ആണവായുധം പ്രയോഗിക്കാൻ മടിക്കില്ലെന്ന ഭീഷണിയുമായി ഇറാൻ ഭരണകൂടം..ഇറാൻ എംബസിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയിരുന്നു... ഇതിന് ഇറാൻ മറുപടി നൽകിയത് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു..

വേണ്ടിവന്നാൽ ആണവായുധം പ്രയോഗിക്കാൻ മടിക്കില്ലെന്ന ഭീഷണിയുമായി ഇറാൻ ഭരണകൂടം. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഉപദേഷ്ടാവ് കമാൽ ഖരാസിയാണ് ഭരണകൂടത്തിന്റെ നയം വ്യക്തമാക്കിയത്. ഇസ്രായേൽ ഭരണകൂടം ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയാൽ, ഞങ്ങളും ആണവനയത്തിൽ മാറ്റം വരുത്തും. അതേ ഭാഷയിൽ പ്രതികരിക്കും, ഖരാസി കൂട്ടിച്ചേർത്തു.ഏപ്രിലിൽ സിറിയയിലെ ഇറാൻ എംബസിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയിരുന്നു. ഇതിന് ഇറാൻ മറുപടി നൽകിയത് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമായി.
ഇറാന്റെ നിലപാടിനെതിരെ ഇൻ്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (IAEA) രംഗത്ത് വന്നു. ഇറാന്റെ ആണവ ഉദ്യോഗസ്ഥരും IAEA പ്രതിനിധികളും തമ്മിലുള്ള ചർച്ചകൾ നടത്തിയതായാണ് സൂചന. എന്നാൽ IAEA മേധാവി റാഫേൽ ഗ്രോസി, ഇറാന്റെ സഹകരണമില്ലായ്മയിൽ നിരാശ പ്രകടിപ്പിച്ചു. ഇറാന്റെ ആണവനയവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കുന്നതിനുള്ള എല്ലാം നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ വർഷം ഇറാൻ തങ്ങളുടെ ആണവായുധ ശേഷി വെളിപ്പെടുത്താമെന്ന് IAEAക്ക് ഉറപ്പ് നൽകിയിരുന്നു, എന്നാൽ ഈ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്നാണ് IAEA യുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട കരാർ ഇറാൻ ഭരണകൂടം അംഗീകരിച്ചെങ്കിലും പിന്നീട് അതുമായി സഹകരിച്ചില്ല.യുദ്ധം അതികഠിനമായി മുന്നേറുകയാണ് അതിനിടയിൽ ഇറാൻ പിടിച്ചെടുത്ത ഇസ്രായേലി ബന്ധമുള്ള കപ്പലിലെ അഞ്ച് ഇന്ത്യൻ നാവികരെ വ്യാഴാഴ്ച വിട്ടയച്ചതായി ഇറാനിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. വൈകുന്നേരത്തോടെ നാവികർ രാജ്യം വിട്ടതായും റിപ്പോർട്ടിൽ പറയുന്നു.മോചനത്തിൻ്റെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് ഇന്ത്യൻ എംബസി, ബന്ദർ അബ്ബാസിലെ എംബസിയുമായും ഇന്ത്യൻ കോൺസുലേറ്റുമായും ഇറാൻ അധികൃതരുടെ ഏകോപനത്തിന് നന്ദി അറിയിച്ചു."എംഎസ്‌സി ഏരീസിലെ 5 ഇന്ത്യൻ നാവികരെ മോചിപ്പിച്ച് ഇന്ന് വൈകുന്നേരം ഇറാനിൽ നിന്ന് പുറപ്പെട്ടു. ബന്ദർ അബ്ബാസിലെ എംബസിയുമായും ഇന്ത്യൻ കോൺസുലേറ്റുമായും അടുത്ത ഏകോപനത്തിന് ഇറാനിയൻ അധികാരികളെ ഞങ്ങൾ അഭിനന്ദിക്കുന്നു.
" ഇറാനിലെ ഇന്ത്യൻ എംബസി എക്‌സ് പോസ്റ്റിൽ കുറിച്ചു.ഏപ്രിൽ 13 നാണ് 17 ഇന്ത്യക്കാരടങ്ങുന്ന ഇസ്രയേലുമായി ബന്ധമുള്ള ചരക്ക് കപ്പൽ ഇറാൻ പിടിച്ചെടുത്തത്. ഇതിൽ ഒരു വനിതയുൾപ്പെടെ 4 പേർ മലയാളികളാണ്. തൃശൂർ സ്വദേശിനിയായ ആൻ ടെസ ജോസഫിനെ ഏപ്രിൽ 18ന് മോചിപ്പിച്ച് നാട്ടിലേക്കയച്ചിരുന്നു. ഇറാനിൽ നിന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ ആൻ ടെസയെ സർക്കാർ ഉദ്യോഗസ്ഥർ സ്വീകരിക്കുകയും ചെയ്തിരുന്നു.
ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നേവി ഹോർമുസ് കടലിടുക്കിന് സമീപമാണ് കണ്ടെയ്‌നർ കപ്പൽ പിടിച്ചെടുത്തത്. എംഎസ്‌സി ഏരീസ് അവസാനമായി ഏപ്രിൽ 12 ന് ദുബായ് തീരത്ത് ഹോർമുസ് കടലിടുക്കിലേക്കാണ് യാത്ര ചെയ്തിരുന്നത്.ഇസ്രായേൽ ആക്രമണത്തിനെതിരെ ഹമാസ്. വെടിനിർത്തൽ ചർച്ചയുടെ മറവിലാണ് ഇസ്രായേലിന്റെ റഫ ആക്രമണമെന്ന് ഹമാസ് തുറന്നടിച്ചു. ചർച്ചയുടെ കാര്യത്തിൽ ഇനി പുനഃരാലോചന വേണ്ടിവരുമെന്നും റഫയിലേക്കുള്ള വരവ് പിക്ക്നിക് ആകില്ലെന്നും സൈന്യത്തിന് ഹമാസ് മുന്നറിയിപ്പ് നൽകി. ബീർഷെബ ഉൾപ്പെടെ നിരവധി ഇസ്രായേൽ കേന്ദ്രങ്ങൾക്ക് നേരെ ഹമാസ് റോക്കറ്റാക്രമണം നടത്തി. അതേസമയം ഗസ്സയിൽ നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സേന അറിയിച്ചു. നഹാൽ ബ്രിഗേഡിലെ സൈനികരാണ് കൊല്ലപ്പെട്ടത്. 12 സൈനികർക്ക് പരിക്കേറ്റതായും ഇസ്രായേൽ സേന വൃത്തങ്ങൾ അറിയിച്ചു.
https://www.facebook.com/Malayalivartha

























