Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സഹപ്രവർത്തകയെ മനോരോഗിയാക്കി പോലീസ് ഉന്നതർ; സഹപ്രവർത്തകയെ മാനസിക രോഗിയാക്കി സ്വന്തം കൈ നന്നായി കഴുകിയ ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെ സേനയിൽ സങ്കടം; കേരള പത്രപ്രവർത്തക യൂണിയൻ അവരുടെ സംസ്കാരം ഉയർത്തി പിടിച്ച് പ്രതിഷേധ പരിപാടികളിൽ നിന്നും പിൻവാങ്ങി

08 NOVEMBER 2019 05:27 PM IST
മലയാളി വാര്‍ത്ത

സഹപ്രവർത്തകയെ മാനസിക രോഗിയാക്കി സ്വന്തം കൈ നന്നായി കഴുകിയ ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെ സേനയിൽ സങ്കടം. ചാനൽ ക്യാമറാമാനോട് മോശമായി പെരുമാറിയ പോലീസുകാരിയെയാണ് കേരള പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥർ മനോരോഗിയാക്കി ചിത്രീകരിച്ചത്.

അതേസമയം കേരള പത്രപ്രവർത്തക യൂണിയൻ അവരുടെ സംസ്കാരം ഉയർത്തി പിടിച്ച് പ്രതിഷേധ പരിപാടികളിൽ നിന്നും പിൻവാങ്ങി. പത്രപ്രവർത്തകർ കാണിച്ച ഔന്നത്യം പോലീസ് കാണിച്ചില്ലല്ലോ എന്നാണ് പോലീസുകാർ പറയുന്നത്.

വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. ഒരു പരിപാടി കവർ ചെയ്യാനെത്തിയ ജയ്ഹിന്ദ് ചാനൽ ഡ്രൈവറോടും ക്യാമറമാനോടുമാണ് പോലീസുകാരി അപമര്യാദയായി പെരുമാറിയത്. എന്നാൽ പോലീസുകാർ പറയുന്നത് മറ്റൊരു കഥയാണ്. നോ പാർക്കിംഗ് ഏരിയയിലാണ് ചാനലിന്റെ കാർ പാർക്ക് ചെയ്തിരുന്നത്. വാഹനം മാറ്റിയിട്ടാൻ പോലീസുകാരി ആവശ്യപ്പെട്ടു. ഡ്രൈവർ വാഹനം മാറ്റാൻ വിസമ്മതിച്ചു. സാധാരണ വലിയ പരിപാടികൾ നടക്കുമ്പോൾ മാധ്യമങ്ങളുടെ വാഹനങ്ങൾ ഇത്തരത്തിൽ പാർക്ക് ചെയ്യാറുണ്ട്. ചാനലാണെന്ന് കണ്ടില്ലേ എന്ന് ഡ്രൈവർ ചോദിച്ചു. അപ്പോൾ പ്രധാനമന്ത്രിയായാലും മാറ്റണമെന്ന് പോലീസുകാരി ആവശ്യപ്പെട്ടു. ഇത് ചോദ്യം ചെയ്ത ചാനൽ ജീവനക്കാരനെ പോലീസുകാരി മർദ്ദിച്ചെന്നാണ് പോലീസുകാർ പറയുന്നത്. മർദ്ദനത്തെ തുടർന്നു തെറിയും വിളിച്ചു. ഇതിന്റെ രംഗങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വന്നത്.

പോലീസുകാരിക്ക് മാനസികപ്രയാസമുണ്ടെങ്കിൽ അവരെ ജോലിക്ക് നിയോഗിച്ചവരാണ് കുറ്റക്കാർ. വിവാദപോലീസുകാരിക്ക് മാനസിക പ്രശ്നങ്ങൾ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. തിരുവനന്തപുരത്തെ വട്ടിയൂർക്കാവ് സ്റ്റേഷനിൽ അവർ വർഷങ്ങളോളം ജോലി ചെയ്തിട്ടുണ്ട്. മാനസിക സമ്മർദ്ദം നൽകാത്ത ജോലികളാണ് സഹപ്രവത്തകർ അവർക്ക് നൽകുന്നത്. അവരുടെ അസുഖത്തിന്റെ കാര്യം തിരുവനന്തപുരം കമ്മീഷണർക്കുമറിയാം. ഒരിക്കൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട ഒരു പ്രതിക്ക് വിവാദ പോലീസുകാരിയെ കാവലിന് നിയോഗിച്ചു. രാത്രി ഉറക്കമില്ലാതിരുന്ന പോലീസുകാരി പിറ്റേന്ന് രാവിലെ ഡോക്ടറോട് ചൂടായി. ഡോക്ടർ കമ്മീഷണറെ വിളിച്ചാണ് അവരെ ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കിയത്.ഇതിന് ശേഷം മാനസിക സമ്മർദ്ദമില്ലാത്ത ജോലികളാണ് ഇവർക്ക് നൽകിയിരുന്നത്. കഴിഞ്ഞയാഴ്ച മാനസിക നില കുഴപ്പത്തിലാക്കുന്ന എന്തോ ഉണ്ടായതായി പറയപ്പെടുന്നു. അങ്ങനെയുള്ള ഒരാളെ റോഡിൽ ജോലിക്ക് നിയോഗിച്ചവർക്കാണ് യഥാർത്ഥ മാനസിക സമ്മർദ്ദം.

ഹർഷിത അട്ടലൂരി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇവർക്ക് മാനസിക സമ്മർദ്ദം ഉണ്ടെന്ന് വ്യക്തമാക്കി പരസ്യ പ്രസ്താവന ഇറക്കി. ഇത്തരം ഉദ്യോഗസ്ഥരെ ജോലിക്ക് നിയോഗിക്കരുതെന്ന് അവർ നിർദ്ദേശം നൽകി. സംസ്ഥാന പോലീസ് മേധാവിയും മനോജ് എബ്രഹാമും വിഷയത്തിൽ ഇടപെട്ടു. പോലീസുകാരിയെ സസ്പെന്റ് ചെയ്യണമെന്നാണ് ആവശ്യം. രോഗം ഒരു കുറ്റമല്ല. അതിന്റെ പേരിൽ ഒരാളെ അപമാനിക്കുന്നതാണ് കുറ്റകരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു  (3 hours ago)

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

മദ്യലഹരിയില്‍ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു  (3 hours ago)

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം  (4 hours ago)

വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കെ സി വേണുഗോപാല്‍  (4 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടി പൊലീസിനു മുന്നില്‍ ഉടന്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ഭര്‍ത്താവ്  (4 hours ago)

ഇറാന്‍ യുഎസ് ചര്‍ച്ച ഇന്ന് നടന്നേക്കുമെന്ന് സൂചന; യുഎസ് പ്രതിനിധി സംഘം ഇസ്ലാമാബാദില്‍ എത്തുമെന്ന് ട്രംപ്  (4 hours ago)

തിരുവനന്തപുരം നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം  (5 hours ago)

19കാരനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ബന്ധു പിടിയില്‍  (5 hours ago)

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ട് കളക്ടര്‍  (5 hours ago)

ഓപ്പറേഷന്‍ ഡിഹണ്ട്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 39 കേസുകള്‍ രജിസ  (11 hours ago)

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (11 hours ago)

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (11 hours ago)

രാത്രി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷ ബാധയെന്ന് കരുതി...!!! പിന്നാലെ ഒരു കുട്ടി മരിച്ചു; തൃശ്ശൂരിൽ എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന  (11 hours ago)

വേനലവധിക്കാലമാണെങ്കിൽ സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്; മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്‌കൂളിൽ ആവശ്യമായ അധ്യാപകരെ അടിയന്തിരമായി താൽക്കാലികമായി നിയമിക്കുന്  (11 hours ago)

Malayali Vartha Recommends