ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന വികസിപ്പിച്ച ദീർഘദൂര ഉപരിതല-ആകാശ മിസൈൽ ‘കുശ’യുടെ ആദ്യ പരീക്ഷണം വിജയം

ദീർഘദൂര ഉപരിതല-ആകാശ മിസൈൽ ‘കുശ’യുടെ ആദ്യ പരീക്ഷണം വിജയം. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന ഇന്നലെ ഒഡീഷ തീരത്തുള്ള എ.പി.ജെ അബ്ദുൾ കലാം ദ്വീപിൽ നിന്ന് തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര സർഫേസ്-ടു-എയർ മിസൈൽ'കുശ'യുടെ ആദ്യ പരീക്ഷണപ്പറക്കൽ വിജയകരമായി .
ആകാശത്ത് തയ്യാറാക്കിയ ഡമ്മി മിസൈലിനെ കുശ കൃത്യമായി തകർത്തു. യുദ്ധവിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ, വലിയ ശത്രു വിമാനങ്ങൾ എന്നിവയുൾപ്പെടെ വിവിധതരം വ്യോമ ഭീഷണികളെ നിർവീര്യമാക്കാനായി കുശ സംവിധാനത്തിനാകും.
മിസൈലുകൾ, റഡാറുകൾ, കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എന്നിവയുൾപ്പെട്ടതാണ് ഡി.ആർ.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ച കുശ വ്യോമപ്രതിരോധ സംവിധാനം. റഷ്യയുടെ S-400 ട്രയംഫ്, അമേരിക്കയുടെ MIM-104 പാട്രിയറ്റ് എന്നീ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് സമാനമായ ശേഷി കൈവരിക്കുകയെന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
'കുശ'യുടെ വിജയകരമായ പരീക്ഷണ പറക്കൽ ഇന്ത്യൻ പ്രതിരോധ ഗവേഷണ-വികസനത്തിലെ പ്രധാന നാഴികക്കല്ലാണെന്ന് രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ് .
https://www.facebook.com/Malayalivartha


























