220 കോടിയുടെ അനധികൃത സമ്പാദ്യം പിടിച്ചെടുത്ത് ആദായനികുതി വകുപ്പ്; ഉറവിടം വ്യക്തമാക്കാതെ ഉടമകൾ
അനധികൃത സമ്പാദ്യം പിടിച്ചെടുത്ത് ആദായനികുതിവകുപ്പ്. തമിഴ്‌നാട്ടിലെ ചെന്നൈയിൽ നിന്നാണ് ഉറവിടം വ്യക്തമല്ലാത്ത 220 കോടി രൂപ പിടിച്ചെടുത്തത്ത്ത്. ടൈൽസും സാനിറ്റൈസറും നിർമ്മിക്കുന്ന കമ്പനിയിൽ നിന്നാണ് പണം കണ്ടെത്തിയിരിക്കുന്നത്.
ആദായ നികുതിവകുപ്പാണ് ദക്ഷിണേന്ത്യയിലെ പ്രമുഖ കമ്പനിയിൽ റെയ്ഡ് നടത്തിയത്. പണത്തിന്റെ ഉറവിടം ഇതുവരെയും ഉടമകൾ വ്യക്തമാക്കിയിട്ടില്ല.
എന്നാല്‍ ഫെബ്രുവരി 26ന് തമിഴ്‌നാട്, ഗുജറാത്ത്, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ 20 ഓളം ഇടങ്ങളിലായിരുന്നു പരിശോധ ഉദ്യോഗസ്ഥർ നടത്തിയത്. 8.30 കോടി രൂപയും കണ്ടെടുത്തവയില്‍ ഉള്‍പ്പെടും.
എന്നാൽ 220 കോടിയുടെ ഉറവിടം വ്യക്തമല്ല. അതേസമയം തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തമിഴ്‌നാട്ടിൽ കനത്ത നിരീക്ഷണത്തിലാണ് ആദായനികുതിവകുപ്പ്.
ഏപ്രിൽ ആറിന് പുതുച്ചേരിയിലും തമിഴ്‌നാട്ടിലും ഒറ്റഘട്ടത്തിലാണ് തെരഞ്ഞടുപ്പ്.വോട്ടർമാരെ സ്വാധീനിക്കാൻ പണം മുടക്കാതിരിക്കനാണ് ആദായനികുതി വകുപ്പ് നിരീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha