ശ്രീലങ്കയെ വിഴുങ്ങാനെത്തിയ ചൈനയ്ക്ക് ഹാർട്ട് അറ്റാക്ക്... കളത്തിലിറങ്ങി എസ്. ജയശങ്കറും... ഇനി സംഭവിക്കാനിരിക്കുന്നത്....

കടം തിരിച്ചടയ്ക്കാന്‍ വകയില്ലാതെ പ്രധാന തുറമുഖം ചൈനക്ക് 99 വര്‍ഷത്തേക്ക് പാട്ടത്തിന് കൊടുത്തു കഴിഞ്ഞു. അതോടെ ഈ കാലമത്രയും ചൈനക്ക് ഒരു നാവികത്താവളമായി ഹംബന്‍തൊട്ട മാറിയേക്കാമെന്ന ആശങ്ക. വിളിപ്പാടകലേയുള്ള ഇന്ത്യയിലേക്ക് ഇതിനകം പട്ടിണിയില്‍ പൊറുതിമുട്ടിയ ജനങ്ങളുടെ പലായനം തുടങ്ങിക്കഴിഞ്ഞു.
ഈ സാഹചര്യത്തിൽ ശ്രീലങ്കയെ പ്രതിസന്ധി ഘട്ടത്തിൽ കയ്യൊഴിയില്ലാ എന്ന സൂചന നൽകി ഇന്ത്യയും രംഗത്ത് വന്നിരിക്കുകയാണ്. ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ മൂന്ന് ദിവസത്തെ സന്ദർശനമാണ് സിംഹള ദ്വീപിലേക്ക് തീരുമാനിച്ചിരിക്കുന്നത്.
ഇന്ന് ശ്രീലങ്കയിലെത്തുന്ന ജയശങ്കർ മൂന്ന് ദിവസം കൊളംബോയിലുണ്ടാകും എന്നാണ് അറിയിച്ചിരിക്കുന്നത്. മാലിദ്വീപും സന്ദർശിച്ചാകും മടക്കയാത്രയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കടൽ കടന്നെത്തുന്ന ശ്രീലങ്കൻ സ്വദേശികളെ നിലവിലെ നയമനുസരിച്ച് ഇന്ത്യ അഭയാർത്ഥികളായി അംഗീകരിക്കില്ല. 2012ന് ശേഷം ശ്രീലങ്കയിൽ നിന്ന് എത്തുന്ന ആർക്കും ഇന്ത്യ അഭയാർത്ഥി പദവി നൽകിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധി കാരണം മറ്റൊരു രാജ്യത്ത് അഭയം തേടുന്നവർക്ക് അഭയാർത്ഥി പദവി നൽകാൻ നിലവിലെ അന്താരാഷ്ട്ര നിയമങ്ങൾ അനുശാസിക്കുന്നില്ല.
രണ്ടു ദിവസത്തെ സന്ദർശനത്തിനായി ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് ഈ ഇന്ത്യയിലെത്തി മടങ്ങിയതിന് പിന്നാലെയാണ് ആഭ്യന്തര - രാജ്യാന്തര സാമ്പത്തിക പ്രശ്‌നങ്ങളിൽ തകർന്ന ശ്രീലങ്കയിലേക്ക് ജയശങ്കർ എത്തുന്നത്. ചൈനയിൽ നിന്നും വൻതോതിൽ കടമെടുത്തതും സാമ്പത്തികമായി യാതൊരു അച്ചടക്കമില്ലാത്തതുമാണ് ശ്രീലങ്കയെ തകർച്ചയിലേക്ക് നയിച്ചതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
https://www.facebook.com/Malayalivartha























