തിക്കിലും തിരക്കിലും പെട്ട് ഭക്തർ.... ശബരിമലയിൽ വൻ ഭക്തജനപ്രവാഹം.... ദർശനത്തിന് 12 മണിക്കൂറിലേറെ ക്യൂ.... തിരക്ക് നിയന്ത്രിക്കാൻ കേന്ദ്ര സേനയുമില്ല,.. തിരക്ക് നിയന്ത്രിക്കുമെന്ന് കെ ജയകുമാർ, ദർശന സമയം ഒരു മണിക്കൂർ വർദ്ധിപ്പിച്ചു

ശബരിമലയിൽ മണ്ഡലകാലം ആരംഭിച്ച് രണ്ടാം ദിവസമായ ഇന്ന് താൻ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്തവിധമുള്ള ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ.
വരിയിൽ ഏറെനേരം നിൽക്കാൻ സാധിക്കാത്തതിനാൽ പലരും മറ്റ് വഴികളിലൂടെ ചാടി വന്നവരാണ്. ഇവരെ 18ാം പടി കടത്തിവിടാനുള്ള നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇങ്ങനെയൊരു ആൾക്കൂട്ടം വരാൻ പാടില്ലായിരുന്നുവെന്നും കെ ജയകുമാർ. സന്നിധാനത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ പോലീസിന് നിർദ്ദേശം നൽകി. 'പമ്പയിൽ വന്നുകഴിഞ്ഞാൽ ആളുകൾക്ക് മൂന്നും നാലും മണിക്കൂർ കാത്തിരിക്കേണ്ടി വരുന്നത് ഒഴിവാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
മരംകൂട്ടം മുതൽ ശരംകുത്തി വരെ ഇരുപതോളം ക്യൂ കോംപ്ളക്സ് തയ്യാറാക്കിയിട്ടുണ്ട്. ഇവിടെ ഇരിക്കുന്നവർക്ക് വെള്ളവും ബിസ്‌കറ്റും നൽകാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ട്. ഇത് ഇന്നോ നാളെയോ നടപ്പിലാകും. പൊലീസുകാരെ ഉപയോഗിച്ച് ഭക്തരെ നിർബന്ധമായും ക്യൂ കോംപ്ളക്‌സിൽ ഇരുത്താനുള്ള നടപടി സ്വീകരിക്കും.
അതിനുവേണ്ട അനൗൺസ്‌മെന്റ് സംവിധാനം സജ്ജമാക്കും. ഇതിലൂടെ ആളുകൾ ബോധരഹിതരാകുന്ന സ്ഥിതി ഒഴിവാക്കാം. സ്‌പോട്ട് ബുക്കിംനായി ഏഴ് അധിക സ്‌പോട്ടുകൾ നിലയ്ക്കലിൽ ഇന്ന് സ്ഥാപിക്കും. പമ്പയിൽ നാലെണ്ണം ഉണ്ട്. നിലയ്ക്കലിൽ നിന്ന് പുറപ്പെട്ടുകഴിഞ്ഞാൽ പമ്പയിലെത്തി കൃത്യമായി പോകാൻ സാധിക്കുന്ന സാഹചര്യമുണ്ടാകണം. കത്ത് മുഖേനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
കേന്ദ്രസേന ഇന്ന് വരുമെന്നാണ് വിവരം. അവരുമായി ബന്ധപ്പെടും'- കെ ജയകുമാർ വ്യക്തമാക്കി. അതേസമയം, ദർശനം ലഭിക്കാതെ മടങ്ങി... പന്തളത്ത് എത്തി അഭിഷേകം ചെയ്ത് മടങ്ങിയതായി പറയപ്പെടുന്നു. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ഇന്ന് ദർശനം രണ്ടുമണിവരെ നീട്ടിയിട്ടുണ്ട്.
"https://www.facebook.com/Malayalivartha























