ഡോക്ടറുടെ കാറിൽ ലിഫ്റ്റ് ചോദിച്ച് കയറി സൗഹൃദം സ്ഥാപിച്ച് വീട്ടമ്മ; പിന്നാലെ എത്തിയ ഫോൺ കോളിൽ ഡോക്ടറുടെ നഗ്ന ചിത്രങ്ങൾ കൈയ്യിലുണ്ടെന്ന് പറഞ്ഞ് പണം തട്ടലും: ഒടുവിൽ കോട്ടയത്തെ ബ്ളാക് മെയിലിംഗ് സംഘത്തിന് സംഭവിച്ചത്

അശ്‌ളീല ഫോട്ടോസ് കയ്യിലുണ്ടെന്നും പരസ്യപ്പെടുത്തി അപമാനിക്കുമെന്നും പറഞ്ഞ് ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘം പൊലീസ് പിടിയില്‍. തിരുവല്ല കടപ്ര വടക്കേത്തലയ്ക്കൽ മറിയാമ്മ ചാണ്ടി (44), കോഴഞ്ചേരി സ്വദേശികളായ മേലേമണ്ണിൽ സന്തോഷ് (40), തോളുപറമ്പിൽ രാജേഷ് (40), പിച്ചൻവിളയിൽ ബിജുരാജ് (40), വെണ്ണപ്പാറമലയിൽ സുജിത്ത് (35) എന്നിവരെയാണ് കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശിയായ ഡോക്ടറുടെ പരാതിയിലാണ് നടപടി.എട്ടു ലക്ഷം രൂപയാണ് പലപ്പോഴായി സംഘം ഭീഷണിപ്പെടുത്തി കൈക്കലാക്കിയത്.
ഡോക്ടറുടെ കാറില്‍ കാറിൽ ലിഫ്റ്റ് ചോദിച്ച് കയറിയ മറിയാമ്മ ഡോക്ടറുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഡോക്ടറുമൊത്തുളള നഗ്ന ചിത്രങ്ങള്‍ കൈയിലുണ്ടെന്നും മൂന്നു ലക്ഷം രൂപ തന്നിെല്ലങ്കിൽ ചിത്രങ്ങള്‍ ഭാര്യയെയും മക്കളെയും കാണിക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി. ഭീഷണിക്ക് വഴങ്ങിയ ഡോക്ടര്‍ മൂന്നു ലക്ഷം രൂപ നല്‍കി.
എന്നാല്‍ പണം നല്‍കിയിട്ടും ഇവര്‍ വിടാന്‍ കൂട്ടാക്കിയില്ല. അഞ്ച് ലക്ഷം രൂപകൂടി നൽകണമെന്നും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി വീണ്ടും പണം വാങ്ങി. എന്നാല്‍ അതിന് ശേഷവും അഞ്ച് ലക്ഷം രൂപകൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബ്ളാക് മെയിലിംഗ് തുടര്‍ന്നതോടെ സഹികെട്ട ഇതോടെ ഡോക്ടർ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് കോട്ടയം ഡിവൈ.എസ്.പി. ഷാജിമോൻ ജോസഫിന്റെ നേതൃത്വത്തിൽ പ്രതികൾക്കായി പോലീസ് വല വിരിച്ചു.
ബുധനാഴ്ച കോട്ടയം നഗരത്തിലെത്തിയ അഞ്ചംഗസംഘം ഡോക്ടറിൽനിന്ന് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് വാങ്ങി മടങ്ങുന്നതിനിടെ കോട്ടയം വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ നിർമ്മൽ ബോസ്, എസ്.ഐ. എം.ജെ.അരുൺ എന്നിവരുെട നേതൃത്വത്തിൽ കാർ വളഞ്ഞ് പിടികൂടുകയായിരുന്നു. അറസ്റ്റിലായ സ്ത്രീ സമാനരീതിയിൽ മറ്റ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന പോലീസ് പറയുന്നു. പ്രതികളെ വ്യാഴാഴ്ച കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha























