'എന്തൊരു വെളുപ്പിക്കലാണിത്, വാര്‍ത്ത വായിച്ചാല്‍ മനസ്സിലാകുന്നത് സുരേഷ് ഗോപി ഭിക്ഷാടനമാഫിയയുമായി ഏറ്റുമുട്ടി കുഞ്ഞിനെ രക്ഷിച്ച് ഇക്കണ്ട കാലമത്രയും വളര്‍ത്തി വലുതാക്കി ഒടുവില്‍ ശുഭം എന്ന് എഴുതിയതായാണ്....' സുരേഷ് ഗോപിക്കെതിരെ നടന്‍ ഹരീഷ് പേരടി
പണ്ട് താന്‍ ഭിക്ഷാടന മാഫിയയുടെ കയ്യില്‍ നിന്നും രക്ഷിച്ച പെണ്‍കുട്ടിയെ രണ്ടുപതിറ്റാണ്ടിനു ശേഷം സുരേഷ് ഗോപി കാണാൻ എത്തിയത് വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത് എത്തിയിരിക്കുകയാണ്.
ഭീകര തള്ളു തള്ളി ഒരു വര്‍ഗീയ വാദിയെ മാധ്യമങ്ങള്‍ വെളുപ്പിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഹരീഷ് പേരടി തനറെ ഫേസ്‌ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഭിക്ഷാടന മാഫിയയില്‍ നിന്ന് സുരേഷ് ഗോപിയല്ല കുട്ടിയെ രക്ഷപ്പെടുത്തിയതെന്ന് പേരടി ഷെയര്‍ ചെയ്ത പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. പ്രവീണ്‍ എന്ന വ്യക്തി എഴുതിയ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് താരം വിഷയത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
'തെരുവില്‍ നിന്നും കുഞ്ഞിനെ എടുത്ത് വളര്‍ത്തിയ തങ്കമ്മ കിടപ്പിലായതോടെ അവരുടെ കയ്യില്‍ നിന്നും കുഞ്ഞ് വീണ്ടും തെരുവില്‍ എത്തുന്നു. അവിടെ നിന്ന് നാട്ടുകാര്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ സഹായത്തോടെ കുഞ്ഞിനെ ആലുവയിലെ ശിശുക്ഷേമസമിതിയിലാക്കുന്നു. ഒരിക്കല്‍ അവിടെ ഷൂട്ടിങ്ങിനായി ചെന്ന സുരേഷ് ഗോപി ആ കുഞ്ഞുമായി ഫോട്ടോ എടുക്കുന്നു. അത്രയേ ഉള്ളൂ,' എന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഹരീഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെ:
എന്തൊരു വെളുപ്പിക്കലാണിത് , വാര്‍ത്ത വായിച്ചാല്‍ മനസ്സിലാകുന്നത് സുരേഷ് ഗോപി ഭിക്ഷാടനമാഫിയയുമായി ഏറ്റുമുട്ടി കുഞ്ഞിനെ രക്ഷിച്ച് ഇക്കണ്ട കാലമത്രയും വളര്‍ത്തി വലുതാക്കി ഒടുവില്‍ ശുഭം എന്ന് എഴുതിയതായാണ്. എന്നാല്‍ സത്യമതല്ല എന്ന് മനോരമ വ്യക്തമാക്കുന്നു. തെരുവില്‍ നിന്നും കുഞ്ഞിനെ എടുത്ത് വളര്‍ത്തിയ തങ്കമ്മ കിടപ്പിലായതോടെ അവരുടെ കയ്യില്‍ നിന്നും കുഞ്ഞ് വീണ്ടും തെരുവില്‍ എത്തുന്നു.
അവിടെ നിന്ന് നാട്ടുകാര്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ സഹായത്തോടെ കുഞ്ഞിനെ ആലുവയിലെ ശിശുക്ഷേമസമിതിയിലാക്കുന്നു. ഒരിക്കല്‍ അവിടെ ഷൂട്ടിങ്ങിനായി ചെന്ന സുരേഷ് ഗോപി ആ കുഞ്ഞുമായി ഫോട്ടോ എടുക്കുന്നു. അത്രയേ ഉള്ളൂ. അതിനാണ് ഭീകര തള്ളു തള്ളി ഒരു വര്‍ഗീയ വാദിയെ മാധ്യമങ്ങള്‍ വെളുപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്നത്.'
https://www.facebook.com/Malayalivartha