ശബരിമല യുവതീ പ്രവേശനത്തിലെ പുനപരിശോധന ഹർജികൾ പരിഗണിക്കുന്ന ജനുവരി 22 വരെ ഭരണഘടനാ ബെഞ്ചിന്റെ വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യമാണ് സുപ്രീം കോടതി തള്ളി

ശബരിമല യുവതീ പ്രവേശനത്തിലെ പുനപരിശോധന ഹർജികൾ പരിഗണിക്കുന്ന ജനുവരി 22 വരെ ഭരണഘടനാ ബെഞ്ചിന്റെ വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്. കഴിഞ്ഞ ദിവസം കോടതി പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തതയില്ലെന്നും ജനുവരി 22 വരെ യുവതീ പ്രവേശനം സ്‌റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് മാത്യൂ നെടുമ്പാറയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
എന്നാൽ ഇക്കാര്യത്തിൽ ജനുവരി 22ന് മുമ്പ് വാദം കേൾക്കാനാകില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗൊഗോയ് ഹർജി തള്ളുകയായിരുന്നു. തന്റെ വാദങ്ങൾ കേൾക്കാൻ രണ്ട് മിനിറ്റ് സമയമെങ്കിലും അനുവദിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി ചെവിക്കൊണ്ടില്ല.അതേസമയം ഇത് വീണ്ടും ഈ മണ്ഡല മകര വിളക്ക് ഉത്സവത്തിന് നടതുറക്കുമ്പോള്‍ ഉണ്ടാകുന്ന പ്രക്ഷോഭങ്ങള്‍ സര്‍ക്കാരിന് വലിയ തലവേദനയാകുമെന്ന് ഉറപ്പായി.
കാരണം ഇതിനകം പത്തിനും 50നും ഇടയില്‍ പ്രായമുള്ള 550 തോളം സ്ത്രീകളാണ് ദര്‍ശനത്തിനായി പൊലീസ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ക്കൊക്കെ സുരക്ഷയൊരുക്കുക എന്നത് ഏറെ ശ്രമകരമായ ജോലിയാണ്. ഇനി തുറന്ന കോടതിയില്‍ വാദം കേള്‍ക്കും. പുന:പ്പരിശോധനാ ഹര്‍ജികള്‍ ഏത് ബെഞ്ച് പരിഗണിക്കുമെന്നത് സംബന്ധിച്ച് കോടതി തീരുമാനം എടുത്തിട്ടില്ല. അഥിനാല്‍ ചിലപ്പോള്‍ മറ്റൊരു ബെഞ്ചായിരിക്കും ഇത് പരിഗണിക്കുക എന്നറിയുന്നു. ഒരു ബെഞ്ചിന്റെ വിധി അതേ ബെഞ്ച് തന്നെ പരിശോധിക്കുന്നതില്‍ ചില അനൗചിത്വമുണ്ട്.
അതിനാല്‍ മറ്റൊരു ബെഞ്ചായിരിക്കും തീരുമാനിക്കുന്നതെന്ന് നിയമവിദഗ്ധര്‍ പറയുന്നു. ഇന്നത്തെ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ കോടതി വീണ്ടും സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നോട്ടീസ് അയച്ചു. അതേസമയം കോടതി വിധി എന്തായാലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിശ്വാസികളുടെ വിജയമാണെന്ന് ബി.ജെ.പി അറിയിച്ചു. വിശ്വാസികളുടെ വിജയമാണെന്ന് തന്ത്രിയും അറിയിച്ചു. വിധി സംബന്ധിച്ച് ഉത്തരവ് കിട്ടിയ ശേഷം പ്രതികരിക്കാമെന്ന് നിയമമന്ത്രി എ.കെ ബാലന്‍ അറിയിച്ചു. റിവ്യൂഹര്‍ജി നല്‍കിയ 50 പേരുടെയും വാദം തുറന്നകോടതിയില്‍ കേള്‍ക്കുക എന്നത് വലിയ കാര്യമാണ്. എന്നാല്‍ പുന:പ്പരിശോധനാ ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി തീരുമാനിച്ചിട്ടില്ലെന്നും വാദം കേള്‍ക്കണോ , വേണ്ടയോ എന്ന കാര്യം ജനുവരി 22ന് വാദം കേള്‍ക്കുമെന്നാണ് കോടതി വ്യക്തമാക്കിയതെന്ന് അഭിഭാഷകനായ അജയകുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























