രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ തള്ളി എ.ഐ.എ.ഡി.എം.കെ നേതാവ് ടി.ടി.വി. ദിനകരൻ
സ്റ്റൈൽ മന്നൻ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ തള്ളി എ.ഐ.എ.ഡി.എം.കെ വിമത വിഭാഗം നേതാവ് ടി.ടി.വി. ദിനകരൻ. എം.ജി.ആറിനും അമ്മയ്ക്കും പകരക്കാരനാവാൻ ആർക്കും സാധിക്കില്ലെന്ന് ദിനകരൻ പറഞ്ഞു. ആരെ വേണമെങ്കിലും എം.ജി.ആറിനോടും അമ്മയോടും താരതമ്യം ചെയ്യാൻ കഴിയും. എന്നാൽ, തമിഴ്നാട്ടിൽ ഒരു അമ്മയും ഒരു എം.ജി.ആറും മാത്രമേയുള്ളു.
ജനങ്ങൾ അമ്മയെന്ന് വിളിച്ചിരുന്ന ജയലളിതയക്ക് പകരക്കാരനാവാൻ ആർക്കും കഴിയില്ല. അമ്മയുടെ വിശ്വസ്തരായ വോട്ടർമാരെ മറിക്കാനും സാധിക്കില്ല ദിനകരൻ വ്യക്തമാക്കി. ഇന്ന് രാവിലെയാണ് രാഘവേന്ദ്ര ആഡിറ്റോറിയത്തിൽ നടന്ന ആരാധക സംഗമത്തിൽ വച്ച് തന്റെ രാഷ്ട്രീയ പ്രഖ്യാപനം രജനികാന്ത് പ്രഖ്യാപിച്ചത്.
ചെന്നൈ കോടമ്ബാക്കത്ത് ആരാധകരുമായി നടത്തുന്ന കൂടിക്കാഴ്ചയുടെ അവസാനദിവസമായ ഇന്ന് താന്‍ രാഷ്ട്രീയത്തിലേക്ക് വരുമെന്ന അദ്ദേഹം ആരാധകരോട് അറിയിച്ചു.പദവിയോ സ്ഥാനമാനങ്ങളോ മോഹിച്ചല്ല രാഷ്ട്രീയത്തിലേക്ക് വരുന്നത്. അടുത്ത നിയമ സഭ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യം മോശമാണെന്നും ഇന്നത്തെ രാഷ്ട്രീയ രീതികളില്‍ അതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രജനിയുടെ രാഷ്ട്രീയപ്രവേശനം വര്‍ഷങ്ങളായി തമിഴകത്തിലെ പ്രധാന ചര്‍ച്ചാവിഷയമാണെങ്കിലും ജയലളിതയുടെ മരണത്തെത്തുടര്‍ന്നാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. സമയമാകുമ്‌ബോള്‍ താന്‍ പോരാട്ടം തുടങ്ങുമെന്നായിരുന്നു ഇതേക്കുറിച്ചുള്ള രജനിയുടെ ഇതുവരെയുള്ള പ്രതികരണം. എന്നാല്‍ അഭ്യൂഹങ്ങള്‍ മാറ്റി തന്റെ രാഷ്ട്രീയ പ്രവേശനം ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് രജനി. കഴിഞ്ഞ അഞ്ചുദിവസമായി രാഘവേന്ദ്ര കല്യാണമണ്ഡപത്തില്‍ നടത്തിയ കൂടിക്കാഴ്ചയ്‌ക്കൊടുവിലാണ് പ്രഖ്യാപനം.
https://www.facebook.com/Malayalivartha