റഷ്യ ആണവായുധം പ്രയോഗിക്കും നാറ്റൊ ഇറങ്ങും പക്ഷേ പുടിന് തന്നെ ജയം.. ആ കുറിപ്പ് സത്യമാകുന്നു..
യുക്രൈനിൽ നടക്കുന്ന യുദ്ധത്തിന്റെ നേർ കാഴ്ചകൾ ദിനം പ്രതി നമ്മൾ കാണുന്നുണ്ട്.റഷ്യയുടെ നീക്കങ്ങളും അതിനെ യുക്രൈൻ ചെറുത്തുനിൽക്കുന്നതുമായ നിരവധി സംഭവങ്ങളാണ് വാർത്തകളിൽ കൂടി പുറം ലോകത്തെത്തുന്നത്.എന്നാൽ ഇപ്പോളിതാ നമ്മളെ ഒക്കെ അത്ഭുതപ്പെടുത്തുന്ന ഒരു നോവൽ വർത്തയാകുകയാണ്.തേഡ് എംപയർ എന്നാണു റഷ്യൻ ഭാഷയിൽ 2006ൽ എഴുതിയ ഈ നോവലിന്റെ പേര്. റഷ്യൻ ഡ്യൂമയിൽ പ്രതിനിധിയായിരുന്ന മിഖായേൽ യൂറിയേവാണ് ഈ നോവൽ രചിച്ചത്.
വ്ലാഡിമിർ പുട്ടിനു കീഴിലുള്ള റഷ്യയുടെ പല നടപടികളും മുൻപേ പ്രവചിക്കുന്നു എന്നതാണു ഈ നോവലിനെ ശ്രദ്ധേയമാക്കുന്നത്.2008ലെ ജോർജിയൻ യുദ്ധം, 2014ലെ ക്രൈമിയ പിടിച്ചടക്കൽ, ഡോൺബാസ് വിമതമേഖലകൾ തങ്ങളുടെ നിയന്ത്രണത്തിലാക്കുക, ഇപ്പോഴത്തെ യുക്രെയ്ൻ യുദ്ധം എന്നിവയൊക്കെ ഈ നോവലിൽ വിവരിച്ചിട്ടുണ്ട്.
കടുത്ത റഷ്യൻ വലതുപക്ഷവാദിയായ യൂറിയേവ്, ഒരു സമീപഭാവി കാലത്ത് റഷ്യ ലോകത്തെ ഏറ്റവും വലിയ ശക്തിയായി ഉയരുന്നതാണു നോവലിൽ ഇതിവൃത്തമാക്കിയിരിക്കുന്നത്. പേരു സൂചിപ്പിക്കുന്നതു പോലെ മൂന്നാം സാമ്രാജ്യം. 2054 വർഷത്തിൽ ബ്രസീലിലുള്ള ഒരു ചരിത്രകാരൻ റഷ്യയുടെ വീണ്ടുമുള്ള ഉയർച്ചയെക്കുറിച്ച് വിശദീകരിക്കുന്നിടത്താണു നോവൽ തുടങ്ങുന്നത്.
ഒന്നാം സാമ്രാജ്യം സാർ സാമ്രാജ്യവും രണ്ടാം സാമ്രാജ്യം സോവിയറ്റ് യൂണിയനുമാണ് യൂറിയേവിന്റെ നോവലിൽ. ജോസഫ് സ്റ്റാലിനെ ഇയോസിഫ് ദ ഗ്രേറ്റ് എന്ന നിലയിൽ അവതരിപ്പിച്ചിരിക്കുന്നു. റഷ്യയുടെ ശത്രുക്കളെ നശിപ്പിച്ച് യശസ്സ് വാനോളമുയർത്തുന്ന നേതാവായാണ് സ്റ്റാലിൻ അവതരിപ്പിക്കപ്പെടുന്നത്. വ്ലാഡിമർ ദ റിസ്റ്റോറർ എന്ന ഭരണാധികാരിയിലാണു മൂന്നാം സാമ്രാജ്യം തുടങ്ങുന്നത്. അദ്ദേഹത്തിന്റെ അനന്തരാവകാശിയായ ഗാവ്റിൽ ദ ഗ്രേറ്റ് സാമ്രാജ്യത്തെ അത്യുന്നതികളിലേക്കു നയിക്കുന്നതാണ് ഇതിവൃത്തം.ഗാവ്റിൽ ദ ഗ്രേറ്റായി വ്ലാഡിമിർ പുട്ടിനെയാണു യൂറിയേവ് മനസ്സിൽ കണ്ടതെന്നാണു നിരീക്ഷകർ പറയുന്നത്.
യുക്രെയ്നിൽ റഷ്യൻ പിന്തുണയോടെ കലാപങ്ങൾ നടക്കുമെന്നും ക്രൈമിയ, ഡോനെറ്റ്സ്ക്, ലുഹാൻസ്ക് തുടങ്ങിയ മേഖലകളിലെ ആളുകൾ റഷ്യയ്ക്കൊപ്പം ചേരുമെന്നും നോവലിലുണ്ട്. പിന്നീട് ഈ മേഖലകളിലുള്ളവർ ഡോനെറ്റ്സ്ക്– ബ്ലാക്ക് സീ റിപ്പബ്ലിക് എന്ന ഒരു രാജ്യം രൂപീകരിച്ച് റഷ്യയിൽ ചേരുമെന്നും നോവൽ പറയുന്നു. ഇങ്ങനെയുള്ള കാര്യങ്ങൾ ഇതുപോലെയല്ലെങ്കിലും മറ്റു രീതികളിൽ സംഭവിച്ചിട്ടുണ്ടെന്ന് കാണാം. തേഡ‍് എംപയറിലെ ഗാവ്റിൽ ദ ഗ്രേറ്റ് യുക്രെയ്ൻ ഒരു രാജ്യം പോലുമല്ലെന്നും പ്രഖ്യാപിക്കുന്നുണ്ട്.
നോവലിൽ മൂന്നാം ലോകയുദ്ധം സംഭവിക്കും. എന്നാൽ റഷ്യ ആണവയുദ്ധം തുടങ്ങുമെന്ന ഭീഷണിയിൽ യുഎസും മറ്റ് യൂറോപ്യൻ രാജ്യങ്ങളും പിന്മാറുന്നതോടെ ആ ലോകയുദ്ധത്തിൽ റഷ്യയ്ക്ക് വൻ വിജയം സംഭവിക്കുമെന്നും യൂറിയേവിന്റെ നോവൽ പറയുന്നു. മറ്റുള്ള രാജ്യങ്ങൾ റഷ്യയെ തിരിച്ച് ആക്രമിച്ചിട്ടും കാര്യമില്ല. കാരണം, റഷ്യയ്ക്ക് ഏത് ആണവ ആക്രമണത്തെയും ചെറുക്കുന്ന ഒരു അദ്ഭുത ആയുധം ഉണ്ട്.
യൂറോപ്പിലെ മറ്റു രാജ്യങ്ങൾ റഷ്യൻ ഊർജത്തിൽ ആശ്രയിക്കുന്നതിനാൽ റഷ്യയെ വലിയ രീതിയിൽ ഉപരോധിക്കാനോ മറ്റും അവർക്കു കഴിയുകയില്ലെന്നും നോവൽ പറയുന്നു.ഒടുവിൽ യൂറോപ്പ് മൊത്തം റഷ്യൻ നിയന്ത്രണത്തിൽ എത്തുന്നിടത്ത് നോവൽ അവസാനിക്കുന്നു.ഇതിനും ഇക്കാലത്തെ സാഹചര്യങ്ങളോടു സാമ്യമുള്ളതായി നിരീക്ഷകർ പറയുന്നു. 2019ലാണു യൂറിയേവ് അന്തരിച്ചത്.പുട്ടിനും യൂറിയേവിനും തമ്മിൽ തമ്മിൽ അറിയാമായിരുന്നു. പുട്ടിന്റെ ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നാണ് തേഡ് എംപയറെന്നും ഗോസിപ്പുകളുണ്ട്.
https://www.facebook.com/Malayalivartha























