യുക്രൈൻ്റെ കിഴക്കൻ അതിർത്തിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ റഷ്യ വഴി ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ സഹായിക്കണമെന്ന് ഇന്ത്യ; രക്ഷിക്കാനുള്ള ദൗത്യവുമായി സഹകരിക്കാമെന്ന് റഷ്യ; പക്ഷെ എപ്പോൾ മുതൽ രക്ഷാപ്രവർത്തനം തുടങ്ങുമെന്ന കാര്യത്തിൽ വ്യക്തത വന്നില്ല; മാനുഷിക പരിഗണന നൽകി യുക്രൈനിൽ കുടുങ്ങിയവർക്ക് തിരികെ വരാൻ സുരക്ഷിത പാതയൊരുക്കാമെന്ന് റഷ്യ

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് രക്ഷ. ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച് റഷ്യ. പ്രതിസന്ധി ഘട്ടത്തിൽ വഴിയൊരുങ്ങിയിരിക്കുകയാണ്. രക്ഷിക്കാനുള്ള ദൗത്യവുമായി സഹകരിക്കാമെന്ന് റഷ്യ അറിയിച്ചു .രക്ഷാദൗത്യത്തിൽ സഹകരിക്കാനുള്ള റഷ്യയുടെ സന്നദ്ധത അറിയിച്ചത് ഇന്ത്യയിലെ റഷ്യൻ അംബാസിഡർ ഡെനീസ് അലിപോവ് ആണ്.
യുക്രൈൻ്റെ കിഴക്കൻ അതിർത്തിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ റഷ്യ വഴി ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ സഹായിക്കണമെന്ന് ഇന്ത്യ റഷ്യയോട് ആവർത്തിച്ച് ചോദിച്ചരുന്നു. എന്നാൽ ഇതിനോട് റഷ്യ ഇതുവരെ പ്രതികരിച്ചില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം . റഷ്യൻ അംബാസിഡർ അനുകൂലമായി പ്രതികരിച്ചു. പക്ഷെ എപ്പോൾ മുതൽ രക്ഷാപ്രവർത്തനം തുടങ്ങുമെന്ന കാര്യത്തിൽ വ്യക്തത വന്നില്ല .
മാനുഷിക പരിഗണന നൽകി യുക്രൈനിൽ കുടുങ്ങിയവർക്ക് തിരികെ വരാൻ സുരക്ഷിത പാതയൊരുക്കാം എന്നാണ് റഷ്യ വ്യക്തമാക്കുന്നത് . ഖർഖീവ്, സുമി നഗരങ്ങളിലായി കുടുങ്ങി കിടക്കുന്ന നാലായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികളെ റഷ്യ വഴി പുറത്ത് എത്തിക്കാനുള്ള ആലോചനയാണ് ഇപ്പോഴുള്ളത്. ഇതിനു സാധിച്ചാൽ യുക്രൈൻ രക്ഷാദൗത്യത്തിലെ നിർണായക പ്രതിസന്ധി മാറി . റഷ്യൻ അംബാസിഡറുടെ വാക്കുകൾ ഇങ്ങനെ -
ഖാർകിവിലും കിഴക്കൻ ഉക്രെയ്നിലെ മറ്റു പ്രദേശങ്ങളിലും കുടുങ്ങിയ ഇന്ത്യക്കാരെ പുറത്ത് എത്തിക്കാൻ ഞങ്ങൾ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയാണ്. റഷ്യയിലെ റുസൈൻ പ്രദേശം വഴി അവിടെ കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും അടിയന്തിരമായി ഒഴിപ്പിക്കാൻ ഇന്ത്യ ഞങ്ങളോട് അഭ്യർത്ഥിച്ചു ഞങ്ങൾ ഇന്ത്യയുമായി തന്ത്രപരമായ സഖ്യകക്ഷികളാണ്.
യുക്രൈൻ വിഷയം ഐക്യരാഷ്ട്രസഭയിൽ എത്തിയപ്പോൾ ഇന്ത്യ എടുത്ത നിലപാടിന് ഞങ്ങൾ നന്ദിയുള്ളവരാണ്. ഇന്ത്യയിലേക്കുള്ള എസ്-400 പ്രതിരോധസംവിധാനത്തിൻ്റെ വിതരണത്തെ നിലവിലെ സാഹചര്യം ബാധിക്കില്ല. ഈ ഇടപാട് തടസ്സമില്ലാതെ തുടരാൻ വഴികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നേരത്തെ തന്നെ റഷ്യയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ യുക്രൈൻ അതിർത്തികളിലേക്ക് എത്തി. പക്ഷേ ഇവർക്ക് റഷ്യൻ ഉദ്യോഗസ്ഥരിൽ നിന്നും ഉറപ്പും കിട്ടിയില്ല. പക്ഷേ കഴിഞ്ഞ ദിവസം ഇന്ത്യൻ വിദ്യാർത്ഥിയായ നവീൻ ഖർകീവിൽ കൊല്ലപ്പെട്ടിരുന്നു. അപ്പോൾ റഷ്യയ്ക്ക് മേൽ കനത്ത സമ്മർദ്ദമുണ്ടായെന്നാണ് ലഭ്യമാകുന്ന സൂചന. കഴിഞ്ഞ ദിവസം റഷ്യൻ അംബാസിഡറെ വിളിച്ചു വരുത്തിയ വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തിൽ ശക്തമായ നിലപാട് അറിയിച്ചുവെന്നും സൂചന കിട്ടുന്നുണ്ട് .
ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ കൈയും കെട്ടി നോക്കി നിൽക്കാനാവില്ലെന്ന നിലപാട് ഇന്ത്യ റഷ്യയെ അറിയിച്ചുവെന്നാണ് വിവരം ലഭ്യമാകുന്ന വിവരം . ഇന്ത്യക്കാരെ സുരക്ഷിതമായി പുറത്ത് എത്തിക്കാൻ സാധിച്ചില്ലെങ്കിൽ യുക്രൈൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് മാറുമെന്ന മുന്നറിയിപ്പും റഷ്യയ്ക്ക് നൽകിയിരിക്കുകയാണ് . ഇതോടെ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്താൻ റഷ്യ തയ്യാറായി .
https://www.facebook.com/Malayalivartha

























