അഞ്ചു കുപ്പി മദ്യം വെള്ളം തൊടാതെ കുടിച്ചാൽ 10,000 രൂപ സമ്മാനം.. 5 ആമത്തെ ബോട്ടിലും കാലിയാകുമ്പോഴേക്കും ആരോഗ്യം വഷളാവുകയും കുഴഞ്ഞു വീഴുകയുമായിരുന്നു..

ബെറ്റ് വച്ച് മദ്യപിച്ചു, തൊട്ടുപിന്നാലെ ജീവനും നഷ്ടമായി. പറയുന്നത് അതിശോയ്ക്തിയായി തോന്നുമെങ്കിലും സത്യമാണ്. കർണാടകയിലെ കോലാറിലാണ് സംഭവം.കോലാര്‍ ജില്ലയിലെ മുള്‍ബാഗില്‍ താലൂക്കിലെ പൂജരഹള്ളി ഗ്രാമത്തില്‍ ഇന്നലയാണ് സംഭവം. കാർത്തിക് എന്ന 21-കാരനാണ് മരിച്ചത്. എട്ടുദിവസം മുൻപാണ് ഇയാൾക്കും ഭാര്യക്കും ആദ്യ കുഞ്ഞ് പിറന്നത്. മുൽബാഗിൽ താലൂക്കിലെ പൂജാരഹള്ളി ഗ്രാമത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അഞ്ചു കുപ്പി മദ്യം വെള്ളം തൊടാതെ (ഡ്രൈ) കുടിച്ചാൽ 10,000 രൂപ തരാമെന്നായിരുന്നു വാഗ്ദാനം.
വെങ്കിട റെഡ്ഡി, സുബ്രഹ്മണി,കാർത്തിക് മറ്റു മൂന്നുപേരും ചേർന്നാണ് ബെറ്റുവച്ചത്. 5 ബോട്ടില്‍ മദ്യം വെള്ളം തൊടീക്കാത കഴിക്കുക. 5 ബോട്ടിലും കാലിയാക്കുന്നയാള്‍ക്ക് പതിനായിരം രൂപയെന്നായിരുന്നു വാഗ്ദാനം. ഇതിൽ കാർത്തിക് വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. വെങ്കിട റെഡ്ഡിയാണ് ബെറ്റ് വച്ചത്.മദ്യപിക്കുന്നതിൽ താൻ ഒരിക്കലും പരാജയപ്പെട്ടിട്ടില്ലെന്ന് തറപ്പിച്ച് പറഞ്ഞ കാർത്തിക് നിന്ന നില്‍പില്‍ മദ്യം അകത്താക്കാന്‍ തുടങ്ങി.വെള്ളം തൊടാതെ കൃത്യം അഞ്ച് കുപ്പി മദ്യവും കുടിച്ചു. 5 ആമത്തെ ബോട്ടിലും കാലിയാകുമ്പോഴേക്കും കാര്‍ത്തികിന് ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങി
എന്നാൽ അളവിലധികം മദ്യം ശരീരത്തിൽ പ്രവേശിച്ചതോടെ കാർത്തിക്കിന്റെ ആരോഗ്യം വഷളാവുകയും കുഴഞ്ഞു വീഴുകയുമായിരുന്നു.ആശുപത്രിയിൽ പ്രവേശിപ്പിച്ച് രക്ഷിക്കണമെന്ന് യുവാവ് യാചിച്ചു. സുഹൃത്തുക്കൾ ഉടൻ തന്നെ അദ്ദേഹത്തെ മുൾബഗല്ലു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്തു.എന്നാൽ കാർത്തിക്കിന്റെ ശരീരം ചികിത്സയോട് പ്രതികരിക്കാതെ ആശുപത്രിയിൽ വച്ച് മരിക്കുകയുമായിരുന്നു. ഒരുവർഷം മുൻപാണ് കാർത്തിക് വിവാഹിതനായത്. എട്ടുദിവസം മുൻപായിരുന്നു കുഞ്ഞിന്റെ ജനനം. പ്രസവാനന്തര ചടങ്ങുകൾക്ക് ഭാര്യ സ്വന്തം വീട്ടിലേക്ക് പോകാനിരിക്കെയാണ് ദുരന്തം.
നാലുപേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണന്ന് കോലാര്‍ നഗളി പൊലീസ് അറിയിച്ചു.കുടിക്കുന്ന മദ്യത്തിന്റെ അളവനുസരിച്ചാണ് അത് ശരീരത്തിൽ നിലനിൽക്കുന്നതും. എത്രത്തോളം മദ്യപിച്ചിട്ടുണ്ടെങ്കിലും സമയം കൂടുംതോറും രക്തത്തിലെ മദ്യത്തിന്റെ അളവ് ദുർബലപ്പെടുകയും തീരെ ഇല്ലാതാവുകയും ചെയ്യും.
https://www.facebook.com/Malayalivartha