Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

സിപിഎം വെട്ടിനിരത്തല്‍.... സിപിഎം സംസ്ഥാന സെക്രട്ടറിയറ്റില്‍ നിന്നുള്‍പ്പെടെ പാര്‍ട്ടിയിലെ എല്ലാ സ്ഥാനമാനങ്ങളില്‍ നിന്നും തൂത്തെറിയപ്പെട്ടതോടെ പി ജയരാജന്‍ സിപിഎമ്മില്‍ കറിവേപ്പിലയുടെയും പുകഞ്ഞ കൊള്ളിയുടെയും ഗതികേടിലേക്ക്.... ജയരാജനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൃത്യമായ നിലപാട് വരും ദിവസങ്ങളിലുണ്ടാകുമെന്ന നിലപാടില്‍ ജില്ലാ നേതൃത്വം

07 MARCH 2022 07:33 AM IST
മലയാളി വാര്‍ത്ത

More Stories...

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..

കറിവേപ്പില എന്ന വാക്കിന് ഏറെ അര്‍ഥമാനങ്ങളുള്ള രാഷ്ട്രീയപാര്‍ട്ടിയാണ് സിപിഎം. പാര്‍ട്ടിക്കായി ചോരയും നീരും ഊറ്റിയെടുത്തശേഷം കറിവേപ്പില പോലെ എടുത്തെറിയപ്പെട്ടവരില്‍ കെആര്‍ ഗൗരിയമ്മയും വിഎസ് അച്യുതാനന്ദനും പളനിയും ആഞ്ചലോസും മുതല്‍ അവസാനം പി ജയരാജന്‍ വരെ എത്തിനില്‍ക്കുന്നു. പൊന്നു കായിടുന്ന മരമാണെങ്കിലും പുരയ്ക്കു മുകളിലേക്കു ചാഞ്ഞുവന്നാല്‍ വെട്ടിമാറ്റുമെന്ന് പിണറായി വിജയന്‍ പി ജയരാജനെ ഉന്നമിട്ട് മുന്നു വര്‍ഷം മുന്‍പ് തിട്ടൂരം പുറപ്പെടുവിച്ചിരുന്നു.


സിപിഎം സംസ്ഥാന സെക്രട്ടറിയറ്റില്‍നിന്നുള്‍പ്പെടെ പാര്‍ട്ടിയിലെ എല്ലാ സ്ഥാനമാനങ്ങളില്‍ നിന്നും തൂത്തെറിയപ്പെട്ടതോടെ പി ജയരാജന്‍ സിപിഎമ്മില്‍ കറിവേപ്പിലയുടെയും പുകഞ്ഞ കൊള്ളിയുടെയും ഗതികേടിലെത്തിയിരിക്കുന്നു. സ്ഥാനപദവിയില്ല നിലപാടുകളാണ് തനിക്കു വലുതെന്ന് സംസ്ഥാന സമ്മേളനത്തിനു പിന്നാലെ പി ജയരാജന്‍ ഇന്നു പറഞ്ഞുവെച്ചെങ്കില്‍ പിണറായി പക്ഷം പി ജയരാജന് സംസ്ഥാന നേതൃത്വത്തില്‍ ഒരിക്കല്‍പോലും ഇടംകൊടുക്കില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു.




കണ്ണൂരിലെ പി ജെ ആര്‍മിയും അനുയായികളുടെ പൊങ്കാലയുമൊക്കെയായി സോഷ്യല്‍മീഡിയയില്‍ കുറേനാള്‍ പൊങ്കാല ആഘോഷിക്കാമെന്നല്ലാതെ പി ജയരാജനെന്ന നേതാവിനെ സിപിഎം കൊല്ലാതെ കൊന്നിരിക്കുന്നു. ഇക്കാലമത്രെയുംകണ്ണൂരില്‍ രാഷ്ട്രീയ ചോരപ്പുഴയൊഴുക്കിയതിന്റെ സര്‍വ പാപഭാരവും ജയരാജനുമേല്‍ ചാര്‍ത്തിയശേഷമാണ് ജയരാജനെ രാഷ്ട്രീയ പുറമ്പോക്കിലേക്ക് പിണറായി പക്ഷം വലിച്ചെറിഞ്ഞിരിക്കുന്നത്.

ആയകാലം മുതല്‍ കണ്ണൂരില്‍ കൊലയുടെയും ആക്രമണങ്ങളുടെയും ചോരച്ചാലുകളുടെയും കമ്യൂണിസം നടപ്പാക്കി അധികാരം ഉറപ്പിക്കാന്‍ സിപിം ഉപയോഗിച്ച ജയരാജന്‍ ഇനി നാട്ടിലെന്നല്ല പാര്‍ട്ടിയുടെ ജില്ലാ നേതൃത്വത്തില്‍പോലും പ്രസക്തനല്ലാതായിരിക്കുന്നു.

 




ഒന്‍പതു വര്‍ഷം കണ്ണൂരില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തിരുത്തി സിപിഎം നേതാക്കള്‍ ചോരയും നീരും ഊറ്റിയെടുത്തു. ഒട്ടേറെ കേസുകളില്‍ കോടതി കയറി. ഒരു പാടു പ്രതിയോഗികളെ കുത്തിമലര്‍ത്തി കേസുകളില്‍ ഒരുപാട് പാപങ്ങളുടെ പങ്കുകാരനായി. ഒറ്റലുകള്‍ക്ക് തന്ത്രപരമായ കണ്ണിയായി കണ്ണൂരിലെങ്ങും വര്‍ത്തിച്ചു.

അവസാനം കണ്ണൂരിലെ കലാപഭൂമിയില്‍ പിണറായിക്കും കോടിയേരിക്കും മുകളിലേക്ക് പി ജയരാജന്‍ വളരുന്നുവെന്ന സാഹചര്യത്തിലാണ് പിണറായി പക്ഷം പി ജയരാജനെ വെട്ടിനിരത്താന്‍ രണ്ടും കല്‍പിച്ചിറങ്ങിയത്. കണ്ണൂരില്‍ പിണറായി പങ്കെടുക്കുന്ന യോഗങ്ങളില്‍ പോലും കൈയടിയും മുദ്രാവാക്യം വിളിയും ജയരാജനു മാത്രം ലഭിക്കുന്ന സാഹചര്യത്തിലേക്ക് പാര്‍ട്ടി എത്തിയതോടെ കലിപൂണ്ട പിണറായി ജയരാജനു നേരേ പാര്‍ട്ടി തിട്ടൂരം എന്ന കൊടുവാള്‍ ആഞ്ഞുവീശിത്തുടങ്ങി.




വടകര ലോക് സഭാ സീറ്റില്‍ മത്സരിപ്പിച്ച് തോല്‍പിക്കാന്‍ നിശ്ചയിച്ച നിമിഷം തന്നെ ജില്ലാ സെക്രട്ടറി പദം പാര്‍ട്ടി പിടിച്ചടക്കി. വടകരയില്‍കെ മുരളീധരനോട് തോറ്റ് തിരിച്ചു ചെന്നപ്പോള്‍ കടിച്ചതുമില്ല, പിടിച്ചതുമില്ലെന്ന ഗതികേടിലായ ജയരാജന്‍. പിന്നീട് ഇക്കഴിഞ്ഞ നാലുവര്‍ഷവും പാര്‍ട്ടിയുടെ രാഷ്ട്രീയ പുറമ്പോക്കില്‍ അലഞ്ഞുതിരിയേണ്ട ഗതികേടിലായിരുന്നു കണ്ണൂരിലെ പഴയ പുലി.


സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇടംപിടിക്കാതെ പോയ പി.ജയരാജനെ അനുകൂലിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചാരം വീണ്ടു ആരംഭിച്ചുകഴിഞ്ഞു. പി.ജയരാജന്‍ സെക്രട്ടേറിയറ്റില്‍ ഇല്ല, പക്ഷേ ജനങ്ങളോടൊപ്പം ഉണ്ട്, സ്ഥാനമാനങ്ങളില്‍ അല്ല, ജനഹൃദയങ്ങളിലാണ് സ്ഥാനം എന്നൊക്കെ 42,000 പേര്‍ അംഗങ്ങളായുള്ള റെഡ് ആര്‍മി ഒഫിഷ്യല്‍സ് എന്ന ഫെയ്സ്ബുക്ക് പേജില്‍ ജയരാജന്‍ അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കണ്ണൂരിന്‍ താരകമല്ലോ എന്ന ജയരാജന്‍ അനുകൂല വാഴ്ത്തുപ്പാട്ടും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയെ പിണറായി അപ്പാടെ വിഴുങ്ങുകയും മരുമകനെ അടുത്ത അവകാശിയായി അവരോധിക്കുകയും ചെയ്തിരിക്കെ ഇത്തരത്തിലുള്ള വാട് ആപ് വായ്ത്താരികളൊന്നും പിണറായി പക്ഷത്തിന് നോക്കേണ്ടതോ കാണേണ്ടതോ ഇല്ല.



അടിവേര് ഇളക്കിയാല്‍ ഏതും വന്‍വൃക്ഷവും നിലംപൊത്തും എന്നതാണ് ജയരാജനില്‍നിന്ന് ലോകം പഠിക്കേണ്ട പാഠം. സ്വന്തം ജീവിതം പ്രത്യയശാസ്ത്രത്തിനായ സമര്‍പ്പിച്ച് ഒരു പാട് പാപവും പാതകവും ചെയ്തുകൂട്ടിയാലും കാലത്തിന്റെ തിരിച്ചടി എല്ലാവര്‍ക്കും ബാധകമാണെന്ന പാഠമാണ് ജയരാജനില്‍നിന്നും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് പഠിക്കാനുള്ളത്.

മൂര്‍ച്ചയുള്ള വടിവാളുകള്‍ തോറ്റു പിന്‍മാറിയിട്ടുണ്ടെങ്കില്‍ അതിന് ഒരേ ഒരു പേരേ ഉള്ളു സഖാവ് പിജെ. എന്നാണ് ജയരാജന്‍ അനുകൂല ഫെയ്സ് ബുക്ക് പോസ്റ്റിലുള്ളത്. ആരൊക്കെ തള്ളിപ്പറഞ്ഞാലും എന്നും എപ്പോഴും ഇടനെഞ്ചില്‍ത്തന്നെ എന്ന് ജയരാജന്റെ മകന്‍ ജെയിന്‍ പി. രാജ് ഇട്ട പോസ്റ്റും ഇതിനുള്ള കമന്റുകളും ചര്‍ച്ചയായിട്ടുണ്ട്.

 

മകനും കൂട്ടുകാരും കൂടി അദ്ദേഹത്തെ ഒരു വഴിക്കാക്കരുതെന്ന പ്രതികരണത്തിന് നിന്റെ പൊരയില്‍ നിന്നല്ല എനിക്ക് ചെലവിന് തരുന്നത്, എന്റെ അഭിപ്രായം പറയാന്‍ നിന്റെ ചീട്ടും വേണ്ട സഖാവേ എന്നാണ് ജയിന്‍ പി. രാജിന്റെ മറുപടി. ഏപ്രിലില്‍കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാനിരിക്കെ തല്‍ക്കാലം പരസ്യപ്രതികരണം വേണ്ടെന്ന നിലപാടിലാണ് സിപിഎം നേതൃത്വം. അടുത്ത രണ്ട് ദിവസങ്ങളിലായി മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണ്ണൂരിലുണ്ട്. ജയരാജനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍
കൃത്യമായ നിലപാട് വരും ദിവസങ്ങളിലുണ്ടാകുമെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (6 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (48 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (54 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends