സിപിഎം എംപി ജോണ്‍ ബ്രിട്ടാസിന് മലയാളത്തില്‍ മറുപടി നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ...കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മലയാളം കേട്ട് എംപിമാർ കൂട്ടത്തോടെ ഞെട്ടി..

ഹിന്ദി അടിച്ചേല്‍പ്പിക്കുന്നുവെന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ നേതാക്കളുടെ ആരോപണത്തിനിടെ, സിപിഎം എംപി ജോണ്‍ ബ്രിട്ടാസിന് മലയാളത്തില്‍ മറുപടി നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എംപിമാരുടെ കത്തിന് ഹിന്ദിയിലേ മറുപടി നല്‍കൂ എന്ന ചിലമന്ത്രിമാരുടെ രീതിക്ക് അതൊരു മാറ്റവുമായി. മലയാളം എങ്കിൽ മലയാളം അതും പയറ്റി തെളിഞ്ഞിരിക്കുകയാണ് നമ്മുടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.മോദി സര്‍ക്കാരില്‍ പല മന്ത്രിമാരും ഹിന്ദിയില്‍മാത്രം മറുപടിക്കത്തുകളയക്കുന്നത് ദക്ഷിണേന്ത്യയിലെ എംപിമാരുടെ വിമര്‍ശനത്തിന് കാരണമായിരുന്നു.
വിശദദാംശങ്ങളിലേക്ക്..ബീഹാര്‍ കീഴടക്കി. ഇനി ലക്ഷ്യം ഗംഗ ഒഴുകിയെത്തുന്ന ബംഗാള്‍.... ഇതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ബംഗാളിനൊപ്പം കേരളവും തമിഴ്‌നാടും തിരഞ്ഞെടുപ്പിലേക്ക് പോകും. ബിജെപി രാഷ്ട്രീയം വേരു പിടിക്കാത്ത സ്ഥലങ്ങള്‍. ദ്രാവിഡ പാര്‍ട്ടികളാണ് തമിഴ്‌നാട് ഭരിക്കുന്നത്. ഇവിടെ തമിഴ് വികാരമാണ് ജനവിധിയെ സ്വാധീനിക്കുക. ബിജെപിയെ ഹിന്ദി പാര്‍ട്ടിയായി അകറ്റുകയാണ് തമിഴ്‌നാട്ടിലെ ഡിഎംകെ. ഇതിനെ മറികടക്കണം. ഇതിനൊപ്പം കേരളത്തിലും ജയിക്കുന്നില്ലെന്ന പേരു ദോഷം മാറ്റണം. ഇതിന് ബിജെപി നീക്കം തുടങ്ങുകയാണ്.
ബംഗാളിന് ഗംഗയെങ്കില്‍ തമിഴ്‌നാടിലും കേരളത്തിനും 'ഭാഷ'യാണ് ബിജെപിയുടെ തന്ത്രം.പ്രാദേശികഭാഷയ്ക്കായുള്ള ദക്ഷിണേന്ത്യന്‍ എംപിമാരും കേന്ദ്രമന്ത്രിമാരും തമ്മിലുള്ള തര്‍ക്കത്തില്‍ വഴിത്തിരിവ് വരികയാണ്. ജോണ്‍ ബ്രിട്ടാസ് എംപിക്ക് മലയാളത്തില്‍ മറുപടി നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുതിയ രീതിക്ക് തുടക്കമിട്ടു. മോദിസര്‍ക്കാരില്‍ പല മന്ത്രിമാരും ഹിന്ദിയില്‍മാത്രം മറുപടിക്കത്തുകളയക്കുന്നത് ദക്ഷിണേന്ത്യയിലെ എംപിമാരുടെ വിമര്‍ശനത്തിന് കാരണമായിരുന്നു. ഇംഗ്ലീഷില്‍ മറുപടി നല്‍കുന്നതായിരുന്നു കീഴ് വഴക്കം.
എന്നാല്‍, ചില മന്ത്രിമാര്‍ ഹിന്ദിയില്‍മാത്രം മറുപടി നല്‍കുകയായിരുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണിതെന്ന ആരോപണവും ഉയര്‍ന്നു. തമിഴ്‌നാട്ടില്‍ ഈ വിവാദം കത്തി പടര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അമിത് ഷായുടെ മലയാളത്തിലുള്ള മറുപടി ചര്‍ച്ച ചെയ്യുന്നത്.ഇതുവരെ എംപിമാരുടെ കത്തിന് ഹിന്ദിയിലും ഇംഗ്ലീഷിലും മറുപടി നല്‍കുന്ന രീതിയാണ് അമിത് ഷാ പിന്തുടര്‍ന്നത്. ഇനി മറ്റുള്ള മന്ത്രിമാരും തമിഴിലും മലയാളത്തിലും തെലുങ്കിലും കന്നഡയിലും മറുപടി നല്‍കും.
ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) രജിസ്ട്രേഷന്‍ വിജ്ഞാപനവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 22-ന് ബ്രിട്ടാസ് അയച്ച കത്തിന് മറുപടിയായാണ് നവംബര്‍ 14-ന് അമിത് ഷാ ബ്രിട്ടാസിന് കത്തയച്ചത്. ജോണ്‍ ബ്രിട്ടാസ് അയച്ച കത്തുകിട്ടി എന്ന് അമിത് ഷാ കത്തില്‍ വക്തമാക്കുന്നു നന്ദിയോടെ താങ്കളുടെ അമിത് ഷാ എന്നെഴുതി ഒപ്പിട്ടാണ് മറുപടി. നേരത്തേ കേന്ദ്ര റെയില്‍വേ സഹമന്ത്രി രവനീത് സിങ് ബിട്ടു ഹിന്ദിയില്‍ നല്‍കിയ കത്തിന് മലയാളത്തില്‍ മറുപടിയയച്ച് ജോണ്‍ ബ്രിട്ടാസ് പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.ഏതായാലും സംഭവം ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട് .
https://www.facebook.com/Malayalivartha
























