിൽ പഴകിയ മാംസം ചേർത്ത് ഇവ വിളമ്പുമ്പോൾ കേരളത്തിൽ അറബിക് ഭക്ഷണം മരണത്തിൻ്റെ ഭക്ഷണമായി മാറുന്നു. ഇതാണ് സത്യം!!
മതം പറയുന്നു എന്ന ചിന്ത മാറ്റി നിറുത്തി നമ്മുടെ കുഞ്ഞുങ്ങൾ ശുചിത്വമുള്ള ആരോഗൃകരമായ ഭക്ഷണം കഴിക്കേണ്ടതും കൊടുക്കേണ്ടതുമാണ് നമ്മുടെ ധർമ്മം എന്ന് മുതിർന്നവർ ചിന്തിച്ചാൽ , അതിനുളള ബോധം ഉണ്ടായാൽ ഇനിയൊരു ദേവ നന്ദയോ രശ്മിയോ അഞ്ജുവോ ഉണ്ടാവില്ല.! ആ ഒരു ചിന്ത ഉണ്ടാക്കാൻ തടസ്സമാകുന്ന , മതം പറഞ്ഞ് കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന ചീമുട്ടകൾ ഉള്ളിടത്തോളം കാലം ഇതിനൊരു അറുതി ഉണ്ടാവില്ല!
https://www.facebook.com/Malayalivartha