ഐക്യരാഷ്ട്ര സഭയും ലോകബാങ്കും യൂറോപ്യന്‍ കമ്മീഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ലോക പുനര്‍ നിര്‍മ്മാണ കോണ്‍ഗ്രസില്‍ അവസരം ലഭിക്കുന്ന ആദ്യ നേതാവായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍

ഐക്യരാഷ്ട്ര സഭയും ലോകബാങ്കും യൂറോപ്യന്‍ കമ്മീഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ലോക പുനര്‍ നിര്‍മ്മാണ കോണ്‍ഗ്രസില്‍ അവസരം ലഭിക്കുന്ന ആദ്യ നേതാവായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വിറ്റസര്‍ലണ്ടില്‍ വെച്ചു നടന്ന ലോക പുനര്‍നിര്‍മ്മാണ കോണ്‍ഗ്രസില്‍ മുഖ്യപ്രഭാഷണം നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഐക്യരാഷ്‌ട്രസഭ ദുരന്ത നിവാരണ സേന തലവന്‍ മുരളി തുമ്മാരുകുടിയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.193 രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് നേതാക്കളും യു എന്‍ ഉദ്യോഗസ്ഥരും ദുരന്ത നിവാരണ വിദഗ്ദ്ധരുമാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം
മുഖ്യമന്ത്രിയുടെ സന്ദര്‍ശനം
കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ശ്രീ. പിണറായി വിജയന്‍ ഇന്നലെ മുതല്‍ സ്വിറ്റസര്‍ലണ്ടിലുണ്ട്. അതുമായി ബന്ധപ്പെട്ട തിരക്കുകള്‍ കൊണ്ടാണ് എഴുതാതിരുന്നത്.
ഇന്നലെ ആയിരുന്നു പ്രധാന പ്രോഗ്രാം. ഐക്യരാഷ്ട്ര സഭയും ലോകബാങ്കും യൂറോപ്യന്‍ കമ്മീഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ലോക പുനര്‍ നിര്‍മ്മാണ കോണ്‍ഗ്രസില്‍ മുഖ്യ പ്രഭാഷണം നടത്തിയത് മുഖ്യമന്ത്രിയാണ്. ആദ്യമായിട്ടാണ് ഇന്ത്യയില്‍ നിന്ന് ഒരു നേതാവിന് ഇത്തരമൊരു അവസരം ലഭിക്കുന്നത്. 2018 ലെ പ്രളയ ദുരന്തം കേരളം നേരിട്ട രീതി, അതില്‍ മുഖ്യമന്ത്രിയുടെ നേതൃത്വം എല്ലാം ലോകം ശ്രദ്ധിച്ചിട്ടുണ്ട് എന്നത് തന്നെയാണ് ഈ അവസരം കാണിക്കുന്നത്. കേരളത്തിലെ ദുരന്തനിവാരണത്തെ അടിസ്ഥാനമാക്കി ഇവിടെ ഒരു എക്സിബിഷന്‍ നടക്കുന്നുണ്ട്. കേരളത്തിലെ പുനര്‍ നിര്‍മ്മാണം എന്ന പ്രത്യേക സെഷന്‍ വേറെയും. 193 രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് നേതാക്കളും യു എന്‍ ഉദ്യോഗസ്ഥരും ദുരന്ത നിവാരണ വിദഗ്ദ്ധരുമെല്ലാം പങ്കെടുക്കുന്ന പരിപാടിയാണ്. മൊത്തത്തില്‍ കേരളത്തിന് നല്ല വിസിബിലിറ്റി കിട്ടുന്നുമുണ്ട്, സന്തോഷം.
യൂറോപ്പിലും മുഖ്യമന്ത്രിക്ക് തിരക്കോട് തിരക്കാണ്. ഇന്നലെ ലോകാരോഗ്യ സംഘടനയിലെ അംഗങ്ങളുമായി ചര്‍ച്ച ഉണ്ടായിരുന്നു. അതിനുശേഷം ജനീവയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍ നേരില്‍ക്കണ്ട് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഇന്ന് മുഖ്യമന്ത്രി സ്വിറ്റസര്‍ലാന്റിന്റെ തലസ്ഥാനമായ ബേണിലേക്ക് പോകും എന്നും മുരളി തുമ്മാരുകുടി വ്യക്തമാക്കി.
ഇപ്പോള്‍ യൂറോപ്യന്‍ സന്ദര്‍ശനത്തിലാണു മുഖ്യമന്ത്രി. എട്ടിനാണു യൂറോപ്പിലേക്കു പോയത്. നെതര്‍ലൻഡിൽ മേയ് 9 നായിരുന്നു ആദ്യ പരിപാടി. ഇന്നലെ ജനീവയില്‍ നടന്ന ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മുഖ്യ പ്രസംഗകരില്‍ ഒരാളായിരുന്നു. 16ന് പാരിസ് സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി സാമ്പത്തിക വിഗദ്ധരുമായി ചര്‍ച്ച നടത്തും. 17ന് ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തശേഷം 20ന് തിരിച്ചെത്തും. ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ചീഫ് എക്സിക്യൂട്ടീവ് ഡോ. വി.വേണു, ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് എന്നിവരാണ് മുഖ്യമന്ത്രിയുടെ സംഘത്തിലുള്ളത്.
https://www.facebook.com/Malayalivartha



























