മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ഭാര്യയുമായി രഹസ്യബന്ധം ; ബ്രിഗേഡിയറിന് ഇനി 3 വര്‍ഷം ജയിലിൽ കിടക്കാം
സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ഭാര്യയുമായി രഹസ്യബന്ധം തുടർന്ന ബ്രിഗേഡിയറിനെ കാത്തിരുന്നത് 3 വര്‍ഷം കഠിന തടവ്. തന്റെ ഭർത്താവിന് മുതിർന്ന ഉദ്യോഗസ്ഥന്റെ ഭാരയയുമായി രഹസ്യ ബന്ധമുണ്ടെന്നു കാണിച്ച് ബ്രിഗേഡിയറിന്റെ ഭാര്യയാണ് സൈനിക ഉദ്യോഗസ്ഥന് പരാതി നല്‍കിയത്. അന്വേഷണത്തെ തുടർന്ന് ബ്രിഗേഡിയര്‍ കുറ്റക്കാരനാണെന്ന് ജനറല്‍ കോര്‍ട്ട് മാര്‍ഷന്‍ കണ്ടെത്തുകയും തുടര്‍ന്ന് തടവിന് വിധിക്കുകയായിരുന്നു. ബ്രിഗേഡിയറിനെ സേനയില്‍ നിന്ന് പുറത്താക്കി.
കൂടാതെ ആരോപിതനായ ബ്രിഗേഡിയര്‍ കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്ന് ഒക്ടോബറില്‍ നടന്ന കോര്‍ട്ട് മാര്‍ഷലില്‍ ബ്രിഗേഡിയറിന്റെ 10 വര്‍ഷത്തെ സീനിയോരിറ്റി പിന്‍വലിച്ചു. അന്വേഷണത്തിന്റെ ആദ്യമൊന്നും കുറ്റം സമ്മതിക്കാത്ത അയാൾ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ഭാര്യയും, ഇയാളും തമ്മില്‍ അയച്ച വാട്സ് അപ്പ് സന്ദേശങ്ങള്‍ ബ്രിഗേഡിയറിന്റെ ഭാര്യ കോടതിയില്‍ തെളിവായി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ബ്രിഗേഡിയര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കേസില്‍ വിധി വന്നതോടെ വിരമിക്കല്‍ സമയത്ത് ലഭിക്കുന്ന സൈനിക ആനുകൂല്യങ്ങള്‍ അദ്ദേഹത്തിന് ലഭിക്കില്ല.
എന്നാല്‍ ബ്രിഗേഡിയര്‍ക്ക് നല്‍കിയ ശിക്ഷ പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ആര്‍മി ജിസിഎമ്മിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ബ്രിഗേഡിയറെ സര്‍വീസില്‍ നിന്ന് പിരിച്ച് വിടാനും മൂന്ന് വര്‍ഷം കഠിന തടവിനും ശിക്ഷിച്ചത്.
കോര്‍ട്ട് മാര്‍ഷലില്‍ ബ്രിഗേഡിയര്‍ക്കെതിരെ 13 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് . പരസ്ത്രീ ബന്ധം, ഔദ്യോഗിക രേഖകളുടെ ദുരുപയോഗം, സൈനിക അച്ചടക്ക ലംഘനം തുടങ്ങിയ കുറ്റങ്ങൾ അതിൽ പെടുന്നു.
https://www.facebook.com/Malayalivartha