കോണ്‍ഗ്രസിന്റെ അഴിമതിക്ക് കുട പിടിച്ച് പിണറായി : യു ഡി എഫിനെ അഴിമതി കേസില്‍ നിന്നും രക്ഷിക്കാന്‍ ഇടതു സര്‍ക്കാര്‍ രംഗത്ത്...

യു ഡി എഫിനെ അഴിമതി കേസില്‍ നിന്നും രക്ഷിക്കാന്‍ ഇടതു സര്‍ക്കാര്‍ രംഗത്ത്. വിവാദമായ മലബാര്‍ സിമന്റസ് അഴിമതി കേസിലാണ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെയും ലീഗ് സി പി എം നേതാക്കളുടെ വിശ്വസ്തനുമായ പ്രതി വി.എം.രാധാകൃഷ്ണനെ രക്ഷിക്കാന്‍ പിണറായി രംഗത്തെത്തിയത്. കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരുന്ന കാലത്താണ് കോളിളക്കമുണ്ടായ മലബാര്‍ സി മന്റ്‌സ് അഴിമതി നടന്നത്. അഴിമതിക്ക് മാത്രമല്ല കൊലപാതകങ്ങള്‍ക്കും പേരുകേട്ടതാണ് മലബാര്‍ സിമന്റ്‌സ് അഴിമതി.
വിജിലന്‍സ് കേസ് സത്യസന്ധമായി നടത്തിയിരുന്ന വിജിലന്‍സ് പ്രോസിക്യൂട്ടര്‍ ഒ. ശശിയെ സ്ഥലം മാറ്റി കൊണ്ടാണ് പിണറായി അപ്രതീക്ഷിത നീക്കം നടത്തിയത്. എന്നാല്‍സ്ഥലം മാറ്റം അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണല്‍ തടഞ്ഞു. മൂന്നാഴ്ചത്തേക്കാണ് സ്റ്റേ. മലബാര്‍ സിമന്റ്‌സ് കേസില്‍ കര്‍ശന നിലപാടെടുത്തതിന്റെ പേരിലാണ് ഒ. ശശിയെ സ്ഥലം മാറ്റിയത്.
തലശ്ശേരി ,തൃശൂര്‍ വിജിലന്‍സ് കോടതികളില്‍ ഒഴിവ് നിലനില്‍ക്കേയാണ് ശശിയെ മൂവാറ്റുപുഴയിലേക്ക് സ്ഥലം മാറ്റിയത്. ഈ സ്ഥലം മാറ്റം അടക്കം കേസ് അട്ടിമറിക്കാന്‍ നടക്കുന്ന നീക്കങ്ങള്‍ നിരവധിയുണ്ട്.
കോളിളക്കം സൃഷ്ടിച്ച മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസുകള്‍ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളായി. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പുതിയതായി ഒരു തെളിവും ഇല്ലാതിരുന്നിട്ടും 11 വര്‍ഷത്തിന് ശേഷം തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. വിഎം രാധാകൃഷ്ണനും മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായിയും അടക്കമുള്ളവര്‍ പ്രതികളായ മൂന്ന് അഴിമതിക്കേസുകളാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
2010 ലും 11 ലും വിജിലന്‍സ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയതിന് പിന്നാലെ യുഡിഎഫ് സര്‍ക്കാര്‍ 2012 ല്‍ മുന്‍ ചീഫ് സെക്രട്ടറി അടക്കം മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കി ഉത്തരവിറക്കി. നടപടി അതേവര്‍ഷം തന്നെ ഹൈക്കോടതി സ്റ്റേ ചെയ്തു. പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാരും പ്രതികളെ ഒഴിവാക്കാനുള്ള നടപടിയുമായി മുന്നോട്ടുപോയി.
പക്ഷേ അന്തിമ തീരുമാനമെടുക്കാന്‍ വിചാരണക്കോടതിയായ തൃശ്ശൂര്‍ വിജിലന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പ്രതികളെ ഒഴിവാക്കാനുളള സര്‍ക്കാരിന്റെ പിന്‍വലിക്കല്‍ ഹര്‍ജി വിചാരണക്കോടതി തള്ളി. പ്രതികള്‍ വിചാരണ നേരിടണം എന്ന് ഉത്തരവിട്ടു. അധികം വൈകാതെ മലബാര്‍ സിമന്റ്‌സ് കേസിലെ ഏറ്റവും വലിയ അട്ടിമറി സംഭവിച്ചു. കുറ്റപത്രവും അഴിമതി നടന്നെന്ന കണ്ടെത്തലും തന്നെ മരവിപ്പിച്ചുള്ള തുടരന്വേഷണം.
അഴിമതി തെളിയിക്കാന്‍ അന്ന് നിര്‍ണായക തെളിവ് നല്‍കിയവരാരും ഇന്ന് ജീവിച്ചിരിപ്പില്ല. ഈ സാഹചര്യത്തിലാണ് മുന്‍ കണ്ടെത്തലുകള്‍ എല്ലാം അപ്രസക്തമാക്കിയുള്ള തുടരന്വേഷണം. വിജിലന്‍സ് ഫലപ്രദമായി അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച കേസാണെന്നായിരുന്നു സിബിഐ അന്വേഷണത്തെ എതിര്‍ക്കാന്‍ അന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്.
നിര്‍ണായക തെളിവുകള്‍ നല്‍കിയവരെല്ലാം ദുരു ഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയായിരുന്നു. അഴിമതി പുറത്തു കൊണ്ടുവന്ന കമ്പനി സെക്രട്ടറിയും മക്കളും ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ശശീന്ദ്രനും മക്കളായ വിവേകും വ്യാസുമാണ് മരിച്ചത്.പിന്നീട് ശശീന്ദ്രന്റെ ഭാര്യ മരിച്ചു. അതും ദുരുഹ മരണമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
2006- 2007 കാലത്തെ സി എ ജി റിപ്പോര്‍ട്ടിലൂടെയാണ് മലബാര്‍ സിമന്റ്‌സില്‍ 400 കോടിയുടെ അഴിമതി പുറത്തുവന്നത്. യു ഡി എഫ് മുന്നണിയിലെ പ്രമുഖന്റെ പേരും അഴിമതിയില്‍ പറഞ്ഞു കേട്ടി രു ന്നു. 2008 ല്‍ അച്ചുതാനന്ദനാണ് ആദ്യമായ് അഴിമതി അന്വേഷിക്കാന്‍ തീരുമാനിച്ചത്. ഇതിനെ തുടര്‍ന്ന് വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു നാല് കേസുകളില്‍ മൂന്നിലും പ്രധാന സാക്ഷിയായിരുന്നു വി ശശീന്ദ്രന്‍. അദ്ദേഹമാണ് അഴിമതി കേസ് പുറത്തു കൊണ്ടുവരാന്‍ ചുക്കാന്‍ പിടിച്ചത്.
എല്ലാമറിയാമായിരുന്ന സതീന്ദ്രകുമാര്‍ കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ മരിച്ചു. ഒരു മരണങ്ങളും ആര്‍ക്കും തെളിയിക്കാനായില്ല എന്നതാണ് സത്യം.
2006 മുതല്‍ 2011 വരെ കേരളം ഭരിച്ച വി.എസ് അച്ചുതാനന്ദന്‍ സര്‍ക്കാരാണ് നിര്‍ണായക നീക്കങ്ങള്‍ നടത്തി കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അന്നും കേസ് അട്ടിമറിക്കാന്‍ സി പി എം ശ്രമിച്ചിരുന്നു.എന്നാല്‍ മുഖ്യമന്ത്രിയുടെ കടുത്ത നിലപാടാണ് കുറ്റപ്പത്രം സമര്‍പ്പിക്കലില്‍ എത്തി നിന്നത്.
മലബാര്‍ സിമന്റ്‌സിലെ പ്രതികള്‍ ഇടത്-വലത് മുന്നണികളുമായി ബന്ധമുണ്ട്. ദേശാഭിമാനിയുടെ ഭൂമി വാങ്ങാന്‍ രാധാകൃഷ്ണന്‍ നടത്തിയ ശ്രമം ഏറെ വിവാദമായിരുന്നു. ഇപ്പോള്‍ ഇടതു സര്‍ക്കാര്‍ ഉത്തരവിട്ട തുടരന്വേഷണവും കേസ് ഒരിക്കലും തീരില്ലെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നു.
തുടരന്വേഷണം എന്നാല്‍ കേസ് അട്ടിമറിക്കലാണ്. സാക്ഷികളെല്ലാം മരിച്ചു പോയതിന്റെ പേരില്‍ കേസ് എഴുതിതള്ളും. അത് ഇടത് സര്‍ക്കാരിന്റെ കാലത്ത് തന്നെ നടക്കാനാണ് സാധ്യത.
"
https://www.facebook.com/Malayalivartha


























