നാല് എസി മുറികൾ ഓൺ ലൈൻ വഴി ബുക്ക് ചെയ്യുകയും 6000 രൂപ മുൻകൂറായി അടക്കുകയും ചെയ്തു; രാത്രി പത്ത് മണിയോടെ ഹോട്ടലിൽ ചെന്നപ്പോൾ ഹോട്ടൽ ജീവനക്കാർ മുറികൾ നൽകാൻ തയാറായില്ല... മൂന്നാറിൽ വിനോദ സഞ്ചാരത്തിന് പോയ മൂന്ന് കുടുംബങ്ങളെ ഹോട്ടൽ ജീവനക്കാർ മർദിച്ചു

സർക്കാർ ജീവനക്കാരും എറണാകുളം സ്വദേശികളുമായ ഓം പ്രകാശ്, ജഗദീഷ് കുമാർ, അജയകുമാർ എന്നിവർക്കും കുടുംബാംഗങ്ങൾക്കുമാണ് മൂന്നാറിലെ എസ്.എന്‍ ഹോട്ടലിൽ ജീവനക്കാരുടെ മർദനമേറ്റത്. 4 എസി മുറികൾ ഇവർ ഓൺ ലൈൻ വഴി ബുക്ക് ചെയ്യുകയും 6000 രൂപ മുൻകൂറായി അടക്കുകയും ചെയ്തിരുന്നു. എന്നാൽ ഞായറാഴ്ച്ച രാത്രി പത്ത് മണിയോടെ ഹോട്ടലിൽ ചെന്നപ്പോൾ ഹോട്ടൽ ജീവനക്കാർ മുറികൾ നൽകാൻ തയാറായില്ല. പണം അടച്ച ബില്ല് കാണിച്ചുവെങ്കിലും തട്ടിക്കയറിയ ജീവനക്കാർ ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് ഇവർ പറയുന്നു. കാലടി ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടിയ ഇവർ ഹോട്ടൽ ജീവനക്കാർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
എന്നാൽ മുറി ബുക്ക് ചെയ്ത സമയം കഴിഞ്ഞാണ് ഇവർ എത്തിയതെന്നും മറ്റ് ഹോട്ടലുകളിൽ താമസം ശരിയാക്കാമെന്ന് പറഞ്ഞുവെങ്കിലും ഇത് അംഗീകരിക്കാതെ സന്ദർശകർ മർദ്ദിക്കുകയായിരുന്നുവെന്നാണ് ഹോട്ടൽ അധികൃതർ നൽകുന്ന വിശദീകരണം. സ്ത്രീകളടക്കമുള്ള സംഘത്തെ ഹോട്ടൽ ജീവനക്കാർ മർദിച്ചതായി പരാതി. ഓൺലൈൻ വഴി ഹോട്ടലിൽ റൂം ബുക്ക് ചെയ്തുവെങ്കിലും നൽകാൻ തയാറാകാത്തത് ചോദ്യം ചെയ്തതാണ് മർദനത്തിന് കാരണം. എന്നാൽ മുറി ബുക്ക് ചെയ്ത സമയം കഴിഞ്ഞാണ് ഇവർ എത്തിയതെന്നും ജീവനക്കാരെ മർദിക്കുകയായിരുന്നുവെന്നും ഹോട്ടൽ അധികൃതർ പറഞ്ഞു. നാല് ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha



























