യാചകരെക്കുറിച്ച് വിവരങ്ങള്‍ കൈമാറുന്നവർക്ക് പ്രതിഫലം : നഗരം യാചക വിമുക്തമാക്കാൻ പുതിയ തന്ത്രവുമായി സർക്കാർ
നഗരത്തില്‍ കാണുന്ന യാചകരെക്കുറിച്ച് വിവരങ്ങള്‍ അധികൃതര്‍ക്ക് കൈമാറുന്നവര്‍ക്ക് 500 രൂപ പ്രതിഫലവുമായി സർക്കാർ രംഗത്ത്. ഹൈദരാബാദ് നഗരത്തെ യാചക വിമുക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
യാചകരെക്കുറിച്ച് വിവരം ലഭിച്ചാൽ അവരെ ഉൾപ്പെടുത്തി പരിശീലനം ലഭ്യമായിട്ടുള്ള യാചകര്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി ആറ് പെട്രോള്‍ പമ്പുകളും ആറ് ആയുര്‍വ്വേദ ഗ്രാമങ്ങളും നിര്‍മ്മിക്കും. പരിശീലനം ലഭിക്കാത്തവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും ചെയ്യും . തെരുവുകളില്‍ ആരും ഉപേക്ഷിക്കപ്പെടരുതെന്നും യാചകര്‍ക്ക് ജീവിതം ഉണ്ടാകണമെന്ന ലക്‌ഷ്യം മുന്നോട് വച്ചുമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അതിനോടൊപ്പം തന്നെ കുടുംബത്തോടൊപ്പം യാചകര്‍ക്ക് ഒന്നിച്ച് താമസിക്കാന്‍ വേണ്ടി സ്ഥലങ്ങളും ഉടനടി ലഭ്യമാക്കുമെന്നും തെലുങ്കാന ജയില്‍ മേധാവി വി.കെ സിംഗ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇതുവരെ യാചകരായ 741 പുരുഷന്മാരേയും 311 സ്ത്രീകളേയും തെരുവുകളില്‍ നിന്ന് രക്ഷിച്ചിട്ടുണ്ട്. ഇതില്‍ 476 പുരുഷന്മാരേയും 241 സ്ത്രീകളേയും തെരുവുകളില്‍ ഭിക്ഷാടനത്തിന് വീണ്ടും ഇറങ്ങില്ലെന്ന ഉറപ്പിന്‍മേൽ വിട്ടയച്ചു.
https://www.facebook.com/Malayalivartha