അതൊരു തുടക്കം മാത്രമായിരുന്നു മുന്നോട്ട് പോയിരുന്നെങ്കിൽ ഒഴുകിയേനെ അന്തം വിട്ട് സിബിഐ
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവനസമുച്ചയത്തിന്റെ നിർമാണക്കരാറിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി രംഗത്ത്...20 കോടി രൂപയുടെ വിദേശധനസഹായം ലഭിച്ചതും ആയി ബന്ധപ്പെട്ടാണ് പുതിയ വെളിപ്പെടുത്തൽ ഇപ്പോൾ നടത്തിയിരിക്കുന്നത്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവനസമുച്ചയത്തിന്റെ നിർമാണക്കരാർ തുടക്കം മാത്രമെന്നു സിബിഐ കേസിലെ ഒന്നാം പ്രതി യൂണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ പറഞ്ഞു. നിർമാണം മികച്ച രീതിയിൽ പൂർത്തിയാക്കിയാൽ വിദേശഫണ്ട് ഇനിയും ലഭിക്കുമെന്ന് ഉറപ്പു നൽകിയതു തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ അക്കൗണ്ടന്റായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദാണെന്നും സന്തോഷ് മൊഴി നൽകിയിരിക്കുകയാണ്.
നിർമാണക്കരാർ ലഭിച്ചതിന്റെ കമ്മിഷൻ തുകയിൽ 3.50 കോടി രൂപ തിരുവനന്തപുരത്തുവച്ചു ഖാലിദിനു കൈമാറിയതിന്റെ തെളിവുകൾ യൂണിടാക്കിന്റെ ഓഫിസിൽ സിബിഐ കണ്ടെത്തുകയും ചെയ്തു. എന്നാൽ സ്വപ്നയുടെ രഹസ്യ ലോക്കറിൽ എൻഐഎ കണ്ടെത്തിയ 1 കോടി രൂപ വടക്കാഞ്ചേരി പദ്ധതിയുടെ കമ്മിഷനായി യൂണിടാക് നൽകിയ തുകയാണെന്നു അന്വേഷണ ഏജൻസികൾ ഉറപ്പിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധേയം. സ്വപ്ന നിർദേശിച്ചതനുസരിച്ചു 75 ലക്ഷം രൂപയാണു സ്വർണക്കടത്തു കേസിലെ കൂട്ടുപ്രതികളായ സന്ദീപ് നായർ, പി.എസ്.സരിത്ത് എന്നിവരുടെ സ്ഥാപനമായ ഐസോമോങ്കിന്റെ അക്കൗണ്ടിൽ സന്തോഷ് ഈപ്പൻ നിക്ഷേപിച്ചത്. ഖാലിദിനു കൈമാറിയ തുക വിദേശകറൻസിയായാണു നൽകിയത്.
റെഡ് ക്രസന്റ് നൽകിയ 20 കോടി രൂപയിൽ യഥാർഥത്തിൽ എത്ര രൂപയുടെ നിർമാണം യൂണിടാക് വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് സമുച്ചയത്തിൽ നടത്തിയിട്ടുണ്ടെന്നു കണ്ടെത്താൻ എൻജിനീയറിങ് വിദഗ്ധരുടെ സഹായത്തോടെ സിബിഐ അടുത്ത ദിവസം പരിശോധന നടത്തുവാനൊരുങ്ങുകയാണ്.വടക്കാഞ്ചേരി പദ്ധതിക്കുവേണ്ടി വിദേശരാജ്യത്തിന്റെ ജീവകാരുണ്യ സംഘടനയിൽനിന്നു നേരിട്ടു യൂണിടാക്കിന്റെ അക്കൗണ്ടിലേക്കു പണം സ്വീകരിക്കുന്നതിനു കേന്ദ്രാനുമതി ലഭിച്ചിരുന്നില്ലെന്ന സത്യം മനസ്സിലാക്കിയത് വൈകിയാണെന്നു സന്തോഷ് ഈപ്പൻ മൊഴി നൽകുകയും ചെയ്തു.
പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മറവിൽ കമ്മിഷൻ വ്യവസ്ഥയിൽ കേരളത്തിലേക്കു വിദേശഫണ്ട് എത്തുന്നതിന്റെ വിശദാംശങ്ങൾ അറിയാവുന്നത് ഖാലിദിനും സ്വപ്ന സുരേഷിനുമാണ് എന്ന കാര്യം ശ്രദ്ധേയം. ഖാലിദിനെ ഇന്ത്യയിലെത്തിച്ചു ചോദ്യം ചെയ്യാൻ കഴിയുമെന്ന് ഉറപ്പില്ലാത്തതിനാൽ സ്വപ്ന സുരേഷിന്റെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ സിബിഐ കോടതിയെ സമീപിക്കും.ചാനൽ വെളിപ്പെടുത്തലും അന്വേഷിക്കും.
തിരുവനന്തപുരം ∙ യൂണിടാക് ഉടമ കമ്മിഷൻ കൈമാറിയെന്ന ചാനൽ വെളിപ്പെടുത്തലിൽ വിശദ അന്വേഷണത്തിന് സിബിഐ. തിരുവനന്തപുരത്ത് കവടിയാറിൽ മന്ത്രി മന്ദിരമായ മൻമോഹൻ ബംഗ്ലാവിനടുത്തുള്ള കോഫിഷോപ്പിനു സമീപം യുഎഇ കോൺസുലേറ്റിലെ ജീവനക്കാരനായ ഖാലിദ് മുഹമ്മദ് അലി ഷൗക്രിക്ക് യൂണിടാക് ഉടമ കമ്മിഷൻ കൈമാറിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ചാനലിലൂടെ വെളിപ്പെടുത്തിയത്.
ഇക്കാര്യം മന്ത്രി തോമസ് ഐസക് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. യൂണിടാക് ഉടമ സന്തോഷ് ഇൗപ്പന്റെ ഫോണിന്റെ ടവർ ലൊക്കേഷൻ ഇവിടെയുണ്ടായിരുന്നെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചെങ്കിലും പണം കൈമാറിയതു ഖാലിദിനാണോ എന്ന സംശയം വന്നതിലാണ് വിശദ അന്വേഷണം.യു.വി. ജോസിനെ ചോദ്യം ചെയ്യാൻ നിയമോപദേശം തേടി
വടക്കാഞ്ചേരി ഭവന സമുച്ചയത്തിനു വേണ്ടി സ്വകാര്യ കെട്ടിട നിർമാണ കമ്പനിയായ യൂണിടാക് നേരിട്ടു വിദേശധന സഹായം കൈപ്പറ്റിയെന്ന കേസിൽ ലൈഫ് മിഷൻ സിഇഒ: യു.വി.ജോസിനെ ചോദ്യംചെയ്യാൻ സിബിഐ നിയമോപദേശം തേടി.
സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ ഐഎഎസ് ഉദ്യോഗസ്ഥനായ യു. വി. ജോസിനെ ചോദ്യം ചെയ്യാൻ കഴിയുമോ എന്നറിയാനാണു നിയമോപദേശം.സാധാരണ നിലയിൽ അഴിമതി നിരോധന നിയമ (പിസി) പ്രകാരം റജിസ്റ്റർ ചെയ്ത കേസുകളിലാണു സിബിഐ സർക്കാർ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാറുള്ളത്. അതിനായി സർക്കാരിന്റെ മുൻകൂർ അനുമതിയോ ഹൈക്കോടതി ഉത്തരവോ ലഭിക്കാറുണ്ട്. ലൈഫ് മിഷൻ പദ്ധതിയുടെ മറവിൽ നടന്ന എഫ്സിആർഎ ചട്ടലംഘനത്തിൽ സിബിഐ നേരിട്ടു കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. എന്തായാലും പുതിയ വെളിപ്പെടുത്തൽ വളരെയധികം നിർണായകമാവുക യാണ് ഈ കേസുമായി ബന്ധപ്പെട്ട്.
https://www.facebook.com/Malayalivartha