6 ഭീകരർ കേരളത്തിൽ! നടുക്കന്ന റിപ്പോർട്ടുമായി ഇന്റലിജൻസ് ബ്യൂറോ... സാമുദായിക സ്പർദ കത്തിയമരും... കേരളം അതീവ ജാഗ്രതയിൽ; ഏതും നിമിഷവും!
മധുര ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയിലെ ആറു പേര്‍ കേരളത്തിലേക്കു കടന്നെന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അതീവജാഗ്രത പുലര്‍ത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്കു നിര്‍ദേശം. ഇവരെക്കുറിച്ചു കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവരുമായി അടുപ്പമുള്ള രണ്ടു പേര്‍ ബംഗളുരുവില്‍ ജയിലിലാണ്.
കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നു റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്‌റ്റേഷന്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങളിലും ഇന്റലിജന്‍സ് വിഭാഗം തെരച്ചില്‍ ശക്‌തമാക്കി. സംസ്‌ഥാനത്തു സാമുദായിക സ്‌പര്‍ധ ആളിക്കത്തിക്കാന്‍ ചില സംഘടനകള്‍ ശ്രമിക്കുന്നതായി ആഭ്യന്തര വകുപ്പിനു വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന പോലീസ് ഉന്നതതല യോഗത്തിലും ഇക്കാര്യം വിഷയമായി. സംഘര്‍ഷം നേരിടുന്നതിനു മോക്‌ഡ്രില്ലുകള്‍ സംഘടിപ്പിക്കാനും നിര്‍ദേശമുണ്ട്. പ്രധാന സര്‍ക്കാര്‍ ഓഫീസുകളിലെ സുരക്ഷ വര്‍ധിപ്പിച്ചു.
ഇതിനിടെ മൂന്നാര്‍ പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടറിൽനിന്ന് രഹസ്യവിവരങ്ങൾ തീവ്രവാദ സംഘടനകൾക്ക് പോലീസ് ഉദ്യോഗസ്ഥർ ചോർത്തി നൽകി എന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. മൂന്നാർ സ്റ്റേഷനിലെ മൂന്നുപേർക്കെതിരേയാണ് അന്വേഷണം. ഇതു സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം നേരത്തേ അന്വേഷണം ആരംഭിച്ചിരുന്നു. ആറുമാസം മുമ്പ് സമാനമായ രീതിയിൽ തൊടുപുഴ സ്റ്റേഷനിൽനിന്ന് മതതീവ്രവാദ സംഘടനകൾക്ക് വിവരം ചോർത്തിനൽകിയ കേസില്‍ പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെ രണ്ടുമാസം മുമ്പ് സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടിരുന്നു.
അതേസമയം, തീവ്രവാദ സംഘടനകള്‍ക്ക് പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടറില്‍നിന്ന് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണം നേരിടുന്ന പോലീസുകാരുടെ ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പിടിച്ചെടുത്തു. വിശദ പരിശോധനയ്ക്കായി ഇവ സൈബര്‍ സെല്ലിന് കൈമാറി.
മൂന്നാര്‍ സ്റ്റേഷനിലെ മൂന്ന് പോലീസുകാരുടെ ഫോണുകളാണ് ഡിവൈ.എസ്.പി. കെ.ആര്‍.മനോജ് പിടിച്ചെടുത്തത്. സ്റ്റേഷനിലെ പ്രധാനരേഖകള്‍ കൈകാര്യംചെയ്യുന്ന ഡേറ്റാ ഓപ്പറേറ്റര്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥന്റെയും മറ്റു രണ്ടുപേരുടെയും ഫോണുകളാണിവ. ഫോണിലെ വിവരങ്ങള്‍ ലഭിച്ചാലേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ.
മൂന്നാര്‍ സ്റ്റേഷനിലെ കംപ്യൂട്ടറില്‍നിന്ന് രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ തീവ്രവാദ സംഘടനകള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു. അവര്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു.
മൂന്ന് പോലീസുകാരും രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നീരീക്ഷണത്തിലായിരുന്നു. സംഭവം പുറത്തായതിനെത്തുടര്‍ന്നാണ് ചൊവ്വാഴ്ച ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസ്വാമി അന്വേഷണത്തിന് ഉത്തരവിട്ടത്.
https://www.facebook.com/Malayalivartha