പാലുകൊടുത്ത കൈയ്യിൽ കൊത്തി! പാക്ക് സൈനികർക്ക് മരണമണി മുഴക്കി താലിബാൻ ഭീകരർ... 3 പാകിസ്താനി സൈനികരെ തീർത്തു...

ഭീകരർക്ക് വേണ്ട ചെല്ലും ചിലവും കൊടുത്ത് പോറ്റി വളർത്തുന്നത് പാകിസ്താനാണ്. എന്നാൽ പാല് കൊടുത്ത ഇമ്രാന്റെ കൈയ്യിൽ തന്നെ ആഞ്ഞു കൊത്തുകയാണ് ഇപ്പോൾ സർപ്പങ്ങളായി മാറിയ ആ ഭീകരർ. നിലവിൽ ഭീകരർ തമ്മിലുള്ള ഏറ്റമുട്ടലുകൾ അവിടെ രൂക്ഷമാകുന്നു എന്ന റിപ്പോർട്ടാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇമ്രാന്റെ കസേരയിളകുന്ന സാഹചര്യത്തിൽ ഈ പ്രശനങ്ങൾ കൂടുതൽ പ്രതിസന്ധി തന്നെയാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്.
പാകിസ്താൻ അതിർത്തി മേഖലകളിൽ സജീവമായ തെഹ്‌രീക് -ഇ-താലിബാന്റെ ആക്രമണത്തിൽ മൂന്ന് പാക് സൈനികർക്ക് ജീവൻ നഷ്ടമായി എന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഭീകരരെ പ്രതിരോധിക്കു ന്നതിനിടെ അഞ്ച് സൈനികർക്ക് പരിക്കേറ്റു. വടക്കൻ വസീറിസ്ഥാൻ മേഖലയിലെ മിറാൻ ഷാ പട്ടണത്തിലാണ് ആക്രമണം നടന്നത്. അഫ്ഗാനിൽ താലിബാൻ അധികാരമേറ്റശേഷം പാകിസ്താനെതിരെ തെഹ്‌രീക്-ഇ-താലിബാൻ ആക്രമണം രൂക്ഷമാക്കിയിരിക്കുകയാണ്.
താലിബാനും പാകിസ്താനും തമ്മിലുള്ള അതിർത്തി വേലി തർക്കം ഒരാഴ്ചയ്‌യായി രൂക്ഷമായി മുന്നോട്ട് പോവുകയാണ്. പാക് അതിർത്തിയിൽ ഭീകരാക്രമണം ഇതിന്റെ തുടർച്ചയാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഡ്യൂറന്റ് അതിർത്തിയിൽ പാകിസ്താൻ കമ്പിവേലികെട്ടി അടയ്‌ക്കുന്ന തിനെതിരെ സ്ഥിരം അതിർത്തികിടക്കാറുള്ള താലിബാൻ ഭീകരർ എതിർപ്പ് അറിയിച്ചിരുന്നു.
പാകിസ്താൻ അഫ്ഗാനിൽ കടത്തിവിട്ട ലഷ്‌ക്കർ, ജയ്‌ഷെ മുഹമ്മദ് ഭീകരസംഘടനകളോടുള്ള അമർഷം താലിബാൻ തുറന്ന് പ്രകടിപ്പിച്ചിരുന്നു. 2007 മുതൽ അഫ്ഗാൻ പാകിസ്താൻ അതിർ ത്തിയിൽ തെഹ് രിക്-ഇ-താലിബാൻ പാക് സൈന്യത്തിനെതിരെ പോരാടുകയാണ്. നിലവിലെ അഫ്ഗാൻ പിടിച്ച താലിബാനെതിരാണ് തെഹരിക് ഇ താലിബാൻ.
ഭരണകൂടത്തെ ധിക്കരിച്ചാണ് ഇവർ പാകിസ്താനെതിരെ പോരാടുന്നത്. 3,000 നും 5,000നും ഇടയിൽ ഭീകരരും അവരുടെ കുടുംബങ്ങളുമാണ് പാക് അതിർത്തി കടന്ന് സ്ഥിര താമസമാക്കിയിരിക്കുന്നത്. എന്തായാലും ഇപ്പോൾ ഇന്ത്യയെ ചൊറിഞ്‍ പാക്കിന് മുട്ടൻ പണി തന്നെയാണ് കിട്ടിക്കോണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha























