കെ എസ് ആർ ടി സി ബസ്സുകൾ ഇനി പൊതു കക്കുസ് ആയി ഉപയോഗിക്കു! ഞാൻ കൃഷി ചെയ്ത് ജീവിച്ചോളാം
മലയാളികൾ ഒരു പക്ഷെ മറക്കാൻ ഇടയില്ലാത്ത മുഖമാണ് ജയനാശനെന്റേത്. കഴിഞ്ഞ വെള്ളപൊക്കത്തിൽ ബസിനെ വെള്ളത്തിലേക്ക് ഇറക്കി വണ്ടി ഓടിച്ചതിനു ജോലി പോയ ആളാണ്.
കനത്ത മഴയിൽ കഴുത്തൊപ്പം വെള്ളത്തിലേക്കു ബസ് ഓടിച്ചു ഇറക്കി സസ്പെൻഷനിൽ ആയ ബസ് ഡ്രൈവർ ജയനാശാനേ തിരികെ ജോലിക്ക് എടുത്തു കെ എസ് ആർ ടി സി, ഈരാട്ടുപേട്ട ഡിപ്പോയിലെ ഡ്രൈവർ ആയിരുന്നു ജയദീപ്. ഇപ്പോഴാണെങ്കിൽ മഴയാണ്, വെള്ളത്തിലൂടെ ബസും ഓടിക്കും, ശമ്പളവും കൊടുക്കാതെ പണിയും എടുപ്പിക്കാമല്ലോ? ഈ കാലാവസ്ഥയിൽ റോഡ് പുഴ ആയാലും വെള്ളതിലൂടെ വണ്ടി ഓടിക്കുന്നവരെ മാറ്റി നിർത്താൻ പറ്റില്ലല്ലോ?
കഴിഞ്ഞ മഴ കാലത്താണ് വെള്ളകെട്ടിലൂടെ വണ്ടിയോടിച്ചു എന്ന കാരണത്തിന്റെ പേരിൽ സസ്പെൻഷനിൽ ആയതു.ഗതാഗത മന്ത്രി ആന്റണി രാജു വിന്റെ നിർദ്ദേശ പ്രകാരമായിരുന്നു ജയ്ദീപിനെ സസ്‌പെൻഡ് ചെയ്തത്.എന്നാൽ ഇവിടെയാണ് ഒരു മാരക ട്വിസ്റ്റ്.. ജോലിയൊക്കെ ദൂരെ എറിഞ്ഞു കാവും കണ്ട ജയനാശാൻ ഇനി കൃഷി ചെയ്ത് ജീവിച്ചോളാന്ന്..
സസ്പെൻഷൻ പിൻവലിച്ചതിൽ സന്തോഷമുണ്ടെങ്കിലും ജോലിയിൽ തനിക്കു പ്രവേശിക്കാൻ താല്പര്യമില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഗുരുവായുർക്കു ട്രാൻസ്ഫർ നൽകിയാണ് ജയനശാന്റെ സസ്പെൻഷൻ പിൻവലിച്ചിരിക്കുന്നത് തന്റെ വീട്ടിൽ നിന്നും വളരെ ദൂരെ ട്രാൻസ്ഫർ നൽകിയത് തന്നെ മനഃപൂർവം തന്നെ ദ്രോഹിക്കാൻ ആണെന്നും ഇനി ഒരു ബലിയാടാകാൻ താൻ ഇല്ലെന്നും അദ്ദേഹം പറഞ്ഞു
ഇപ്പോൾ കെ എസ് ആർ ടി സി നഷ്ടത്തിലാണ്, ഒന്നരമാസമായി തൊഴിലാളികൾക്ക് ശമ്പളം കൊടുത്തിട്ട്, ഇനിയും അവർക്കു ശമ്പളം നൽകിയില്ലെങ്കിൽ മറ്റ് ജോലിയിലേക്ക് അവർ പോകും.. എന്ത് പണി ചെയ്താലും വൈകുന്നേരമാകുമ്പോൾ ശമ്പളവും ഒരു കുപ്പി ബ്രാണ്ടിയും കിട്ടും. അതുകൊണ്ട് ജീവിക്കാൻ പേടിക്കേണ്ടതില്ല.ബസ്സുകൾ ഇനി പൊതു കക്കുസ് ആയി ഉപയോഗപ്പെടുത്തണമെന്നും സർക്കാരിനോട് ശശിയാശാൻ നിർദ്ദേശിക്കുന്നു.സാമൂഹ്യ പ്രവർത്തനത്തിനും തനിക്കു താല്പര്യം ഉണ്ടെന്നും, പഞ്ചായത്തിലോ ബ്ലോക്കിലോ വേണമെങ്കിൽ എം എൽ എ ആയും ഇലക്ഷനുകളിൽ മൽസരിക്കാൻ താല്പര്മുണ്ടെന്നും ജയനാശാൻ പറഞ്ഞു.
ഒരാൾപൊക്കത്തിലുള്ള വെള്ളക്കെട്ടിൽ മുക്കാൽ ഭാഗവും മുങ്ങിയ ബസ്സിൽനിന്ന് നാട്ടുകാരാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. ബസ് പിന്നീട് വലിച്ച് കരക്കുകയറ്റുകയും ചെയ്തു. സസ്‌പെൻഷനിലായ ശേഷം ഇദ്ദേഹം കെ.എസ്.ആർ.ടി.സിക്കെതിരെയും ഗതാഗത മന്ത്രിക്കെതിരെയും രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു.ബസ് മുങ്ങിയ പത്രവാർത്തയോടൊപ്പമായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. സസ്‌പെൻഷൻ ലഭിച്ചത് തബലകൊട്ടി ആഘോഷിച്ചതും ജയദീപ് പങ്കുവച്ചിരുന്നു. ആളുകളുടെ ജീവൻ രക്ഷിക്കാനാണ് താൻ ശ്രമിച്ചതെന്നും തന്റെ സ്വന്തം ഇഷ്ടപ്രകാരം ചെയ്തതല്ലെന്നും ജയദീപ് വിശദീകരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha