Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

പ്രമാദമായ പല കേസുകളിലും പൊലീസ് സേനക്ക് മുതൽക്കൂട്ടായത് ഡോ. രമയുടെ നിർണായക കണ്ടെത്തലുകൾ; കോടതികളിലെ ക്രോസ് വിസ്താരത്തിൽ പതറാതെ, തെളിവുകളുടെ പിൻബലത്തിൽ നിലപാടുകളിൽ ഉറച്ചു നിന്നു അഭയ കേസ് ഉൾപ്പെടെ പല കേസുകളിലും പ്രോസിക്യൂഷനു വേണ്ടി തെളിവുകൾ നിരത്തി! ജഗദീഷിന്റെ ഭാര്യയായിരുന്നിട്ടും കേരളം ചര്‍ച്ച ചെയ്ത നിരവധി കേസുകളുടെ ഭാഗമായിരുന്നിട്ടും മാധ്യമങ്ങളിലോ പൊതുവേദികളിലോ വന്നില്ല.... എന്നാൽ ആ കാര്യം മാത്രം പറഞ്ഞിരുന്നില്ല എന്ന് നടൻ ജഗദീഷ്

03 APRIL 2022 01:03 PM IST
മലയാളി വാര്‍ത്ത

More Stories...

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...

നടന്റെ ഭാര്യ എന്നറിയപ്പെടയുന്നതിൽ നിന്നും സ്വന്തം നേട്ടങ്ങളിലൂടെ അറിയപ്പെടുകയും താരപ്രഭയുടെ വെള്ളിവെളിച്ചത്തിൽ നിന്നും അകന്ന് നിന്ന് ജഗദീഷ് എന്ന നടന്റെ നെടുംതൂണായ ഡോ. രമയുടെ മരണം ഏവർക്കും വലിയ ആഘാതമാണ് സൃഷ്ടിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മേധാവിയായിരുന്നു ഡോക്ടര്‍ രമ. പാർക്കിൻസൺസ് രോഗബാധിതയായി ചികിത്സയിൽ കഴിയവെ വെള്ളിയാഴ്ചയാണ് മരിച്ചത്. എന്നാൽ തന്റെ പ്രിയതമയുടെ മരണത്തിന്റെ വേദനയിൽ നിന്ന് ജഗദീഷ് പൂർണ്ണമായും ഇപ്പോഴും വിട്ട് മാറിയിട്ടില്ല. പ്രിയപ്പെട്ടവളെക്കുറിച്ച് പറയാൻ അവസരം കിട്ടിയപ്പോഴൊക്കെ ജഗദീഷ് അഭിമാനത്തോടെ സംസാരിക്കുമായിരുന്നു. ജഗദീഷിന്റെ ജീവിതത്തിലെ നിറനിലാവായിരുന്നു ഡോ. രമ. ആ നിലവാണ് ജഗദീഷിന് രമയുടെ മരണത്തോടെ നഷ്ടമായത്.

ജഗദീഷിന്റെ ഭാര്യ എന്നതിലുപരി ഫൊറൻസിക് മേഖലയ്ക്കും അതുപോലെ കേരള പോലീസിനും നീതിന്യായ വ്യവസ്ഥയ്ക്കും അവസാന പ്രതീക്ഷയും അത്താണിയുമായിരുന്നു ഡോക്ടർ രമയെന്ന് എടുത്തുപറയേണ്ട ആവശ്യമില്ല. ഫൊറന്‍സിക് രംഗത്ത് ഏറ്റവും ആത്മാര്‍ഥമായി കേസുകളെ സമീപിച്ചിരുന്നത് ആരെന്ന് ചോദിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒരൊറ്റ ഉത്തരമേ ഉള്ളൂ, ഡോ.പി. രമ. പ്രതിസന്ധികളും നൂലാമാലകളും ഏറെയുള്ള പ്രമാദമായ കേസുകളില്‍ വ്യക്തവും സുദൃഢവുമായ ഫൊറന്‍സിക് ദൗത്യം അവർ നിര്‍വഹിക്കുകയാണ് ചെയ്തിട്ടുള്ളത്.

അങ്ങനെ സങ്കീർണമായ കേസുകളിൽ സൂക്ഷ്മമായ പരിശോധനയും വ്യക്തതയും പുലർത്തുന്നതായിരുന്നു ഡോ. പി. രമയുടെ പ്രത്യേകത. പ്രമാദമായ പല കേസുകളിലും അവരുടെ നിർണായക കണ്ടെത്തലുകളാണ് പൊലീസ് സേനക്ക് മുതൽക്കൂട്ടായത്. കോടതികളിലെ ക്രോസ് വിസ്താരത്തിൽ പതറാതെ, തെളിവുകളുടെ പിൻബലത്തിൽ നിലപാടുകളിൽ ഉറച്ചു നിന്നു അഭയ കേസ് ഉൾപ്പെടെ പല കേസുകളിലും പ്രോസിക്യൂഷനു വേണ്ടി തെളിവുകൾ നിരത്തിയതു രമ ആയിരുന്നു.

എന്നാൽ കേസ് സംബന്ധിച്ച കാര്യങ്ങൾ തന്നോടു പോലും ചർച്ച ചെയ്തിരുന്നില്ലെന്നു ജഗദീഷ് പറയുന്നു. അതു കൊണ്ടു തന്നെ ഏതൊക്കെ കേസുകളിൽ അവർ പ്രധാന പങ്ക് വഹിച്ചുവെന്നു ചോദിച്ചാൽ പെട്ടെന്നു പറയാൻ കഴിയില്ല. കൊലക്കേസുകളിൽ മരണ കാരണം പോലുള്ള പ്രധാന വിവരങ്ങൾ തന്നോടു കൃത്യമായി പറഞ്ഞിട്ടില്ല. തന്നെക്കാൾ കൂടുതൽ കാര്യങ്ങൾ അറിയാവുന്നത് ഈ കേസുകൾ അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്കും വാദിച്ച അഭിഭാഷകർക്കും ആണെന്ന് ജഗദീഷ് പറഞ്ഞു.

പുരുഷൻമാരുടെ കുത്തകയായിരുന്ന ഫൊറൻസിക് മേഖലയിലേക്ക് 1985ൽ ആണ് ഡോ.രമ എത്തിയത്.വിരലിൽ എണ്ണാവുന്ന വനിതകൾ മാത്രമാണ് അന്ന് ഈ രംഗത്ത് ഉണ്ടായിരുന്നത്. സർവീസിലെ ഏറിയ കാലവും തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ജോലി ചെയ്തത്. അവരുടെ ശാസ്ത്രീയ കണ്ടെത്തലുകളും ഉറച്ച നിലപാടുകളും കോടതികളുടെ പ്രശംസ നേടിയിരുന്നു.

ഓരോ കേസും കൃത്യമായി പഠിച്ചാണ് കോടതിയിൽ എത്തിയിരുന്നത്. ഇത് അഭിഭാഷകർക്കു നൽകിയ ആത്മവിശ്വാസം ചെറുതല്ല.പല കേസുകളിലും ഡോ.രമയുടെ കണ്ടെത്തലുകൾ നിർണായകമായി. വർക്കല സലിം കൊലക്കേസിൽ പൊലീസിനെ സഹായിച്ചതു രമയുടെ കണ്ടെത്തലാണ്. സലീമിനെ കഷണങ്ങളായി വെട്ടി നുറുക്കി ഉപേക്ഷിച്ച കേസിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ രമയുടെ റിപ്പോർട്ടുകൾ സഹായിച്ചു. കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചത് രമയുടെ കണ്ടെത്തലുകൾ ആയിരുന്നു.


അക്കു എന്ന യുവാവിന്റെ കൊലപാതകമാണ് മറ്റൊരു കേസ്. അക്കു കൊല്ലപ്പെട്ടത് ട്രെയിൻ തട്ടിയല്ലെന്നും തലയ്ക്കേറ്റ അടി കാരണമാണെന്നും രമ കണ്ടെത്തി. സ്പിരിറ്റ് മാഫിയ സംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിലേക്കു നയിച്ചത്. മേരിക്കുട്ടി കൊലക്കേസ് തെളിഞ്ഞതും രമയുടെ ഫൊറൻസിക് വൈദഗ്ധ്യത്തിലൂടെയാണ്. അഭയ കേസിലെ പ്രതി സിസ്റ്റർ സ്റ്റെഫിയെ അറസ്റ്റ് ചെയ്തു മെഡിക്കൽ പരിശോധനയ്ക്കു ഹാജരാക്കിയപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജിൽ പൊലീസ് സർജനായിരുന്ന രമയുടെ കണ്ടെത്തലുകൾ കേസിൽ നിർണായകമായി.

അഭയ കേസിന്റെ വിചാരണ സിബിഐ കോടതിയിൽ ആരംഭിച്ചപ്പോൾ പ്രോസിക്യൂഷൻ സാക്ഷിയായിരുന്ന ഡോ.രമയുടെ വീട്ടിലെത്തിയാണ് മജിസ്ട്രേട്ട് മൊഴിയെടുത്തത്. അസുഖത്തെ തുടർന്നു വീട്ടിൽ കഴിയുകയായിരുന്നു രമ.പ്രോസിക്യൂഷന് എന്നും കരുത്തായിരുന്നു ഡോ.രമയുടെ റിപ്പോർട്ടുകൾ എന്ന് ഹൈക്കോടതിയിലെ അഭിഭാഷകനായ അജിത് കുമാർ ഫെയ്സ് ബുക് കുറിപ്പിൽ അനുസ്മരിച്ചിരുന്നു.


അങ്ങനെ ഏതാനും കൊലക്കേസുകളിൽ ഫൊറൻസിക് വിദഗ്ധ എന്ന നിലയിൽ സാക്ഷിയായി താൻ അവരെ കണ്ടിട്ടുണ്ട്. വളരെ അർപ്പണബോധമുള്ള ഫൊറൻസിക് വിദഗ്ധയായിരുന്നു അവർ. കോടതിയിൽ ഹാജരാകുന്നതിനു മുൻപ് കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൃത്യമായി അന്വേഷിക്കും. അവരുടെ തെളിവുകൾ ഖണ്ഡിക്കുക എളുപ്പമല്ലായിരുന്നു.

എല്ലായ്പ്പോഴും അവർ പ്രോസിക്യൂഷന് ഒപ്പം നിന്നു. പ്രോസിക്യൂഷന്റെ കേസ് ദുർബലമാകാതെ നോക്കേണ്ടതു ഫൊറൻസിക് വിദഗ്ധരുടെ കടമ ആണെന്ന് വ്യക്തമാക്കുന്ന രീതിയിലാണ് അവർ തെളിവുകൾ ഹാജരാക്കിയത്. വിചാരണക്കോടതിയിലെ ജഡ്ജിമാർ ഡോ.രമയുടെ തെളിവുകൾക്കു വലിയ മതിപ്പ് നൽകിയിരുന്നു. ആത്മാർഥതയും പ്രഫഷനൽ മികവും ഒരേ പോലെ ഒത്തിണങ്ങിയ വനിത ആയിരുന്നു അവർ. അഭയ കേസിൽ അവർ ഒരുപാട് വിമർശനങ്ങൾ നേരിട്ടു. വിചാരണ ആരംഭിച്ചപ്പോൾ സാക്ഷിയായി ഹാജരാകാൻ വിധി അനുവദിച്ചില്ല. പക്ഷേ, അവരുടെ റിപ്പോർട്ട്, മറ്റൊരു ഡോക്ടർ മുഖാന്തരം കോടതി സ്വീകരിച്ചുവെന്നും അജിത് കുമാർ ചൂണ്ടിക്കാട്ടി.

രമയുടെ നിര്യാണത്തെതുടർന്ന് ഹൈകോടതി അഭിഭാഷകൻ അജിത്കുമാർ, അഭയകേസിലെ പരാതിക്കാരൻ ജോമോൻ പുത്തൻപുരയ്ക്കൽ, മുൻമന്ത്രി കെ.ടി. ജലീൽ എന്നിവരുടെ സമൂഹമാധ്യമങ്ങളിലെ കുറിപ്പുകളും അവരുടെ ജോലിയോടുള്ള ആത്മാർഥത വ്യക്തമാക്കുന്നതാണ്.


ജഗദീഷിന്റെ ഭാര്യയായിരുന്നിട്ടും കേരളം ചര്‍ച്ച ചെയ്ത നിരവധി കേസുകളുടെ ഭാഗമായിരുന്നിട്ടും മാധ്യമങ്ങളിലോ പൊതുവേദികളിലോ ഡോ. രമയുടെ പേര് വരണമെന്നോ, അല്ലെങ്കിൽ പ്രശസ്തിയോ ആഗ്രഹിച്ചില്ല. രമയ്ക്ക് മാധ്യമങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽ‌ക്കാനായിരുന്നു എന്നും താൽപര്യം. ഇതേക്കുറിച്ച് ജഗദീഷ് ഒരിക്കല്‍ മനോരമയിലെ ടെലിവിഷൻ ഷോയിൽ പറഞ്ഞതും ഇപ്പോൾ വൈറലായി പ്രചരിക്കുന്നുണ്ട്.

'ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നതിലും സിനിമാപ്രസിദ്ധീകരണങ്ങളില്‍ ഫോട്ടോ അച്ചടിച്ചുവരുന്നതിലും എനിക്ക് എത്രത്തോളം താത്പര്യമുണ്ടോ, രമയ്ക്ക് ഇക്കാര്യത്തില്‍ അത്രത്തോളം താത്പര്യമില്ലായ്മയുണ്ട്'. മാഗസിനുകള്‍ അഭിമുഖത്തിന് വരുമ്പോള്‍ ഫോട്ടോ എടുക്കാന്‍ രമ സമ്മതിക്കാറില്ല. എല്ലാവരുടെയും ഭാര്യമാര്‍ ചാനലുകളിലൊക്കെ വരാറുണ്ട്. എന്തുകൊണ്ട് ജഗദീഷിന്‍റെ ഭാര്യ വരാത്തതെന്ന് സാഹിത്യകാരന്‍ സക്കറിയ ഒരിക്കല്‍ ചോദിച്ചു. രമയ്ക്ക് ഒട്ടും താത്പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു. ഞങ്ങള്‍ രണ്ടു പേരും രണ്ടു രീതിയിലാണ് ചിന്തിക്കുന്നത്. എന്നായിരുന്നു.

 

ജഗദീഷിന്റെ സഹപ്രവർത്തകരുമായും രമയ്ക്ക് അടുത്ത ബന്ധം ഉണ്ട്. വർഷങ്ങളായി തന്റെ കുടുംബവുമായി അടുത്തബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് ജഗദീഷും ഭാര്യ രമയുമെന്നും ഈ വിടവാങ്ങൽ വളരെ പെട്ടന്നായിരുന്നുവെന്നും നടി മേനക സുരേഷ്.ഡോ രമയെ കുറിച്ച് ചോദിച്ചപ്പോൾ വാക്കുകൾ ഇടറി കൊണ്ടായിരുന്നു അവതാരികയായ മീര അനിലും മുകേഷും സംസാരിച്ചത് ഭാര്യയുടെ മരണത്തോടെ ജഗദീഷിന്റെ ജീവിതത്തിൽ വരുന്ന മാറ്റം ആലോചിക്കുമ്പോൾ സങ്കടം തോന്നുവെന്നായിരുന്നു മറ്റ് സഹപ്രവർത്തകർ പറഞ്ഞത്.

പാർക്കിൻസൺസ് രോഗബാധിതയായി ചികിത്സയിൽ ആയിരുന്ന രമ, വെള്ളിയാഴ്ച രാവിലെയാണ് അന്തരിച്ചത്. മൂന്നു വർഷം മുൻപ് സർവീസിൽനിന്നു സ്വയം വിരമിച്ചിരുന്നു. ആലപ്പുഴ, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജുകളിലായി ഒട്ടേറെ ഡോക്ടർമാരുടെ പ്രിയപ്പെട്ട അധ്യാപികയായിരുന്നു രമ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (3 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (21 minutes ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (24 minutes ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (40 minutes ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (1 hour ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (1 hour ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (2 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (2 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (2 hours ago)

ത്രിഭാഷാപഠന പദ്ധതി.... മൂന്നാംഭാഷ തിരഞ്ഞെടുത്ത് ക്ലാസുകൾ ആരംഭിക്കാൻ അഫിലിയേറ്റഡ് സ്‌കൂളുകൾക്ക് കർശന നിർദേശം നൽകി സിബിഎസ്ഇ  (3 hours ago)

പ്രമുഖ ചലച്ചിത്ര നിര്‍മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ബി ചൗധരി അന്തരിച്ചു... ഉദയ്പൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം  (3 hours ago)

Malayali Vartha Recommends