ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് എട്ട് വിക്കറ്റിന് മുംബൈയെ തോൽപ്പിച്ചു...

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് തങ്ങളുടെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിന് മുംബൈയെ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം 11 പന്തുകൾ ബാക്കിനിൽക്കെയാണ് ചെന്നൈ മറികടന്നത്.
അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ഗയ്ക്‌വാദും (48 പന്തിൽ പുറത്താകാതെ 67 റൺസ്) കാർത്തിക് ശർമ്മയുടെയും (40 പന്തിൽ പുറത്താകാതെ 54 റൺസ്) പ്രകടനമാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 159 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നെയ്ക്ക് മലയാളി താരം സഞ്ജുവിന്റെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായി. ഒമ്പത് പന്തിൽ 11 റൺസോടെയാണ് സഞ്ജു കൂടാരം കയറി
രണ്ടാംവിക്കറ്റിൽ ഗെയ്ക് വാദും ഉർവിൽ പട്ടേലും അർധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. പട്ടേൽ മടങ്ങിയ ശേഷമെത്തിയ കാർത്തിക ശർമ്മ ക്യാപ്റ്റന് മികച്ച പിന്തുണ നൽകിയതോടെ ചെന്നൈ അനായാസം വിജയത്തിലെത്തി.
അതേസമയം മുംബൈ നിരയിൽ 37 പന്തിൽ 57 റൺസെടുത്ത നമാൻ ധിറാണ് ടോപ് സ്‌കോറർ. മുംബൈ ബൗളർമാർ നിറംമങ്ങിയ മത്സരത്തിൽ ബുംറയ്ക്കും ഗസൻഫാറിനും മാത്രമാണ് വിക്കറ്റ് ലഭിച്ചത്. ഇരുവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ചെന്നൈ ബൗളർമാരിൽ അൻഷുൽ കംബോജ് മൂന്ന് വിക്കറ്റ് നേടിയപ്പോൾ നൂർ അഹമ്മദ് രണ്ട് വിക്കറ്റുകൾവീഴ്ത്തി. രാമകൃഷ്ണ ഘോഷ്, ജാമി ഓവർട്ടൺ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
ജയത്തോടെ ഒമ്പത് മത്സരങ്ങളിൽനിന്ന് എട്ട് പോയന്റുമായി ചെന്നൈ പോയന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്കായി.
https://www.facebook.com/Malayalivartha
























