Widgets Magazine
17
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിശങ്കർ അയ്യർ സി.പി.എം വാടക ഗുണ്ട: ചെറിയാൻ ഫിലിപ്പ്...


മറ്റ് രാജ്യങ്ങളിൽ ആ മാതാപിതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ ആയിരിക്കും: നമ്മുടെ അനാസ്ഥ ആ കുഞ്ഞിനെ കൊന്നു കളഞ്ഞെന്ന് തോന്നുന്നവർ ആരുമില്ലെ ഇവിടെ...? ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓർത്ത് ലജ്ജ...


ഹോംസ്റ്റേയിൽ വെച്ച് പീഡിപ്പിച്ചു, വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചു: രാഹുലിനെതിരെ രഹസ്യമൊഴിയും തെളിവുകളും കൈമാറി രണ്ടാം അതിജീവിത...


ആഹ്ലാദയാത്ര കണ്ണീരായി; വിഴിഞ്ഞത്ത് ഹോട്ടൽ ഭക്ഷണം വില്ലനായി, രണ്ടു ജീവനുകൾ പൊലിഞ്ഞു: ഹോട്ടലിൽ വിതരണം ചെയ്യുന്നത് പഴകിയ മത്സ്യങ്ങളാണെന്നും, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഇവിടെ കൃത്യമായ പരിശോധന നടത്താറില്ലെന്നും നാട്ടുകാർ: ദൂരത്തില്‍ നിന്ന് വന്നവര്‍ ആയതുകൊണ്ട് വേറെ എന്തെങ്കിലും കഴിച്ചിട്ടുണ്ടോയെന്നറിയില്ല; നാല് വര്‍ഷത്തിനിടയില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഉടമ...


'കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ, കള്ളത്തരം കാണിച്ചവരെ അയ്യപ്പൻ വെറുതെ വിടുമോ...? പറയാനുള്ളതെല്ലാം ഇഡിയോട് പറയുമെന്ന മുന്നറിയിപ്പുമായി കടവന്ത്രയിലെ ED ഓഫീസിൽ നടൻ ജയറാം...

പീഡനത്തിന് ഇരയായ യുവതിയുടെ കേസ് ഇല്ലാതാക്കാന്‍ ശ്രമിച്ച മന്ത്രി എ.കെ. ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ നടന്നതെന്ത് ?

22 JULY 2021 10:36 AM IST
മലയാളി വാര്‍ത്ത

പീഡനത്തിന് ഇരയായ യുവതിയുടെ കേസ് ഇല്ലാതാക്കാന്‍ ശ്രമിച്ച മന്ത്രി എ.കെ. ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ എന്താണ് സംഭവിച്ചതെന്ന വിവരങ്ങള്‍ പുറത്തുവന്നു. മുഖ്യമന്ത്രിയെ കണ്ട ശശീന്ദ്രന്‍ തന്റെ ഭാഗം വിശദീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ എല്ലാം തനിക്കറിയാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യത്തെ മറുപടി.

രോഷാകുലനായിരുന്നു മുഖ്യമന്ത്രി. ആദ്യം ശശീന്ദ്രനെ കാണാന്‍ മുഖ്യമന്ത്രി വിസമ്മതിച്ചിരുന്നു. വിജയരാഘവനാണ് ശശീന്ദ്രനുമായി സംസാരിച്ചത്. മന്ത്രിയുമായി സംസാരിക്കാന്‍ വിജയരാഘവനെ പാര്‍ട്ടിയാണ് ചുമതലപ്പെടുത്തിയത്.

 

 

കര്‍ശനമായ നിലപാടാണ് പാര്‍ട്ടി ഇക്കാര്യത്തില്‍ എടുത്തത്.ഒരു കാരണവശാലും ഇത്തരം നടപടികള്‍ അനുവദിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. സര്‍ക്കാറിന്റെ സത് പേരിന് കളങ്കം വരുന്ന ഒന്നും ഒരു കാരണവശാലും അനുവദിക്കില്ലെന്ന് വിജയ രാഘവന്‍ ശശീന്ദ്രനെ അറിയിച്ചു. ഇതിനിടെ എന്‍ സി പി അവരുടെ നിലപാട് സി പി എമ്മിനെ അറിയിച്ചു.

മുഖ്യമന്ത്രി ശശീന്ദ്രന്റെ വിശദീകരണങ്ങളൊന്നും കേള്‍ക്കാന്‍ തയ്യാറായില്ല. പകരം ഇത്തരം നടപടികള്‍ മുന്നോട്ടു കൊണ്ടു പോയാല്‍ അത് പലവിധ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാത്രം പറഞ്ഞു. അതായത് ഇനി ആവര്‍ത്തിച്ചാല്‍ പുറത്തുപോകേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറയാതെ പറഞ്ഞുവെന്ന് ചുരുക്കം.ഒരക്ഷരം മറുപടി പറയാതെ ശശീന്ദ്രന്‍ തല കുനിച്ച് മുഖ്യമന്ത്രിക്ക് മുന്നില്‍ നിന്നും.

 



ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അതിയായ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രിയുടേതായി വിജയ രാഘവന്‍ മന്ത്രിക്ക് നല്‍കിയിട്ടുണ്ട്. ഫോണുകളെല്ലാം ചോര്‍ത്തുന്ന ഇക്കാലത്ത് തോന്നിയ മട്ടില്‍ ഫോണില്‍ സംസാരിക്കില്ലെന്ന ഉറപ്പ് മന്ത്രി നല്‍കിയെന്നാണ് ലഭിക്കുന്ന സൂചനകള്‍.

മുഖ്യമന്ത്രിയുടെ മുറിയില്‍ നിന്നും ഒരു കുറ്റവാളിയെ പോലെയാണ് ശശീന്ദ്രന്‍ ഇറങ്ങിപോയതെന്നാണ് കണ്ടവര്‍ പറയുന്നത്. മുഖ്യമന്ത്രിയെ കണ്ടത് സംബന്ധിച്ച് ഒരു വിശദീകരണവും മന്ത്രി ആര്‍ക്കും നല്‍കിയിട്ടില്ല. അതായത് ഇനി ആവര്‍ത്തിച്ചാല്‍ ശശീന്ദ്രന്‍ വീട്ടിലിരിക്കും.

 



മന്ത്രിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചതിന് യുവതിക്കെതിരെ കേസെടുക്കണമെന്ന ആവശ്യമാണ് എന്‍സിപി മുന്നോട്ടു വയ്ക്കുന്നത്.

സ്ത്രീ പീഡന കേസ് ഒത്തുതീര്‍പ്പിന് മന്ത്രി എകെ ശശീന്ദ്രന്‍ ഇടപെട്ട സംഭവത്തില്‍ ശശീന്ദ്രന് എന്‍സി പി ക്ലീന്‍ ചിറ്റ് നല്‍കി കഴിഞ്ഞു. പാര്‍ട്ടിയിലെ പ്രാദേശിക പ്രശ്‌നങ്ങളാണ് പരാതിയിലേക്ക് നയിച്ചതെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. ശശീന്ദ്രനെ കേസില്‍ ഇടപെടുവിച്ചത് എന്‍സിപി സംസ്ഥാന സമിതി അംഗം പ്രദീപ് കുമാറാണെന്നും ഇയാള്‍ പറഞ്ഞിട്ടാണ് മന്ത്രി യുവതിയുടെ പിതാവിനെ വിളിച്ചതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.



എന്‍സിപി ട്രേഡ് യൂണിയന്‍ നേതാവ് രാജീവ് പാര്‍ട്ടി വാട്‌സാപ് ഗ്രൂപ്പില്‍ ഇട്ട പോസ്റ്റാണ് യുവതിയെ പരാതി നല്‍കുന്നതിന് പ്രേരിപ്പിച്ചത്. പരാതിക്ക് പിന്നില്‍ രാഷ്ട്രീയമുണ്ട്. എന്നാല്‍ യുവതിയുടെ പരാതി പാര്‍ട്ടി നേതൃത്വം ഗൗരവമായി എടുത്തില്ലെന്നുമാണ് അന്വേഷണ കമ്മീഷന്‍ കണ്ടെത്തല്‍.

അതേ സമയം മന്ത്രി ശശീന്ദ്രന്‍ ഒത്തുതീര്‍പ്പിനായി ഇടപെട്ട സ്ത്രീ പീഡന കേസില്‍ പരാതിക്കാരിയായ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ല. വീട്ടിലെത്തിയ പൊലീസ് സംഘം യുവതി ഇല്ലെന്ന കാരണം പറഞ്ഞ് മടങ്ങിപ്പോവുകയായിരുന്നു. യുവതിയുടെ സൗകര്യം കൂടി നോക്കിയ ശേഷം അടുത്ത ദിവസം മൊഴിയെടുക്കുമെന്നാണ് വിശദീകരണം. അതേസമയം ആരോപണ വിധേയനായ മന്ത്രിയെ സംരക്ഷിക്കാനുളള തീരുമാനത്തിന്റെ പേരില്‍ യുവതി മുഖ്യമന്ത്രിയെ വിമര്‍ശിച്ചു.

 



ചുരുക്കത്തില്‍ പിച്ചവച്ച് തുടങ്ങിയ പിണറായി രണ്ടിനെ ശശീന്ദ്രന്‍ വലിച്ചു കീറിയെന്ന് പറഞ്ഞാല്‍ മതി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുളിക്കുന്നതിനിടെ വാട്ടര്‍ ടാങ്ക് ദേഹത്തേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (14 minutes ago)

തൊണ്ടിമുതല്‍ കേസില്‍ ശിക്ഷാവിധി റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി  (25 minutes ago)

എനിക്ക് ഇരയായി നിന്ന് കരയാനല്ല, മറിച്ച് പോരാടാനാണിഷ്ടം; സൈബര്‍ ഇടങ്ങളില്‍ മലര്‍ന്നുകിടന്ന് തുപ്പുന്നവരറിയാന്‍; മീനാക്ഷി അനൂപ്  (37 minutes ago)

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇഡി ജയറാമിനെ ചോദ്യം ചെയ്തു  (59 minutes ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദ്യം ചെയ്യലില്‍ കൃത്യമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം  (1 hour ago)

ശബരിമല ആചാരസംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് ബിജെപി  (1 hour ago)

കേരളത്തിലെവിടെയും മാസപ്പിറവി കണ്ടില്ല, റംസാന്‍ വ്രതാരംഭം വ്യാഴാഴ്ച മുതല്‍  (1 hour ago)

ആറ്റുകാല്‍ പൊങ്കാല: തലസ്ഥാനത്ത് ഭക്ഷ്യശാലകള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്  (1 hour ago)

കെപിസിസിയുടെ പരിപാടിയില്‍ മുഖ്യാതിഥിയായി പ്രേംകുമാര്‍  (2 hours ago)

കോഴിക്കോട് വസ്ത്രവ്യാപാര ശാലയില്‍ വന്‍ തീപിടിത്തം  (2 hours ago)

ലഹരിമുക്ത കേരളത്തിനായി പതിനായിരങ്ങൾ അണിനിരന്ന് ജി-ടെക് മാരത്തൺ  (6 hours ago)

കാടിൻ്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന മിസ്റ്ററി ഫാന്റസി ത്രില്ലർ; സംഭവം അധ്യായം ഒന്ന് മാർച്ച് ആറിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!  (6 hours ago)

കേരളം ആഗോള ഇടത്തരം രാജ്യങ്ങളുടെ വരുമാന നിലവാരത്തിലേക്ക്: സിഐഐ യോഗത്തിൽ മുഖ്യമന്ത്രി  (6 hours ago)

റേഞ്ച് റോവറുകളും ഔഡിയുമടക്കം 20 കോടിയുടെ 47 കാറുകൾ ജീവനക്കാർക്ക് നൽകി 30-ാം വാർഷികാഘോഷിച്ച് ഹൈലൈറ്റ് ഗ്രൂപ്പ്; കേരളത്തിലാദ്യം! 50 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ വൻ വികസന പദ്ധതികൾ  (6 hours ago)

ആലുവ ശിവരാത്രി മണപ്പുറത്ത് അമൃത ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു  (6 hours ago)

Malayali Vartha Recommends