ആറാം വിക്കറ്റില്‍ അജിങ്ക്യ രഹാനെയും ഋഷഭ് പന്തും 103 ബോള്‍ ചെറുത്തുനിന്നു; എങ്കിലും രഹാനെയുടെ ടെസ്റ്റ് കരിയറില്‍ ഇതാദ്യം
സിലന്‍ഡിന് എതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര മികച്ച പ്രകടനം കാഴ്ച്ച വച്ചിരുന്നില്ല. വെറും 165 റണ്‍സിലായിരുന്നു ഒന്നാം ഇന്നിംഗ്‌സില്‍ കോലിപ്പട പുറത്തായത്. ആറാം വിക്കറ്റില്‍ അജിങ്ക്യ രഹാനെയും ഋഷഭ് പന്തും 103 ബോള്‍ ചെറുത്തുനിന്നിരുന്നു. എന്നാൽ ഇത് മാറ്റിനിര്‍ത്തിയാല്‍ കാര്യമായ പ്രതിരോധമൊന്നുമുണ്ടായില്ല എന്നകാര്യം ശ്രദ്ധേയമാണ്. 138 പന്തില്‍ 46 റണ്‍സെടുത്ത രഹാനെയായിരുന്നു ടോപ് സ്‌കോറര്‍.
എന്നാല്‍ ഇതിനിടെ രഹാനെയ്ക്ക് ഇതു വരെ സംഭവിച്ചിട്ടില്ലാത്തത് സംഭവിച്ചു. ശനിയാഴ്‌ച ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 59-ാം ഓവറിലായിരുന്നു ഈ സംഭവം നടന്നത്. സിംഗിള്‍ എടുക്കാനുള്ള രഹാനെയുടെ ശ്രമത്തിനിടെ പന്ത് റണ്‍ഔട്ടാകാകുയായിരുന്നു . ടെസ്റ്റ് കരിയറില്‍ ആദ്യമായാണ് രഹാനെ ഒരു റണ്‍ഔട്ടില്‍ ഭാഗമാകുന്നത്. പന്ത് പുറത്തായ ശേഷം 33 റണ്‍സ് ചേര്‍ക്കുന്നതിനിടെ ബാക്കി നാല് വിക്കറ്റുകളും ടീം ഇന്ത്യക്ക് നഷ്‌ടമാകുകയും ചെയ്തു. ഇതോടെ ഇന്ത്യ 165 റണ്‍സില്‍ പുറത്താവുകയും ചെയ്തു. 19 റണ്‍സാണ് ഋഷഭ് പന്ത് നേടിയെടുത്തതും.
https://www.facebook.com/Malayalivartha