പോലീസുകാർക്കിടയിൽ പൊരിഞ്ഞയടി.. ബലിയാടാക്കുന്നത് എന്നെ .. അന്ന് ഇവിടെ സംഭവിച്ചത്
യുവതിക്ക് കോഴിക്കോട് ഫ്ലാറ്റ് എടുത്ത് നൽകിയെന്നും അവിടെ നിത്യ സന്ദർശകനാണെന്നും കാട്ടി യുവതിയുടെ അമ്മ നൽകിയ പരാതിയിൽ സിവിൽ പൊലീസ് ഓഫിസർ ഉമേഷ് വള്ളിക്കുന്ന് സസ്പെൻഷനിലായ സംഭവത്തിലെ യുവതി ആതിര മാധ്യമങ്ങളോട് പ്രതികരിച്ച.
ഉമേഷിനെതിരെയുള്ള സസ്പെൻഷൻ ഓർഡറിൽ തന്നെ മോശമായി ചിത്രീകരിച്ചത് കാണിച്ച് ആതിര ഉത്തരമേഖല ഐജിക്ക് പരാതി നൽകിയിരുന്നു. പൊലീസുകാർ തമ്മിൽ സേനയിലുള്ള പ്രശ്നങ്ങളിൽ തന്റെ പേര് മനപ്പൂർവ്വം വലിച്ചിഴയ്ക്കുകയാണെന്നും സസ്പെൻഷൻ രേഖയിൽ തന്നെക്കുറിച്ച് അപകീർത്തികരമായ പരാമർശം ഉൾപ്പെടുത്തിയതിന് കമ്മിഷണർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് കമ്മിഷണർ കെ.വി. ജോർജിനെതിരെ ഉത്തരമേഖല ഐജിക്ക് പരാതി നൽകിയത്. എന്നാൽ അതിനെ കുറിച്ച് ഇതുവരെ യാതൊരു അന്വേഷണവും ഉണ്ടായിട്ടില്ലെന്ന് ആതിര പറയുന്നു.
‘‘പൊലീസ് ഉദ്യോഗസ്ഥർ ഞാൻ താമസിക്കുന്ന ഫ്ലാറ്റിൽ എത്തിയിരുന്നു. എന്നാൽ അവർ എന്നോടൊന്നും ചോദിച്ചില്ല. ചുറ്റം താമസിക്കുന്നവരോട് ആ പെൺകുട്ടി എങ്ങനെയാണ്, ഇവിടെ ആരൊക്കെ വരാറുണ്ട്, അവർ നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ടോ തുടങ്ങിയ കാര്യങ്ങൾ ചോദിച്ചു മടങ്ങുകയാണ് ഉണ്ടായത്. എന്നോട് എന്തെങ്കിലും ചോദിക്കാനോ എന്റെ പരാതിയിൽ മൊഴി എടുക്കാനോ ഒന്നും അവർ തയാറായില്ല.’’
വീട്ടിൽ മാനസികമായി ചില ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടാണ് ഫ്ലാറ്റിലേക്ക് സ്വമേധയാ മാറിയതെന്ന് ആതിര വ്യക്തമാക്കുന്നു. ‘‘വീട്ടിലുള്ള അമ്മയുടെ സഹോദരൻ ഉപദ്രവിക്കുകയും ചെയ്തിരുന്നു. അതിനാലൊക്കെയാണ് വീട് മാറിയത്. താനും വേറൊരു സുഹൃത്തും ഒരുമിച്ച് ഫ്ലാറ്റിൽ നിൽക്കാനാണ് തീരുമാനിച്ചത്. എന്നാൽ അവൾക്ക് കണ്ടെയ്ൻമെന്റ് സോൺ ആയതിനാൽ വരാനായില്ല. അതുകൊണ്ട് കുറച്ചുനാൾ ഒറ്റയ്ക്ക് നിൽക്കാൻ തീരുമാനിക്കുകയായിരുന്നു. മറ്റു സുഹൃത്തുക്കളൊപ്പോലെ എന്നെ സഹായിക്കുക മാത്രമേ ഉമേഷ് ചെയ്തിട്ടുള്ളൂ.’’
‘കേരള പൊലീസിന്റെ സദാചാര ചരിത്രത്തിലെ നാഴികക്കല്ലായി പ്രഖ്യാപിച്ച് ആദരിക്കേണ്ട സസ്പെൻഷൻ ഓർഡർ’ എന്നാണ് തനിക്കെതിരായ സസ്പെൻഷൻ നടപടിയെ കുറിച്ച് ഉമേഷ് വള്ളിക്കുന്ന് സമൂഹമാധ്യമത്തിൽ പ്രതികരിച്ചത്. തനിക്കെതിരെ ഇനിയും നടപടികൾ ഉണ്ടകുമെന്നും തന്നെ ഈ സേനയിൽ നിന്നു തന്നെ പുറത്താക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ഉമേഷ് പറയുന്നു. സദാചാര പൊലീസിങ് പൊലീസിനുള്ളിൽ തന്നെ നടക്കുന്നെന്നാണ് ഉമേഷിന്റെ വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചില അഭിപ്രായപ്രകടനങ്ങൾ.നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഉമേഷ് മനോരമ ഓൺലൈനോടു പറഞ്ഞു. സസ്‌പെന്‍ഷന്‍ ഉത്തരവിലൂടെ സ്വകാര്യത ലംഘിച്ചെന്നു കാട്ടി യുവതി നൽകിയ പരാതിയിലും ഉമേഷിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഉത്തരവ് ഉമേഷ് സമൂഹമാധ്യമത്തിലിട്ടെന്ന വാദമുയർത്തിയാണ് ഈ അന്വേഷണം. ആതിരയെ അപമാനിച്ചു എന്ന് കാട്ടി സ്പെഷൽ ബ്രാഞ്ച് നടത്തുന്ന അന്വേഷണം ഐജിയുടെ അന്വേഷണം വരുന്നതിനു മുൻപു തന്നെ തനിക്കെതിരെ തിരിക്കാൻ ശ്രമിക്കുന്നെന്ന് സംശയമുണ്ടെന്നും ഉമേഷ് ആശങ്കപ്പെടുന്നു.
ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മിഷണര്‍ക്കായിരുന്നു സസ്പെന്‍ഷന്‍ ഉത്തരവ് മാധ്യമങ്ങളിലൂെട പ്രദര്‍ശിപ്പിച്ചതിലുള്ള അന്വേഷണം. എന്നാൽ ആതിര നൽകിയ പരാതിയിൽ നിലവിൽ ഐജി നടത്തുന്ന അന്വേഷണത്തിൽ തനിക്ക് പ്രതീക്ഷയുണ്ടെന്നും ഉമേഷ് പറയുന്നു. ഉമേഷ് മാധ്യമങ്ങളോട് സംസാരിച്ചത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. ട്രാഫിക് സൗത്ത് അസിസ്റ്റന്റ് കമ്മിഷണറാണ് ഇക്കാര്യം അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha