എല്ലാ സമയക്രമവും തെറ്റും മുൻകൂട്ടി തയ്യാറാക്കിയത് എല്ലാം താളം തെറ്റു..! ബംഗ്ലൂരുവിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത് ജനനായകനെ സ്‌നേഹിച്ച ആയിരങ്ങൾ..!കർണ്ണാടക പൊലീസ് എല്ലാം നിയന്ത്രിച്ചത് പെടാപാടുപെട്ട്; ബംഗ്ലൂരുവിൽ നിന്നുള്ള മടക്കം വൈകിപ്പിച്ച് വികാര പ്രകടനങ്ങൾ..!

ബംഗ്ലൂരുവിലും ജനക്കൂട്ടം. അങ്ങനെ അവിടേയും കണക്കു കൂട്ടലുകൾ തെറ്റി. ബെന്നി ബെഹന്നാന്റെ എംപിയെ കണ്ടതും പൊട്ടിക്കരഞ്ഞ ചാണ്ടി ഉമ്മനും മകൾ അച്ചു ഉമ്മനും ഏവർക്കും നൽകിയത് നൊമ്പരകാഴ്ചയാണ്. കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖാർഗെയുമെല്ലാം ബാഗ്ലൂരുവിൽ ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരം അർപ്പിച്ചു. രാവിലെ പതിനൊന്ന് മണിക്ക് നാട്ടിലേക്ക് മൃതദേഹവുമായുള്ള പ്രത്യേക എയർ ആംബുലൻസ് പുറപ്പെടുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ ബംഗ്ലൂരുവിലെ മലയാളികളുടെ വികാരം അവർക്ക് കണ്ടില്ലെന്ന് നടിക്കാനായില്ല. അങ്ങനെ കേരളത്തിലേക്കുള്ള മുൻ മുഖ്യമന്ത്രിയുടെ മടക്ക യാത്ര ബംഗ്ലൂരുവിൽ നിന്നും വൈകിയെന്നതാണ് വസ്തുത.
വലിയ ആൾക്കൂട്ടമാണ് ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. വലിയ തോതിൽ ആൾക്കൂട്ടം ഒഴുകിയെത്തി. ഇങ്ങനെ പോയാൽ ഉമ്മൻ ചാണ്ടിയുടെ വിലാപ യാത്രയും മറ്റും കേരളത്തിൽ വലിയ ജനപ്രവാഹമായി മാറും. പൊതുദർശനങ്ങൾക്ക് കണക്കൂ കൂട്ടുന്നതിനും അപ്പുറത്തേക്ക് കടക്കം. തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്കുള്ള വിലാപ യാത്രയ്ക്ക് മണിക്കൂറുകൾ തന്നെ വേണ്ടി വരും. ഇതിന്റെ വ്യക്തമായ സൂചനകളാണ് ബംഗ്ലൂരുവിലെ കാഴ്ചകൾ. കർണ്ണാടക പൊലീസ് വലിയ പാടുപെട്ടാണ് ബംഗ്ലൂരുവിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത്. എല്ലാ ഷെഡ്യൂളുകളും തെറ്റിച്ച് ജനത്തിനൊപ്പം നിന്ന നേതാവാണ് ഉമ്മൻ ചാണ്ടി. അതുപോലെ ഇനിയുള്ള അവസാന യാത്രയിലും ഏവരുടേയും കണക്കു കൂട്ടലുകൾ തെറ്റും. തീരുമാനങ്ങളും അതനുസരിച്ച് മാറ്റം വന്നേക്കും.
https://www.facebook.com/Malayalivartha


























