മുസ്‌ലിം ലീഗിനെതിരെ പിണറായി വിജയൻ തിരിയുന്നത് ന്യൂനപക്ഷ വർഗീയതയെ പ്രോത്സാഹിപിക്കുന്നതിന്റെ ഭാഗമായാണ്; ഹിന്ദു മതരാഷ്ട്രമുണ്ടാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന പിണറായി വിജയന്റെ പ്രസ്താവന സ്വന്തം ചെയ്തികളിലുള്ള കുറ്റബോധം കൊണ്ടാണ്; വികസന വിരുദ്ധതയുടെ തൊപ്പി കൂടുതൽ ചേരുന്നത് മുഖ്യമന്തിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കുമാണ്; ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയുമായി സന്ധി ചെയ്തയാളാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയുമായി സന്ധി ചെയ്തയാളാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയുമായി സന്ധി ചെയ്തയാളാണ് പിണറായി വിജയൻ. മുസ്‌ലിംലീഗിനെതിരെ പിണറായി വിജയൻ തിരിയുന്നത് ന്യൂനപക്ഷ വർഗീയതയെ പ്രോത്സാഹിപിക്കുന്നതിന്റെ ഭാഗമായാണ്.
ഹിന്ദു മതരാഷ്ട്രമുണ്ടാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന പിണറായി വിജയന്റെ പ്രസ്താവന സ്വന്തം ചെയ്തികളിലുള്ള കുറ്റബോധം കൊണ്ടാണ്. വികസന വിരുദ്ധതയുടെ തൊപ്പി കൂടുതൽ ചേരുന്നത് മുഖ്യമന്തിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കുമാണ്. സിൽവർ ലൈനിന്റെ കാര്യത്തിൽ 5 ചോദ്യങ്ങൾ UDF ഉന്നയിച്ചെങ്കിലു ഒന്നിനും മറുപടിയില്ല. നിയമസഭയിൽ രണ്ട് മണിക്കൂർ ചർച്ചയ്ക്ക് തയ്യാറല്ല.
ചർച്ചയ്ക്ക് തയ്യാറാകാത്തത് പദ്ധതിക്ക് പിന്നിൽ ദുരൂഹതയുള്ളതിനാലാണ്. സി.പി.ഐയേയും ശാസ്ത്ര സാഹിത്യ പരിക്ഷത്തിനേയുമെങ്കിലും ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രിക്ക് കഴിയുമോ? അതേസമയം രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ വലതുപക്ഷ സംഘടനകൾ നടത്തിവരുന്ന ആക്രമണങ്ങളിൽ ഉത്കണ്ഠ രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കഴിഞ്ഞ ദിവസം അദ്ദേഹം കത്തയച്ചിരുന്നു.
കർണാടകയും ഗുജറാത്തും ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ആർ എസ് എസ്സുമായി ചേർന്ന് നിൽക്കുന്ന വലതുപക്ഷ സംഘടനകൾ ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെ നടത്തുന്ന അക്രമങ്ങൾ അസ്വസ്ഥത ഉളവാക്കുന്നതാണ്. 2021 ഡിസംബർ 11ന് കർണാടകയിലെ കോലാർ ജില്ലയിൽ ക്രിസ്ത്യാനികൾ ആക്രമിക്കപ്പെടുകയും അവരുടെ മതഗ്രന്ഥങ്ങൾ കത്തിക്കുകയും ചെയ്തു. അതേ ദിവസം തന്നെ ബെലഗാവിയിൽ ഒരു പുരോഹിതനെ വെട്ടുകത്തിയുമായി ഒരാൾ പിന്തുടരുന്ന സംഭവവും ഉണ്ടായി.
പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസിന്റെ (പിയുസിഎൽ) റിപ്പോർട്ട് പ്രകാരം 2021ൽ കർണാടകയിൽ മാത്രം ക്രിസ്ത്യൻ സമൂഹത്തിനെതിരായ 39 അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ടവർ അവരുടെ ആരാധനാലയങ്ങൾ അടച്ചുപൂട്ടാൻ നിർബന്ധിതരാകുകയും അവരുടെ ഞായറാഴ്ച പ്രാർത്ഥനകൾക്കായി ഒത്തുകൂടുന്നത് നിർത്തുകയും ചെയ്തു.
വലതുപക്ഷ ഗ്രൂപ്പുകൾ ഭരണകൂടത്തിന്റെ ഒത്താശയോടെ പ്രാർത്ഥന സ്വാതന്ത്രത്തിനെതിരെ നടത്തുന്ന ഈ ആക്രമണങ്ങൾ നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്ന മതം ആചരിക്കാനും, വിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ്.
ഗുജറാത്തിൽ, മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി എന്ന സംഘടന മതവികാരം വ്രണപ്പെടുത്തുകയും പെൺകുട്ടികളെ ക്രിസ്റ്റ്യാനിറ്റിയിലേക്ക് ആകർഷിക്കുകയും ചെയ്യുന്നു എന്ന കുറ്റമാരോപിച്ചുകൊണ്ടു ഗുജറാത്ത് ഫ്രീഡം ഓഫ് റിലീജിയൻ ആക്റ്റ്, 2003 പ്രകാരം കേസെടുത്തു.
ഇന്ത്യയിലെ ന്യൂനപക്ഷ പീഡനങ്ങൾ വർധിക്കുന്നതിനെക്കുറിച്ച് അന്താരാഷ്ട്ര ഫോറങ്ങൾ വരെ തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട് . 2020-ൽ, യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) അവരുടെ റിപ്പോർട്ടിൽ ഇന്ത്യയെ 'പ്രത്യേക ഉത്കണ്ഠയുള്ള രാജ്യങ്ങൾ' ആയി തരംതാഴ്ത്തിയിട്ടുണ്ട് . അസ്ഥിരമായ ഈ സാഹചര്യത്തിൽ, ന്യൂനപക്ഷങ്ങൾക്കെതിരായ , വലതുപക്ഷ ഗ്രൂപ്പുകളുടെ ആക്രമണം തടയാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha



























