Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..


അർദ്ധരാത്രി പാറ്റകളെ നടുക്കി മോദി ലൈവിൽ..സോനം വാങ്ചുക് നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു.. മോദിയുടെ സർജിക്കൽ സ്ട്രൈക്ക്..എല്ലാം വളരെ വേഗത്തിൽ ആയിരുന്നു..


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....

ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

24 JULY 2026 12:09 PM IST
മലയാളി വാര്‍ത്ത

More Stories...

ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടിനെ പിന്തുണച്ച് യുവജനത; കേരളത്തിലെ വിദ്യാർത്ഥി യുവജനസംഘടനകളുടെ ഏകോപിതമായ പ്രവർത്തനത്തിലൂടെ ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തവും വ്യാപകവുമാക്കുമെന്ന് രമേശ് ചെന്നിത്തല

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

ജയിലിൽ വിഎസ് അനുസ്മരണം; ആരോപണം നിഷേധിച്ച് ജയിൽ അധികൃതർ

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.

കേരളത്തില്‍ ലോക്‌സഭാ, തദ്ദേശ, നിയമസഭാ തെരഞ്ഞെടുകളിലെ ദാരുണ തോല്‍വികള്‍ക്കു പിന്നില്‍ പിണറായി വിജയന്റെയും എംവി ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ് അടിസ്ഥാന കാരണമെന്നും രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാര്‍്ട്ടിയുടെ കുറ്റസമ്മതം. സിപിഎമ്മിലെ ഏഴാം കൂലി അടിമസഖാക്കല്‍ പോലും തൃക്കരിപ്പൂരിലും അമ്പലപ്പുഴയിലും തളിപ്പറമ്പിലും ഉള്‍പ്പെടെ പാര്‍ട്ടിയ്ക്ക് വോട്ടു ചെയ്തില്ലെന്നും പാര്‍ട്ടിയുടെ അടിത്തറ ഇളകിയെന്നും കണ്ടെത്തല്‍.കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ വീഴ്ചകളുടെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

 

സംസ്ഥാന നേതൃത്വം എന്നതുകൊണ്ട് കേന്ദ്രം ഉദ്ദേശിക്കുന്നത് പിണറായി വിജയനെയും എംവി ഗോവിന്ദനെയും തന്നെയാണ്. സംസ്ഥാനത്തെ മുഴുവന്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെയും ്അന്തിമമായി നിശ്ചയിച്ചത് ഇവര്‍ ഇരുവരും തനിച്ചാണ്. തളിപ്പറമ്പില്‍ സ്വന്തം ഭാര്യ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയത് ഗോവിന്ദന്റെ തന്നിഷ്ടത്തിലും ഒപ്പം പിണറായി വിജയന്റെ സമ്മതത്തിലുമായിരുന്നു. മൂന്നാമൂഴം ജയിച്ചാല്‍ പിണറായി മന്ത്രിസഭയില്‍ തരക്കേടില്ലാത്ത മന്ത്രിയാക്കാം എന്ന അത്യാഗ്രഹത്തിലാണ് ഗോവിന്ദന്‍ പികെ ശ്യാമളയെ തളിപ്പറമ്പില്‍ ഇറക്കി മത്സരിപ്പിച്ചത്. ശ്യാമള ദയനീയമായി തോറ്റപ്പോള്‍ അതിന് കാരണക്കാര്‍ ഇപി ജയരാജനും പി ജയരാജനും പികെ ശ്രീമതിയുമാണെന്നും അവര്‍ വേണ്ടവിധത്തില്‍ പ്രചാരണം നടത്തിയില്ലെന്നുമായിരുന്നു എംവി ഗോവിന്ദന്റെ പഴിചാരല്‍.

പയ്യന്നൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉണ്ടായ വീഴ്ചകള്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അവലോകന റിപ്പോര്‍ട്ടില്‍ സ്വയം വിമര്‍ശനാത്മകമായി അംഗീകരിച്ചിട്ടുണ്ട്. ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്ത സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് അംഗീകാരം നല്‍കുന്ന ഘട്ടത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റിനും സംസ്ഥാന കമ്മിറ്റിക്കും വീഴ്ച സംഭവിച്ചു എന്നാണ് അവലോകന റിപ്പോര്‍ട്ടിലെ പരാമര്‍ശം. അതായത് സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച വന്നപ്പോള്‍ സ്ഥാനാര്‍ഥി ലിസ്റ്റില്‍ പിജെ ശ്യാമളയുടെ പേരുമാത്രമാണ് ഗോവിന്ദന്‍ ഉള്‍പ്പെടുത്തിയിരുന്നത്.ഈ തീരുമാനങ്ങളില്‍ പങ്കാളികളായ സംസ്ഥാന കമ്മിറ്റിയുടെ ഉന്നത നേതൃത്വം അവയുടെ പ്രത്യാഘാതങ്ങള്‍ കൃത്യമായി വിലയിരുത്തുന്നതിലും സമയബന്ധിതമായി ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും പരാജയപ്പെട്ടതായി കേന്ദ്ര കമ്മിറ്റി കുറ്റപ്പെടുത്തി.

 

വെള്ളാപ്പള്ളി നടേശന്‍ നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളെ അപലപിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന പുറത്തിറക്കിയെങ്കിലും അത് വേണ്ടത്ര ശക്തമായ പ്രതികരണമല്ലായിരുന്നുവെന്ന് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ പാര്‍ട്ടി വിട്ടുവീഴ്ച ചെയ്യുകയാണെന്ന തെറ്റായ ധാരണ പ്രചരിപ്പിക്കാന്‍ ഈ വീഴ്ചകളെല്ലാം എതിരാളികള്‍ക്ക് അവസരമൊരുക്കിയെന്നും അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.ആഗോള അയ്യപ്പസംഗമവും സ്വര്‍ണക്കൊള്ളയുമാണ് തോല്‍വിയുടെ അടിസ്ഥാന കാരണങ്ങളിലൊന്ന്.
സ്വര്‍ണക്കടത്ത് കേസില്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ എ പത്മകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ശിക്ഷണ നടപടിയെടുക്കുന്നതില്‍ വലിയ വീഴ്ച സംഭവിച്ചു.

 

ഇതിനൊപ്പം രണ്ടാം പിണറായി മന്ത്രിസഭയിലെ മിക്ക മന്ത്രിമാരും വന്‍പരാജയമായിരുന്നുവെന്നും കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഗോള അയ്യപ്പ സംഗമത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ച സംഭവം ഒഴിവാക്കാമായിരുന്നുവെന്നും അവലോകന റിപ്പോര്‍ട്ട് വിലയിരുത്തുന്നുണ്ട്. കടുത്ത ഹിന്ദുത്വ നിലപാടുകള്‍ക്ക് പേരുകേട്ട ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ സന്ദേശം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ ഒരു മന്ത്രി പൊതുവേദിയില്‍ വായിച്ചത് പാര്‍ട്ടിയുടെ മതനിരപേക്ഷ പ്രതിച്ഛായയ്ക്ക് വലിയ തിരിച്ചടിയായി. ഇത് തെരഞ്ഞെടുപ്പ് പ്രചാരണത്തെയും പ്രതികൂലമായി ബാധിച്ചു. നിലവിലെ സാഹചര്യത്തില്‍  എംവി ഗോവിന്ദന്‍ സെക്രട്ടറി സ്ഥാനത്തും നിന്നും പിന്മാറാതെ പാര്‍ട്ടി ര്ക്ഷപ്പെടില്ല.

പിണറായി വിജയന്‍ രാഷ്ട്രീയം തന്നെ ഉപേക്ഷിക്കണമെന്ന അഭിപ്രായക്കാരും പാര്‍ട്ടി നേതൃത്വത്തിലുണ്ട്.സംസ്ഥാന സിപിഎമ്മിലെ 25 ശതമാനം പ്രവര്‍ത്തകരും സിപിഎമ്മില്‍ നിന്ന് ഏറെക്കുറെ പിരിയുകയോ അതല്ലെങ്കില്‍ പരിയാന്‍ തയാറായിക്കൊണ്ടിരിക്കുന്നവരോ ആണ്.
സിപിഎം സംസ്ഥാന സെക്രട്ടി എംവി ഗോവിന്ദന്റെ അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനും തെല്ലും ശമനമില്ല. ലോക് സഭയിലും പഞ്ചായത്തിലും നിയമസഭയിലും സിപിഎമ്മും എല്‍ഡിഎഫും തോറ്റത് ഇതേ ഗോവിന്ദനെതിരേയുള്ള ജനവികാരമായിരുന്നുവെന്ന് തിരിച്ചറിയാന്‍ സിപിഎമ്മിന് സാധിച്ചിട്ടില്ല. പാര്‍ട്ടി വിട്ടര്‍ തെറ്റു തിരുത്തി വന്നാല്‍ അവരെ  തിരിച്ചെടുക്കണമെന്ന് എംവി ജയരാജന്റെ നിലപാടിനെ ഗോവിന്ദന്‍ പുശ്ചിച്ചു തള്ളി.

 

കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ എതിര്‍പ്പ് മറി കടന്ന് ഭാര്യ ശ്യാമളയെ മത്സരിപ്പിക്കുക വഴി ഗോവിന്ദനാണ് ഏറ്റവും വലിയ തെറ്റുകാരനെന്നു പറയാന്‍ പിണറായി വിജയനും എംഎ ബേബിക്കും ഇപ്പോഴും സാധിച്ചിട്ടിന്നും കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ അ​ഗ്നിബാധ  (9 minutes ago)

ജമ്മുകാശ്മീരിൽ കനത്ത മഴ... ജമ്മു-ശ്രീനഗർ ദേശീയപാത മൂന്നാം ദിവസവും അടഞ്ഞുകിടക്കുന്നു...  (18 minutes ago)

നിരക്ക് വർധന ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ അം​ഗീകരിച്ചു.... ഓൺലൈൻ ടാക്‌സി സമരം ഭാഗികമായി പിൻവലിച്ചു....  (24 minutes ago)

ആശങ്കയോടെ.... ബ്രെന്റ് ക്രൂഡോയിൽ വില വീണ്ടും ബാരലിന് നൂറ് ഡോളർ കടന്നു..  (46 minutes ago)

കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് പുറത്ത്  (59 minutes ago)

PM MODI അർദ്ധരാത്രി മോദിയുടെ സർജിക്കൽ സ്ട്രൈക്ക്  (1 hour ago)

എഡിജിപി എം.ആർ. അജിത്ത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം നടത്താനൊരുങ്ങി സർക്കാർ...  (1 hour ago)

ബെംഗളൂരു നഗരത്തിൽ നടപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾ ഓടിച്ചാൽ 5,000 രൂപ പിഴയീടാക്കാൻ നീക്കം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 1360 രൂപയുടെ ഇടിവ്  (2 hours ago)

അഭിമന്യു കൊലക്കേസ് ... ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരി​ഗണനയിൽ  (2 hours ago)

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന വികസിപ്പിച്ച ദീർഘദൂര ഉപരിതല-ആകാശ മിസൈൽ ‘കുശ’യുടെ ആദ്യ പരീക്ഷണം വിജയം  (2 hours ago)

സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ  (2 hours ago)

ഐആർസിടിസി ഓൺലൈൻ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ആധാർ അധിഷ്ഠിത ഒടിപി. വെരിഫിക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ തീരുമാനം ശരിവെച്ച് ഹൈക്കോടതി  (2 hours ago)

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച 21 കാരന്റെ അമ്മയ്ക്ക് കെഎസ്ഇബി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (3 hours ago)

ചൈന ഓപ്പൺ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധു പുറത്ത്‌...  (3 hours ago)

Malayali Vartha Recommends