ശമ്പളം മാത്രം പോരാ കൈക്കൂലിയും വേണം, മാസപ്പടി പിരിക്കൽ തുടങ്ങി എക്സൈസിന്റെ വിശേഷാവസരങ്ങളിലെ ഫെസ്റ്റിവൽ അലവൻസും, എക്സൈസിനെ വെട്ടിലാക്കി വിജിലൻസ് കണ്ടെത്തൽ...!
അനധികൃത മദ്യവിൽപന പിടികൂടേണ്ടത് എക്സൈസിന്റെ ജോലിയുടെ ഭാഗമാണെങ്കിലും അവിടേയും കൈക്കൂലി വാങ്ങുന്നതായാണ് വിജിലൻസ് നൽകുന്ന വിവരം. കള്ളുഷാപ്പ് പരിസരത്താണ് റെയ്ഡെങ്കിൽ കുറഞ്ഞത് 2000 രൂപ. കൂടുതൽ ഷാപ്പുകളുള്ള വ്യക്തിയാണ് നടത്തിപ്പുകാരനെങ്കിൽ 5000 രൂപ വരെയാകും വാങ്ങുക.
ഒാണം, വിഷു തുടങ്ങി വിശേഷാവസരങ്ങളിൽ ‘ഫെസ്റ്റിവൽ അലവൻസും’ ചില ഉദ്യോഗസ്ഥർ വാങ്ങുന്നതായി വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്. കച്ചവടത്തിന് അനുസരിച്ചാണ് തുക ഈടാക്കുന്നത്. ഇതിന്റെ പേരിൽ 50,000 രൂപ വരെയാണ് ഈ അലവൻസായി വാങ്ങിയെടുക്കുക.ഇത് മാത്രമല്ല, പലയിടത്തും മാസപ്പടി പിരിക്കൽ ഇപ്പോഴും സജീവമാണെന്ന് റിപ്പോർട്ട് ചെയ്യുന്നു.
കള്ളു കൊണ്ടുപോകുന്നതിന്റെ പെർമിറ്റ് പുതുക്കാൻ വൻതുക വാങ്ങുന്നതിന് പുറമെയാണ് ഇത്തരത്തിൽ കൈക്കൂലി വാങ്ങുന്നത് ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30 വരെയും ഒക്ടോബർ ഒന്ന് മുതൽ മാർച്ച് 31 വരെയും വർഷം രണ്ടുതവണ പെർമിറ്റ് പുതുക്കാൻ 5 ഒാഫീസുകളിലേക്കുള്ള കൈക്കൂലി മാത്രം ഏതാണ്ട് ഒരു കോടി രൂപയ്ക്കടുത്തു വരുമെന്നാണ് കണക്കൂകൂട്ടൽ.
https://www.facebook.com/Malayalivartha