Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

അത്രമേല്‍ സ്‌നേഹിച്ചിരുന്നു... വന്‍ ജനത്തിരക്ക് ഉണ്ടായതോടെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മൃതദേഹം പുലര്‍ച്ചെ 2ന് ഖബറടക്കി; പാതിരാത്രിയിലും വന്‍ ജനാവലി കാത്തിരുന്നു; രാവിലെയായാല്‍ ജനങ്ങളെ നിയന്ത്രിക്കാനാവില്ലെന്ന് വിലയിരുത്തി; അതോടെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടന്നു

07 MARCH 2022 09:19 AM IST
മലയാളി വാര്‍ത്ത

ഒരു സാമുദായിക നേതാവിന് ഇത്രയും വലിയ വിട നല്‍കുന്നത് ഇതാദ്യമായാണ്. മലവെള്ള പാച്ചില്‍ പോലെ തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ ജനം ഒഴുകിയെത്തിയിരുന്നു. ജനത്തിരക്ക് നിയന്ത്രണാതീതമായതോടെ ഇന്ന് രാവിലെ 9ന് വച്ചിരുന്ന ഖബറടക്കം നേരത്തെയാക്കി.

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ (74) മൃതദേഹം കബറടക്കി. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പാമക്കാട് ജുമാ മസ്ജിദിലായിരുന്നു ഖബറടക്കം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

 



എന്നാല്‍, ജനത്തിരക്ക് നിയന്ത്രണാതീതമായതിനാല്‍ ഇന്നലെ അര്‍ധരാത്രിയോടെ പൊതുദര്‍ശനം നിര്‍ത്തി മൃതദേഹം പാണക്കാട് വീട്ടിലേക്കെടുത്തു. ഈ സമയത്തും ആയിരക്കണക്കിനാളുകള്‍ പ്രിയ നേതാവിനെ ഒരു നോക്കു കാണാന്‍ കാത്തു നില്‍പ്പുണ്ടായിരുന്നു.

അര്‍ബുദ രോഗത്തിനു ചികിത്സയിലിരിക്കെ, ഇന്നലെ ഉച്ചയ്ക്ക് 12.40ന് അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലായിരുന്നു തങ്ങളുടെ അന്ത്യം. രാത്രി 7 മുതല്‍ മലപ്പുറം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളുമുള്‍പ്പെടെ വന്‍ ജനാവലി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

 



പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹമാണ് ഉണ്ടായത്. സൗമ്യമായ പെരുമാറ്റവും സാമുദായിക സൗഹാര്‍ദത്തോടുള്ള അളവറ്റ പ്രതിബദ്ധതയും കൊണ്ട് ആദരത്തിനുപാത്രമായ വ്യക്തിയായിരുന്നു അദ്ദേഹമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

സ്വന്തം സമുദായത്തിന്റെ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോഴും ഇതര വിഭാഗങ്ങളോടു ജനാധിപത്യപരമായ സമീപനവും നിലപാടുകളില്‍ പാരമ്പര്യത്തിന്റെ അന്തസ്സും കാത്തു സൂക്ഷിച്ച നേതാവാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് എന്‍ എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സമൂഹനന്മയ്ക്കുവേണ്ടി അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച സമീപനം എക്കാലവും ഓര്‍മിക്കപ്പെടുമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.

 



മതനിരപേക്ഷ കേരളത്തിലെ സ്‌നേഹസാന്നിധ്യമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. ക്രൈസ്തവ സമൂഹവുമായി എന്നും ഹൃദ്യമായ ബന്ധമാണു തങ്ങള്‍ പുലര്‍ത്തിയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അനുശോചനം അദ്ദേഹം അറിയിച്ചു.

ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അനുശോചിച്ചു. മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുന്നതില്‍ എന്നും മുന്‍പന്തിയിലായിരുന്നു അദ്ദേഹമെന്നു പരിശുദ്ധ ബാവാ പറഞ്ഞു. മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയും തങ്ങളുടെ നിര്യാണത്തില്‍ അനുശോചിച്ചു.

 



5 പതിറ്റാണ്ടോളം നീണ്ടുനിന്ന ബന്ധമായിരുന്നു ഹൈദരലി തങ്ങളുമായി ഉണ്ടായിരുന്നതെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍. സൗമ്യഭാവത്തോടെ സമുദായത്തിന്റെ പുരോഗതിക്കു വേണ്ടി സജീവമായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ വേര്‍പാട് എല്ലാവരുടെയും വേദനയാണെന്ന് കാന്തപുരം പറഞ്ഞു.

അര്‍ബുദ രോഗത്തിനു ചികിത്സയിലിരിക്കെ, ഇന്നലെ ഉച്ചയ്ക്ക് 12.40ന് അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട്ടു ചികിത്സയിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ 22നാണു സാന്ത്വനപരിചരണത്തിനായി അങ്കമാലിയിലെത്തിച്ചത്. ശനിയാഴ്ച ആരോഗ്യനില വഷളായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ഭാര്യയും മക്കളുമുള്‍പ്പെടെ അടുത്ത ബന്ധുക്കള്‍ മരണ സമയം അടുത്തുണ്ടായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം  (5 minutes ago)

ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണപ്പണയത്തിലെ കുതിപ്പ് തുടരുന്നു  (11 minutes ago)

കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീണ്ടും ആരംഭിക്കുന്നു  (15 minutes ago)

ഡല്‍ഹിയില്‍ കേരളത്തിന്റെ എംപിമാര്‍ ഒരു ടീമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (22 minutes ago)

ഡോക്ടറുടെ പരിചയക്കുറവില്‍ ചേലാകര്‍മ്മത്തിലെ ചികിത്സാ പിഴവ്; കുട്ടിക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്  (27 minutes ago)

നടന്‍ വിനായകനെതിരെ കേസെടുത്ത് മാവേലിക്കര പൊലീസ്  (59 minutes ago)

ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

ഗായികയായി അരങ്ങേറ്റം കുറിച്ച് പൃഥ്വിരാജിന്റെ മകള്‍ അലംകൃത  (1 hour ago)

അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ് വിഷയത്തില്‍ സോളര്‍ ഉപഭോക്താക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍  (4 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (4 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (4 hours ago)

തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു.  (4 hours ago)

ഓപ്പറേഷന്‍ തൂഫാന് പൂര്‍ണ്ണ പിന്തുണയുമായി കര്‍ണാടക മുഖ്യമന്ത്രി  (4 hours ago)

സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; നടൻ വിനായകനെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

തിരുവനന്തപുരം വർക്കലയിൽ പത്തൊൻപതുകാരിയായ നവവധു ജീവനൊടുക്കി....വിദേശത്തുള്ള ഭർത്താവ് ഈമാസം ഇരുപത്തി അഞ്ചിന് നാട്ടിൽ വരാനിരിക്കെയാണ് യുവതിയുടെ മരണം  (5 hours ago)

Malayali Vartha Recommends