ആ ജയത്തോടെ മന്ത്രിയായി... അതോടെ കല്യാണം നീണ്ടുപോയി, ചെക്കന് ഒഴിവു കിട്ടേണ്ടേ? കല്യാണം മാറിപ്പോകുമോ എന്നു ചില ബന്ധുക്കളൊക്കെ അടക്കം പറയാൻ തുടങ്ങി... പക്ഷേ എനിക്കു മാത്രം ഒരു പേടിയുമില്ല... എന്റെ കിലോക്കണക്കിനു തൂക്കമുള്ള പ്രേമലേഖനങ്ങൾക്കു നാലഞ്ചു വരിയുടെ പിശുക്കിയുള്ള മറുപടിയും ആഴ്ചയിൽ രണ്ടു വട്ടമുള്ള ഫോൺ വിളികളും തന്നെ ധാരാളമായിരുന്നു..കുഞ്ഞുനിന്റെ മറിയാമ്മ..!

തിരിക്കിട്ട രാഷ്ട്രീയ പ്രവർത്തനത്തിനിടെയാണ് ഉമ്മൻ ചാണ്ടിയുടെ വിവാഹവും നടക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ അതേക്കുറിച്ച് പറയുന്നത് ഇങ്ങനെ-'കല്യാണം ഏതാണ്ട് വാക്കുറപ്പിച്ചിരിക്കുന്ന സമയം. മണവാളന്റെ കൈപ്പടയിൽ തപാലിൽ ഒരു കത്ത് വന്നു. ആദ്യത്തെ പ്രേമലേഖനം! എനിക്കാകെയൊരു വെപ്രാളവും നാണവും. തുറന്നു നോക്കിയപ്പോൾ രണ്ടേ രണ്ടു വരി: ''തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ്.
പ്രാർത്ഥിക്കണം''.അന്ന്, ഉമ്മൻ ചാണ്ടിയെയോ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയോ കുറിച്ച് എനിക്കു വലിയ പിടിയൊന്നുമില്ല. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ രണ്ടാമത്തെ മത്സരമാണ്. പി.സി.ചെറിയാനാണ് എതിർ സ്ഥാനാർത്ഥി. കടുപ്പമാണ്. നീ ശരിക്കു പ്രാർത്ഥിച്ചോ എന്റെ കസിനും പേടിപ്പിച്ചു. ഞാൻ ഉള്ളുരുകിയങ്ങു പ്രാർത്ഥന തുടങ്ങി. എങ്ങാനും തോറ്റുപോയാൽ കെട്ടാൻ പോകുന്ന പെണ്ണിന്റെ ഭാഗ്യക്കേടാണെന്ന് ആരെങ്കിലും പറഞ്ഞാലോ.അദ്ദേഹം ജയിച്ചു; നല്ല ഭൂരിപക്ഷത്തോടെ. അന്നനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാൻ ആവില്ല.'- മറിയാമ്മ പറയുന്നു.
'പിന്നെയങ്ങോട്ട് എത്രയെത്ര തിരഞ്ഞെടുപ്പുകൾ. പക്ഷേ അന്നത്തെ ആ സന്തോഷത്തിന്റെയത്ര വരില്ല അതൊന്നും. ആ ജയത്തോടെ മന്ത്രിയായി. അതോടെ കല്യാണം നീണ്ടുപോയി, ചെക്കന് ഒഴിവു കിട്ടേണ്ടേ? കല്യാണം മാറിപ്പോകുമോ എന്നു ചില ബന്ധുക്കളൊക്കെ അടക്കം പറയാൻ തുടങ്ങി. പക്ഷേ എനിക്കു മാത്രം ഒരു പേടിയുമില്ല. എന്റെ കിലോക്കണക്കിനു തൂക്കമുള്ള പ്രേമലേഖനങ്ങൾക്കു നാലഞ്ചു വരിയുടെ പിശുക്കിയുള്ള മറുപടിയും ആഴ്ചയിൽ രണ്ടു വട്ടമുള്ള ഫോൺ വിളികളും തന്നെ ധാരാളമായിരുന്നു ആ ആളെ അറിയാൻ. അന്നുമിന്നും എനിക്ക് ഉറപ്പാണ്, ഉമ്മൻ ചാണ്ടി ഒരു വാക്കു പറഞ്ഞാൽ വാക്കാണ്.'- ഉമ്മൻ ചാണ്ടിയുടെ പത്നി ഓർത്തത് അങ്ങനെയാണ്.
കുടുംബത്തേക്കൾ ഉമ്മൻ ചാണ്ടിയുടെ മനസ്സിൽ ജനങ്ങളാണെന്ന് അവർക്കും നന്നായി അറിയാമായിരുന്നു. പിതാവ് മന്ത്രിയായിരുക്കുമ്പോൾ പോലും തങ്ങൾക്ക് യാതൊരു പ്രിവിലേജും ഇല്ലായിരുന്നെന്ന്, മകൾ അച്ചു ഉമ്മൻ ഈയിടെയും ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha



























