മുഖ്യന്റെ തണലിൽ നിന്ന് ശിവശങ്കറിന്റെ ഇരട്ടത്താപ്പ് അന്ന് തന്നോട് പറഞ്ഞത് ! സിപിഎമ്മിന് അപായ മണി മുഴക്കിയിരുന്നു

സർക്കാരിനെ പ്രതിക്കൂട്ടിലാക്കി കൊണ്ട് സ്വർണക്കടത്ത് കേസ് മുന്നേറുമ്പോഴും സിപിഐ യുടെ പ്രതികരണം എങ്ങനെയാണ് എന്നായിരുന്നു രാഷ്ട്രീയ ലോകം ഉറ്റുനോക്കി കൊണ്ടിരുന്നത്. തേച്ചു സിപിഎം സെക്രട്ടറി കാനം രാജേന്ദ്രൻ റെ പ്രതികരണം അത് ഏറെ ചർച്ചചെയ്യപ്പെടേണ്ട ആ അത് ഏറെ ചർച്ചചെയ്യപ്പെടേണ്ടതാ യിരുന്നു. തീർത്തും നിഷ്പക്ഷമായ നിലപാടുകൾ സ്വീകരിക്കുന്നത് വ്യക്തിയാണ് കാനം രാജേന്ദ്രൻ എന്നത് രാഷ്ട്രീയ ലോകത്തിനു മുഴുവൻ അറിയാവുന്ന കാര്യമാണ്... അതുകൊണ്ടുതന്നെ ഈ വിഷയത്തെ സംബന്ധിച്ച് അദ്ദേഹത്തിന്റെ പ്രതികരണം എത്തരത്തിലുള്ളതാണെന്നതും ഏറെ നിർണായകമായ ഒന്നുതന്നെയാണ്.. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പ്രതികരണം ഇത്തരത്തിലാണ്..
സ്വർണക്കടത്തു വിവാദത്തിലെ കേന്ദ്രബിന്ദുവായ മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറായിരുന്നു സ്പ്രിൻക്ലർ കരാറിന്റെ പേരിൽ മാറ്റിനിർത്തണമെന്നു സിപിഐ ആവശ്യപ്പെട്ട ഉദ്യോഗസ്ഥൻ. ചില ഉദ്യോഗസ്ഥന്മാർക്ക് എന്തുമാകാമെന്ന സ്ഥിതി ഇപ്പോഴത്തെ കുഴപ്പങ്ങൾക്കു കാരണമായോ? എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. സിപിഎമ്മിന്റെ പ്രതികരണം ജനാധിപത്യ മര്യാദകൾ ലംഘിക്കുന്നത്’
‘
സ്പ്രിൻക്ലർ കരാർ വിശദീകരിക്കാനായി കാനം രാജേന്ദ്രൻ എകണ്ട ശിവശങ്കർ പറഞ്ഞത് ‘ഈ കരാറിന് ഉത്തരവാദി ഞാൻ മാത്രമാണ്’ എന്നാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഐടി സെക്രട്ടറി എന്നീ രണ്ട് ഉത്തരവാദിത്തങ്ങളിലിരിക്കുമ്പോഴാണ് അതു പറഞ്ഞത്. മന്ത്രിസഭയെ ഇരുട്ടിൽ നിർത്തിയാണ് ആ കരാർ ഒപ്പിട്ടത്, നിയമവകുപ്പിന്റെയോ ധനവകുപ്പിന്റെയോ പരിശോധന നടത്തിയില്ല. ഡേറ്റാ സ്വകാര്യതയെക്കുറിച്ചുള്ള ഇടതുപക്ഷത്തിന്റെ മുദ്രാവാക്യം നഷ്ടപ്പെടുന്ന അവസ്ഥയാണ് താങ്കളുടെ നടപടിയിലൂടെ ഉണ്ടായതെന്ന് ആ ഉദ്യോഗസ്ഥനോടു കാനം രാജേന്ദ്രൻ പറഞ്ഞു. അദ്ദേഹത്തെ കാനം രാജേന്ദ്രൻമാറ്റിനിർത്തണമെന്നു സിപിഎമ്മിനോട് ആവശ്യപ്പെട്ടു. കാലാവധി കഴിഞ്ഞ് ഉപേക്ഷിച്ചപ്പോൾ ആ കരാറിന്റെ ഒരുകാര്യവും ഉണ്ടായിരുന്നില്ല എന്ന കാര്യം മനസ്സിലായത്.
മുഖ്യമന്ത്രിയുടെ പിന്തുണയില്ലാതെ ശിവശങ്കറിന് ഒറ്റയ്ക്കു നടപ്പാക്കാൻ കഴിയുന്ന ഒരു കാര്യമായിരുന്നോ ആ കരാർ എന്നും അദ്ദേഹം ചോദിച്ചു.മുഖ്യമന്ത്രി അറിയാതെ അങ്ങനെ ചെയ്യുമോ എന്ന് എനിക്ക് അറിയില്ല. മുഖ്യമന്ത്രിയും അദ്ദേഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നമുക്ക് അറിയില്ലല്ലോ എന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കിയിരിക്കുന്നു.വളരെ നിർണായകമായ അഭിപ്രായങ്ങളാണ് കാനം രാജേന്ദ്രന് ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. മന്ത്രി കെ ടി ജലീൽ എൻ ഐ എ ക്ക് മുൻപിൽ ചോദ്യം ചെയ്യാൻ പോയ സംഭവത്തിൽ വളരെ വ്യത്യസ്തമായ അഭിപ്രായമായിരുന്നു കാനം രാജേന്ദ്രൻ അറിയിച്ചത്.. കെ ടി ജലീൽ എൻഐഎ ഉദ്യോഗസ്ഥന്റെ അടുത്ത് ചോദ്യം ചെയ്യലിന് പോയപ്പോൾ സ്റ്റേറ്റ് കാറിൽ പോകണമായിരുന്നു എന്നും, അല്ലാതെ എൻ ഐ യ്ക്കു മുമ്പിൽ ചോദ്യം ചെയ്യലിന് മറ്റൊരു കാറിൽ പോയത് തെറ്റായിപ്പോയെന്നും കാനം രാജേന്ദ്രൻ അറിയിച്ചിരുന്നു... കെ ടി ജലീൽ കാണിച്ചത് ജനാധിപത്യപരമായ മര്യാദ അല്ലെന്ന് കാനം രാജേന്ദ്രൻ തുറന്നടിച്ചിരുന്നു.. അത്തരത്തിൽ വിമർശനം കെ ടി ജലീലിനെ വിഷയത്തിൽ കാനം രാജേന്ദ്രന് അറിയിച്ചിരുന്നു ഇപ്പോളിതാ ശിവശങ്കറിന്റെ വിഷയത്തിലും കാനം രാജേന്ദ്രൻ തന്റെ അഭിപ്രായം തുറന്നടിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























