ജെട്ടി നിരീക്ഷണം ; സ്ത്രീകൾക്ക് നേരെ അസഭ്യം പറയൽ; യൂട്യൂബിൽ വൈറൽ ആകൽ; ഒടുവിൽ പവനായി ശവമായി; വീഡിയോയും ചാനലും ഒരൊറ്റ നിമിഷം കൊണ്ട് സ്വാഹ; വീഡിയോ മറ്റാരെങ്കിലും അപ് ലോഡ് ചെയ്യുന്നുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നു; സ്ത്രീകൾക്കെതിരെ അനാവശ്യം പറയുന്നവർക്ക് ഇതൊരു മുന്നറിയിപ്പ് ; പ്രതിഷേധം വിജയം കണ്ടു ?
സ്ത്രീകൾക്ക് നേരെ അസഭ്യം പറയൽ. യൂട്യൂബിൽ വൈറൽ ആകൽ.,.. കരി ഓയിൽ പ്രയോഗം.....തെറിവിളി അടിപിടി ..... കേസ് ഒടുവിൽ...... പവനായി ശവമായി. സ്ത്രീകളെ അധിക്ഷേപിച്ച് അശ്ലീല വീഡിയോ യൂട്യൂബ് നീക്കം ചെയ്തു മാത്രമല്ല ചാനലും അടിച്ചു പോയി... വിജയി പി നായർക്ക് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത തിരിച്ചടിയാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്.....സ്ത്രീകളെ അധിക്ഷേപിച്ച് വെള്ളായണി സ്വദേശി വിജയ് പി. നായർ യുട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയോ യുട്യൂബ് നീക്കം തന്നെ ചെയ്തു. വിജയിയുടെ യുട്യൂബ് ചാനല്‍ ഉള്‍പ്പെടെയാണ് നീക്കം ചെയ്തത്.ഈ വീഡിയോ മറ്റാരെങ്കിലും അപ് ലോഡ് ചെയ്യുന്നുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പൊലീസിന്‍റെ ആവശ്യം യുട്യൂബ് ആദ്യം അംഗീകരിച്ചില്ല . വിജയിയെ കൊണ്ട് വീഡിയോ നീക്കം ചെയ്യിക്കാനായിരുന്നു ആദ്യത്തെ നീക്കം. കേസിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതിനു കല്ലിയൂരിലെ വീട്ടിൽ നിന്നായിരുന്നു ഇയാളെ കസ്റ്റഡിയിലെടുത്തത്.
സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയതിന് ശനിയാഴ്ച, വിജയ് പി. നായർരെ ഇയാൾ താമസിക്കുന്ന സ്റ്റാച്യൂ ഗാന്ധാരിയമ്മൻ േകാവിൽ റോഡിനു സമീപത്തെ ലോഡ്ജ് മുറിയിലെത്തി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ കൈകാര്യം ചെയ്തിരുന്നു. തുടർന്ന് വിജയ്ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരവും ഇയാളെ കൈകാര്യം ചെയ്ത ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർക്ക് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരവും പൊലീസ് കേസെടുത്തിരുന്നു. ഇതു വിവാദമായ സാഹചര്യത്തിലാണു ഐടി ആക്ടിലെ 67, 67(എ) വകുപ്പുകൾ ചുമത്തിയത്.വിജയ് പി.നായരുടെ പിഎച്ച്ഡി വ്യാജമാണെന്ന പരാതിയിലും അന്വേഷണം ഉണ്ട്. തനിക്ക് ക്ലിനിക്കൽ സൈക്കോളജിയിൽ ഓണററി ഡോക്ടറേറ്റാണ് ലഭിച്ചതെന്നാണ് ഇയാൾ അവകാശപ്പെട്ടത്. എന്നാൽ പിഎച്ച്ഡി ലഭിച്ചുവെന്നു പറയുന്ന തമിഴ്നാട്ടിലെ സർവകലാശാല യുജിസി അംഗീകാരമില്ലാത്തതാണെന്നു വ്യക്തമായിട്ടുണ്ട്.
https://www.facebook.com/Malayalivartha