സാവിത്രി നദിയിലൂടെ കാന്തമുപയോഗിച്ചു തിരച്ചില്‍ നടത്തുന്നു, ബസിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനാകുമെന്നു പ്രതീക്ഷ

മുംബൈയില്‍നിന്നു 170 കിലോമീറ്റര്‍ അകലെ കൊങ്കണ്‍ മേഖലയിലെ മഹാഡില്‍ കനത്ത മഴയില്‍ ഒലിച്ചുപോയ പാലത്തിലൂടെ രാത്രി വന്ന രണ്ടു ബസുകള്‍ നദിയിലേക്കു വീണതിനെ തുടര്‍ന്നുള്ള തിരച്ചില്‍ എങ്ങുമെത്താത്തിനാല്‍ അന്വേഷണത്തിന് പുതിയ വഴികള്‍ കണ്ടെത്തുന്നു. 300 കിലോ ഭാരമുള്ള കാന്തം ഉപയോഗിച്ച് തിരച്ചില്‍ നടത്താനാണ് സംഘം ഉദ്ദേശിക്കുന്നത്. 40 അടിയോളം താഴ്ചയുള്ള പ്രദേശങ്ങളില്‍ കാന്തമുപയോഗിച്ച് തിരച്ചില്‍ നടത്തിയാല്‍ ബസിന്റെ തകര ഭാഗങ്ങള്‍ കാന്തത്തില്‍ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുംബൈ- ഗോവ ദേശീയപാതയില്‍ സാവിത്രി നദിക്കു കുറുകെയുള്ള പഴയപാലമാണ് കനത്തമഴയിലുണ്ടായ കുത്തൊഴുക്കില്‍ തകര്‍ന്നത്. 200 മീറ്ററോളം നീളമുള്ള പാലത്തിന്റെ പകുതിയിലേറെ തകര്‍ന്നു കുത്തിയൊലിച്ചുപോയിരുന്നു. ഇതിലെ പാലം തകര്‍ന്നതറിയാതെ വന്ന ബസുകള്‍ക്കായുള്ള തിരക്കിലാണ് നടന്നു വരുന്നത്. രണ്ടു ബസിലെ ജീവനക്കാരടക്കം മറ്റ് 20 പേര്‍ക്കായിനടത്തുന്ന തിരച്ചില്‍ തുടരുകയാണ്.
അതെ സമയം ബസിലെ ഡ്രൈവറുടെ മൃതദേഹം കിലോമീറ്ററുകള്‍ക്കു അകാല നിന്ന് കണ്ടെടുത്തു. മഴയെത്തുടര്‍ന്ന് വെള്ളത്തിന്റെ അളവ് വര്‍ധിച്ചതും ശക്തമായ ഒഴുക്കും ബോഡി കൂടുതല്‍ ദൂരത്തേക്ക് ഒഴുകി പോകുന്നതിന് കാരണമായി. മൂന്നു മൃത ദേഹങ്ങള്‍ ഇത് വരെ കണ്ടെത്തിയിട്ടുണ്ട്.
പാലത്തിലൂടെ വന്നു ഒഴുകി പോയത് രണ്ടു ബസുകളും മൂന്നു കറുകളുമാണ് ഇതില്‍ മറ്റുള്ളവരെകുറിച്ച യാതൊരു വിവരവും ലഭിച്ചിട്ടില്ല. ദേശീയ ദുരന്ത നിവാരണസേനയുടെ നാലു സംഘങ്ങള്‍; 12 ബോട്ടുകളിലായി മുങ്ങല്‍ വിദഗ്ധരടക്കം 115 പേര്‍. ന്മ ആകാശനിരീക്ഷണത്തിനു നാവികസേനയുടെ സീകിങ്, തീരസേനയുടെ ചേതക് ഹെലികോപ്റ്ററുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ശക്തമായ തിരച്ചില്‍ ഇപ്പോഴും നടക്കുകയാണ്.
https://www.facebook.com/Malayalivartha























