ഇപ്പോ ബ്രൂട്ടീഷനൊന്നുമില്ല...! ജീവിതം പ്രതിസന്ധിയിൽ, കൂടെകൂടിയ പലരും പറഞ്ഞ് പറ്റിച്ച് കുറെ പണം കൈകലാക്കി, ധനസഹായം തീർന്നതോടെ ഹോംനഴ്സായി ജോലി എടുത്ത് ജീവിക്കുന്നു, കൊലപ്പെടുത്തിയ ജിഷയുടെ അമ്മ രാജേശ്വരിയുടെ പ്രതികരണം...!

പുറംമ്പോക്കിലെ വീട്ടിലെ അരക്ഷിതാവസ്ഥയിൽ ജിഷ എന്ന പെരുമ്പാവൂരുകാരി ക്രൂരമായി കൊലപ്പെട്ടിട്ട് ഏഴ് വർഷം കഴിയുന്നു.സർക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും വൻ തുകയാണ് ധനസഹായമായി ജിഷയുടെ അമ്മ രാജേശ്വരിക്ക് കിട്ടിയത്.എന്നാൽ ഇപ്പോൾ ജീവിതം പ്രതിസന്ധിയിലെന്ന പരാതിയുമായി ജിഷയുടെ അമ്മ രാജേശ്വരി രംഗത്തെത്തിയിരിക്കുകയാണ്.
സർക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും കിട്ടിയ ധനസഹായം തീർന്നതോടെ ഹോംനഴ്സായി ജോലി എടുത്തും നാട്ടുകാരുടെ പിന്തുണയിലുമാണ് ജീവിതമെന്ന് രാജേശ്വരി പറയുന്നു. ജിഷ കൊലക്കേസിൽ പ്രതി അമിറുൾ ഇസ്ലാമിന് വധശിക്ഷ വിധിച്ചതിന് പിന്നാലെ രാജേശ്വരിക്ക് നൽകിയ പൊലീസ് സംരക്ഷണവും സർക്കാർ പിൻവലിച്ചിരുന്നു.
ജിഷയുടെ മരണത്തെ തുടർന്ന് സർക്കാർ ജോലി കിട്ടിയ സഹോദരി ദീപയ്ക്കൊപ്പമാണ് ഇപ്പോൾ രാജേശ്വരിയുടെ താമസം.രാജേശ്വരിക്കായി സ്വരൂപിച്ച മുഴുവൻ തുകയും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയെന്നും പ്രതിമാസം അയ്യായിരം രൂപ വീതം പെൻഷൻ നൽകുന്നുണ്ടെന്നും എറണാകുളം ജില്ല ഭരണകൂടം വിശദീകരിച്ചു.
രാജേശ്വരിയ്ക്കായിക്ക് സുമനസുകളുടെ സഹായത്താൽ ലഭിച്ച തുക കൊണ്ട്സർക്കാർ പുതിയ വീട് പണിതു. 2016 മെയ് മുതൽ 2019 സെപ്റ്റംബർ വരെ രാജേശ്വരിയുടെയും എറണാകുളം ജില്ല കളക്ടറുടെയും പേരിലുള്ള ജോയിന്‍റ് അക്കൗണ്ടിലെത്തിയത് 40,31,359 രൂപ.ഇതിൽ പുതിയ വീട് പണിതതിന് 11.5 ലക്ഷത്തിലധികം രൂപ ചിലവായി. ബാക്കി മുഴുവൻ തുകയും രാജേശ്വരിയുടെ ആവശ്യപ്രകാരം അവരുടെ സ്വന്തം അക്കൗണ്ടിലേക്ക് ജില്ല ഭരണകൂടം മാറ്റി.
മകളുടെ മരണത്തെത്തുടർന്ന് രാജേശ്വരിയെ കടുത്ത ശാരീരിക മാനസിക അവസ്ഥകൾ നിത്യ രോഗിയാക്കി. കൂടെകൂടിയ പലരും പറഞ്ഞ് പറ്റിച്ച്
ചികിത്സയ്ക്കായി ആശുപത്രിയിൽ കൊണ്ട് പോയി സ്നേഹവും വിശ്വാസവും ഉറപ്പാക്കിയ ശേഷമാണ് പണം ആവശ്യപ്പെട്ടു.അസുഖം ഭേദമാകാനും തുടർ ചികിത്സയ്ക്കുമായി വലിയ തുക ചിലവായി. ജീവിതത്തിൽ സാന്പത്തിക ബുദ്ധിമുട്ട് ആവോളം അറിഞ്ഞതിനാൽ മറിച്ചൊന്നും പറയാനായില്ലെന്ന് രാജേശ്വരി പറയുന്നു.
https://www.facebook.com/Malayalivartha



























