Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..


ചക്ക മുറിക്കുന്നതിനിടയിലൂടെ ഓടിക്കളിച്ച് നടക്കവേ കുട്ടിയ്ക്ക് ദാരുണാന്ത്യം.. കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീണു..നെഞ്ചിന്റെ ഇടത് ഭാഗത്ത് വലിയ ആഴത്തിലുള്ള മുറിവേറ്റു..കണ്മുൻപിൽ മരണം..


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..

ആളൂരിനെ പ്രാകി കൊന്നത് തന്നെ "ചാകാൻ ഞാൻ ആഗ്രഹിച്ചു"..! ഇട്ടുമൂടാൻ പൂത്ത പണം ഉണ്ടാക്കിയത് ഇങ്ങനെ..!

01 MAY 2025 10:05 AM IST
മലയാളി വാര്‍ത്ത

More Stories...

മകനെ സംരക്ഷിക്കാൻ മാതാപിതാക്കൾ നീക്കം നടത്തിയോ..? സുഗന്തിനായി ഇരുട്ടിൽത്തപ്പി പോലീസ്...

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു; തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്

പെരുന്നയിലെ പോപ്പിനെ കാണാൻ സഖാവ് എന്തിന് ആശുപത്രിയിലെത്തി? രാജീവ് ചന്ദ്രശേഖറിന്റെ ഏറുകൊണ്ടു...

കോട്ടയം പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം

പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ബിഎ ആളൂരിന്റെ മരണ വാര്‍ത്തയില്‍ പ്രതികരിച്ച് കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ. മകളെ കൊലപ്പെടുത്തിയ കേസില്‍ ഗോവിന്ദച്ചാമിയെ തൂക്കുകയറില്‍ നിന്ന് രക്ഷപ്പെടുത്തിയ ആളൂര്‍ വക്കീല്‍ മരിക്കാന്‍ ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നുവെന്ന് സൗമ്യയുടെ അമ്മ പ്രതികരിച്ചു. ഒരു പ്രദേശിക ചാനലിനോടായിരുന്നു സൗമ്യയുടെ അമ്മയുടെ പ്രതികരണം.

ഒരാള്‍ക്കും ഇനി ഇയാളെക്കൊണ്ട് ശല്യമുണ്ടാകരുത്. ആ ശല്യം ഇതോടുകൂടി ഒഴിഞ്ഞുപോയി. ആളൂരാന്‍ വക്കീല്‍ ഒഴിഞ്ഞുപോയതില്‍ ദൈവത്തോട് നന്ദി പറയുന്നു. അയാള്‍ കുറേ പണമുണ്ടാക്കി. ഇതൊന്നും അയാള്‍ പോകുമ്പോള്‍ കൊണ്ടുപോയില്ലല്ലോ? സൗമ്യയുടെ അമ്മ കൂട്ടിച്ചേര്‍ത്തു.    
അമ്മയുടെ വാക്കുകള്‍

എന്റെ മകളുടെ കേസിലെ പ്രതിക്ക് വേണ്ടി ആളൂര്‍ വാദിക്കാന്‍ വന്നു. ഞാന്‍ അയാളോട് പലതവണ പറഞ്ഞിട്ടുള്ളതാണ്. നിങ്ങള്‍ക്ക് ഒരു മകളുണ്ടെങ്കില്‍, ആ മകള്‍ക്ക് ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിലേ വേദന മനസിലാവുകയുള്ളൂ. അന്ന് മുതല്‍ ഇന്നുവരെ ഗോവിന്ദച്ചാമി മരിക്കാനും ഈ ആളൂരാന്‍ വക്കീല്‍ ഒരാളുടെ കേസും വാദിക്കാതെ മരണം അയാളെ കവരണം. ഞാന്‍ അയാളോട് തന്നെ പറഞ്ഞിട്ടുള്ള വാക്കാണിത്. ആ വാക്ക് എന്റെ ചെവിയില്‍ കേട്ടപ്പോള്‍ എനിക്ക് സന്തോഷമുണ്ട്, സങ്കടവുമുണ്ട്.

പലകാര്യങ്ങളും ഓര്‍ത്താണ് സങ്കടം.അയാള്‍ കുറേ പണമുണ്ടാക്കി. ഇതൊന്നും അയാള്‍ പോകുമ്പോള്‍ കൊണ്ടുപോയില്ലല്ലോ? അയാള്‍ മരിച്ചതില്‍ ഒരുപാട് സന്തോഷിക്കുന്ന ഒരാളാണ് ഞാന്‍. ഒരാളുടെ മരണം കൂടി എനിക്ക് കേള്‍ക്കണം. അതിന് ഞാന്‍ കാതോര്‍ത്തിരിക്കുകയാണ്. ഗോവിന്ദച്ചാമിയുടെ മരണം. ഒരാള്‍ക്കും ഇനി ഇയാളെക്കൊണ്ട് ശല്യമുണ്ടാകരുത്. ആ ശല്യം ഇതോടുകൂടി ഒഴിഞ്ഞുപോയി. ആളൂരാന്‍ വക്കീല്‍ ഒഴിഞ്ഞുപോയതില്‍ ദൈവത്തോട് നന്ദി പറയുന്നു'- സൗമ്യയുടെ അമ്മ പറഞ്ഞു.

ഡോ. വന്ദനദാസ് കൊല്ലപ്പെട്ട കേസില്‍ പ്രതിഭാഗത്തിന് വേണ്ടി കോടതിയില്‍ ഹാജറായിരുന്നത് അഡ്വ. ആളൂരായിരുന്നു. ഈ കേസില്‍ ആളൂരിനൊപ്പം സഹകരിച്ചിരുന്നത് അഡ്വ. പി ജി മനുവായിരുന്നു. ഈ കേസില്‍ ഒരുമിച്ചു സഹകരിച്ചു വരവേയാണ് പി ജി മനു ആത്മഹത്യ ചെയ്തത്. വീണ്ടും പീഡന കേസില്‍ പ്രതിയാകുമെന്ന ഭയത്താലായിരുന്നു മനുവിന്റെ ആത്മഹത്യ. സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് മനുവിന്റെ ആത്മഹത്യയും. മനുവിന്റെ മരണത്തിന് ശേഷം രണ്ടാഴ്ച്ച പിന്നിടുമ്പോഴാണ് അഡ്വ. ആളൂരിന്റെ അകാല മരണവും സംഭവിച്ചിരിക്കുന്നത്. വൃക്കരോഗത്തെ തുടര്‍ന്നാണ് ആളൂരിന്റെ മരണം.

പീഡന കേസില്‍ പ്രതിയായിരുന്ന അഡ്വ. പി ജി മനുവിന്റെ മനസികാവസ്ഥ എന്തായിരുന്നു എന്ന് മാധ്യമങ്ങളോട് തുറന്നു പറഞ്ഞത് ആളൂരായിരുന്നു. ഡോ. വന്ദനദാസ് കൊല്ലപ്പെട്ട കേസിന്റെ നടത്തിപ്പിനായാണ് കൊല്ലം ആനന്ദവല്ലീശ്വരത്ത് രണ്ടുമാസം മുന്‍പ് വാടക വീടെടുത്ത് മനു താമസം തുടങ്ങിയത്. ഇവിടെയാണ് മനുവിനെ തൂങ്ങീ മരിച്ച നിലയില്‍ കണ്ടെത്തിയത്. പീഡനക്കേസില്‍ വീണ്ടും ജയിലില്‍ പോകേണ്ടി വരുമോ എന്ന മാനസിക സംഘര്‍ഷം കാരണമായിരിക്കാം മനു ആത്മഹത്യ ചെയ്തതെന്നാണ് അന്ന് സഹപ്രവര്‍ത്തകന്‍ കൂടിയായ അഡ്വ. ബി.എ. ആളൂര്‍ വ്യക്തമാക്കിയത്.

'സോഷ്യല്‍ മീഡിയയിലെ ഇല്ലാത്ത കാര്യങ്ങളുടെ പേരില്‍ രണ്ടാമതൊരു ബലാത്സംഗ കേസുകൂടി തനിക്കെതിരെ വരുന്നുണ്ട് എന്ന പേടി കാരണമാകാം മനു ജീവനൊടുക്കിയത്. അതിന്റെ മാനസിക സംഘര്‍ഷം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇനന് രാവിലെ ജൂനിയര്‍ അഭിഭാഷകര്‍ വന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മനുവിനെതിരെ ഇല്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിച്ചത്. ആദ്യ ബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സുപ്രീം കോടതിയില്‍ വരെ പോയിട്ടും മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് 59 ദിവസം ജയിലില്‍ കിടന്ന ശേഷമാണ് ജാമ്യം കിട്ടിയത്. രണ്ടാമതും കേസ് വന്നാല്‍ വീണ്ടും ജയിലില്‍ പോകേണ്ടി വരുമല്ലോ എന്ന മാനസിക സംഘര്‍ഷം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇതായിരിക്കാം ആത്മഹത്യക്ക് പ്രേരിപ്പിച്ചത്' - അന്ന് ആളൂര്‍ പറഞ്ഞത് ഇങ്ങനെയാണ്.      

ഈ കേസില്‍ നടന്നത് ബ്ലാക്‌മെയിലാണെന്ന വാദമായിരുന്നു ആളൂരിന്. ഇത് ശരിവെച്ച് പിന്നീട് ആത്മഹത്യാ പ്രേരണാ കേസില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. ജോണ്‍സണ്‍ ജോയിയുടെ നിരന്തര പ്രേരണയിലാണ് പി ജി മനു ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതും. ഡോ. വന്ദനദാസ് കേസായിരിക്കും അഡ്വ. ആളൂര്‍ അവസാന കാലങ്ങളില്‍ കൈകാര്യം ചെയ്ത പ്രമാദമായ കേസുകളില്‍ ഒന്ന്.

ഫെബ്രുവരി ഒന്നിന് ട്രെയിന്‍ യാത്രയ്ക്കിടെ സൗമ്യയെന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതോടെയാണ് ബിഎ ആളൂര്‍ എന്ന അഭിഭാഷകനെ മലയാളികള്‍ ശ്രദ്ധിക്കുന്നത്. മാദ്ധ്യമങ്ങളില്‍ അടക്കം ആളൂരിന്റെ പേര് വലിയ രീതിയില്‍ ചര്‍ച്ച ചെയ്തു. ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ആളൂര്‍ എങ്ങനെ ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായി എന്നതില്‍ ഇപ്പോഴും ദുരൂഹതയുണ്ട്.സൗമ്യ കേസില്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചപ്പോഴും കേരള ഹൈക്കോടതി ആ വിധി ശരിവച്ചപ്പോഴും ആളുകള്‍ ആളൂരിനെ കൂക്കിവിളിക്കുകയായിരുന്നു ചെയ്തത്.

എന്നാല്‍ കേസ് സുപ്രീം കോടതിയിലെത്തിയപ്പോള്‍ കളി മാറി. ഗോവിന്ദച്ചാമിയെ തൂക്കുകയറില്‍ നിന്നും രക്ഷപ്പെടുത്താന്‍ ആളൂര്‍ എന്ന വക്കീലിന് സാധിച്ചു. ഇതോടെ ആളൂര്‍ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന അഭിഭാഷകനായി മാറി. മാദ്ധ്യമശ്രദ്ധ ലഭിക്കുന്ന എല്ലാ കേസുകളിലും പ്രതികളെ അങ്ങോട്ട് സമീപിച്ച് അഭിഭാഷകനാകാന്‍ ആളൂര്‍ തയ്യാറായി.പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനിയുടെ കേസിലും ആളൂര്‍ പ്രതിക്ക് വേണ്ടി ഹാജരായി. പിന്നീട് നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് വേണ്ടിയും ഇന്‍ഫോസിസ് വധക്കേസ് പ്രതി ബബന്‍ സൈക്കയ്ക്കും വേണ്ടി ഹാജരായി. ഇലന്തൂര്‍ നരബലിക്കേസിലും പ്രതികളുടെ അഭിഭാഷകന്‍ ആളൂരാണ്.

1999ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത ആളൂര്‍ തുടക്കകാലത്ത് കേരളത്തിലെ വിവിധ കോടതികളില്‍ പ്രാക്ടീസ് ചെയ്തു. ആദ്യം മുതലേ ക്രിമിനല്‍ കേസുകളോടാണ് താല്‍പര്യം. എന്നാല്‍ കേരളം വിട്ട് പൂനെയിലേക്ക് ചേക്കേറിയതോടെയാണ് അളൂരിന്റെ ജീവിതം മാറ്റിമറിച്ചതെന്നാണ് പറയപ്പെടുന്നത്. ഇത്രയും പ്രമാദമായ കേസുകള്‍ കൈകാര്യം ചെയ്യുമ്പോളും ആളൂര്‍ വിവാഹം കഴിച്ചിരുന്നില്ല. തന്റെ പ്രൊഫഷനെയാണ് വിവാഹം കഴിച്ചതെന്നാണ് ആളൂര്‍ പറയുന്നത്. വിവാഹം തന്റെ ഉയര്‍ച്ചയ്ക്ക് തടസമാകുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.

തനിക്ക് രസകരമായി ജീവിക്കാന്‍ ഭാര്യയും കുട്ടികളും വേണമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പലപ്പോഴും വിവാദ കേസുകളില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരാകുന്നത് കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനം നേരിടുന്ന വ്യക്തി കൂടിയാണ് ആളൂര്‍.            
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PAKISTAN Earthquake ഒടുവിൽ പ്രകൃതിയും ചതിച്ചു  (40 minutes ago)

KASARGOD കണ്ണീരോടെ ഉറ്റവർ!  (44 minutes ago)

മകനെ സംരക്ഷിക്കാൻ മാതാപിതാക്കൾ നീക്കം നടത്തിയോ..? സുഗന്തിനായി ഇരുട്ടിൽത്തപ്പി പോലീസ്...  (2 hours ago)

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു; തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്  (2 hours ago)

പെരുന്നയിലെ പോപ്പിനെ കാണാൻ സഖാവ് എന്തിന് ആശുപത്രിയിലെത്തി? രാജീവ് ചന്ദ്രശേഖറിന്റെ ഏറുകൊണ്ടു...  (2 hours ago)

ആളൂരിനെ പ്രാകി കൊന്നത് തന്നെ "ചാകാൻ ഞാൻ ആഗ്രഹിച്ചു"..! ഇട്ടുമൂടാൻ പൂത്ത പണം ഉണ്ടാക്കിയത് ഇങ്ങനെ..!  (3 hours ago)

കോട്ടയം പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍  (3 hours ago)

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു  (5 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം  (5 hours ago)

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (13 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (13 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (15 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (16 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ യുവാവിന്റെ മൃതദേഹം  (16 hours ago)

വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍  (16 hours ago)

Malayali Vartha Recommends