നിങ്ങള്‍ പ്രതിഷേധിച്ചിട്ടുണ്ടോ, സമരം ചെയ്തിട്ടുണ്ടോ എങ്കില്‍ നിങ്ങള്‍ ഈ 18 കാരിയെ അറിയും. ഗ്രേറ്റ... സാമൂഹികമാധ്യമങ്ങളില്‍ വന്‍ആരാധകവൃന്ദമുള്ള അധികാര കേന്ദ്രങ്ങള്‍ക്കു മുമ്പാകെ സത്യം വിളിച്ചു പറയാന്‍ ധൈര്യം കാണിച്ച , പുതുതലമുറയുടെ മുഖമായി മാറിയ താരം .. ഇപ്പോൾ ഉണ്ടായ വിവാദങ്ങൾക്ക് പിന്നിൽ ഉള്ളത് എന്ത്?

പരിസ്ഥിതിവാദത്തിലൂടെ ലോകത്തെ നിശ്ശബ്ദമാക്കിയ 18 കാരി ഗ്രേറ്റ തുന്‍ബര്‍ഗ. പക്ഷെ ഇന്ന് ഗ്രേറ്റ എത്തിനില്‍ക്കുന്നത് എവിടെയാണ്. ടൂള്‍ കിറ്റ് ഗ്രേറ്റ പങ്കുവച്ചത് ആര്‍ക്കുവേണ്ടി. മോ ദലിവാള്‍ ഉയര്‍ത്തുന്ന സമാധാനത്തിനു വേണ്ടിയോ അതോ മോയുടെ ഖലിസ്ഥാന്‍ തീവ്രവാദത്തിനു വേണ്ടിയോ?
ഒറ്റ ട്വീറ്റിനായി കോടികള്‍ ഒഴുകിയെന്ന് ആരോപണം അന്തരീക്ഷത്തിലുണ്ടെങ്കില്‍ അതിന് ഗ്രേറ്റ മറുപടി നല്‍കുമോ. ആരാണ് ഗ്രേറ്റ . സാമൂഹികമാധ്യമങ്ങളില്‍ വന്‍ആരാധകവൃന്ദമുള്ള താരമാണ് ഗ്രേറ്റ. ട്വിറ്ററില്‍ 10 കോടിപ്പേര്‍ റെയ്ഹാനയേയും 30 ലക്ഷം പേര്‍ ഗ്രേറ്റയേയും പിന്തുടരുന്നു.
യു.എസ്. പ്രസിഡന്റായിരുന്ന സാക്ഷാല്‍ ഡോണള്‍ഡ് ട്രംപിനെതിരേ തീപാറുന്ന നോട്ടമെറിഞ്ഞ് വിവാദനായികയായ ഗ്രേറ്റയ്ക്കു പ്രായം വെറും 18. കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച ശാസ്ത്രനിലപാടുകളെ പരിഹസിച്ചുതള്ളിയ ട്രംപിനെ രൂക്ഷമായ ഒറ്റനോട്ടം കൊണ്ടാണു ഗ്രേറ്റ നേരിട്ടത്. ദാവോസില്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തിനിടെയായിരുന്നു സംഭവം. ആ നോട്ടം പിന്നീടു ക്ഷോഭിക്കുന്ന ലോകയുവത്വം ഏറ്റെടുത്തു.
റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് എന്നിവരും ഗ്രേറ്റയുടെ നാവിന്റെ മൂര്‍ച്ചയറിഞ്ഞിട്ടുണ്ട്. 2003 ജനുവരി മൂന്നിനു സ്വീഡനില്‍ നടന്‍ സ്വാന്‍ത തന്‍ബര്‍ഗിന്റെയും ഓപ്പറ ഗായിക മാലേന ഏര്‍മാന്റെയും മകളായാണു ഗ്രേറ്റയുടെ ജനനം. എട്ടാംവയസില്‍ത്തന്നെ ആഗോള കാലവസ്ഥാ വ്യതിയാനം അവളെ അലട്ടി. വരുംതലമുറയെ ലോകനേതാക്കള്‍ അവഗണിക്കുന്നുവെന്ന തോന്നല്‍. 15ാം വയസില്‍ ആദ്യപ്രതിഷേധം. 2018 ഓഗസ്റ്റില്‍ സ്വീഡിഷ് പാര്‍ലമെന്റ് മന്ദിരത്തിനു പുറത്ത് കാലാവസ്ഥയ്ക്കായുള്ള സ്‌കൂള്‍ പണിമുടക്കിനു നേതൃത്വം നല്‍കി. ഈ സമരം ലോകശ്രദ്ധ പിടിച്ചുപറ്റി.
2019 ലെ ഏറ്റവും സ്വാധീനിച്ച വ്യക്തിയായി ഗ്രേറ്റ തുന്‍ ബര്‍ഗിനെ ടൈം മാഗസിന്‍ തിരഞ്ഞെടുത്തു. ഭൂസംരക്ഷണത്തെ പറ്റി വ്യക്തതയില്ലാതിരുന്ന സമൂഹത്തില്‍ ആഗോളതലത്തില്‍ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചതാണ് ഗ്രേറ്റയെ പേഴ്‌സണ്‍ ഓഫ് ദ യേര്‍ ആയി തിരഞ്ഞെടുക്കാന്‍ കാരണമെന്ന് ടൈം എഡിറ്റോറിയല്‍ ബോര്‍ഡ് വ്യക്തമാക്കി.
ഒരു സാധാരണ പെണ്‍കുട്ടിയായ ഗ്രേറ്റ അധികാര കേന്ദ്രങ്ങള്‍ക്കു മുമ്പാകെ സത്യം വിളിച്ചു പറയാന്‍ ധൈര്യം കാണിച്ച് പുതുതലമുറയുടെ മുഖമായി മാറിയെന്നും ടൈം പറയുന്നു. സെപ്റ്റംബറില്‍ 139 രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത യു.എന്‍ ഉച്ചകോടിയില്‍ കാലാവസ്ഥാ വ്യതിയാനത്തില്‍ ലോക രാജ്യങ്ങളുടെ നിരുത്തരവാദപരമായ സമീപനത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് ഗ്രേറ്റ തുന്‍ ബര്‍ഗ് എന്ന പതിനാറുകാരി ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.
അര്‍ത്ഥശൂന്യമായ വാക്കുകള്‍ കൊണ്ട് നിങ്ങളെന്റെ സ്വപ്നങ്ങളും ബാല്യവും തകര്‍ത്തു. മനുഷ്യര്‍ മരിക്കുകയാണ്, ദുരിതമനുഭവിക്കുകയാണ്, മുഴുവന്‍ ആവാസ വ്യവസ്ഥയും തകരുകയാണ്. വിനാശത്തിന്‍ വക്കിലാണ് എന്നിട്ടും നിങ്ങള്‍ക്ക് പണത്തെക്കുറിച്ചും സാമ്പത്തിക വളര്‍ച്ചയെ കുറിച്ചുമാണ് പറയാനുള്ളത്', യു.എന്നിലെ ഗ്രേറ്റയുടെ ഈ വാക്കുകള്‍ വലിയ ചര്‍ച്ചാവിഷയമായി.
ഇതിനു ശേഷം കഴിഞ്ഞ ദിവസം നടന്ന മാഡ്രിഡില്‍ നടന്ന യു.എന്‍ കലാവസ്ഥാ ഉച്ചകോടിയിലും ഗ്രേറ്റ തന്റെ നിലപാട് തുറന്നടിച്ചു. രാഷ്ട്രീയ നേതാക്കളുടെയും അധികാരികളും നടപടി എടുക്കുമെന്ന് വാഗ്ദാനം ചെയ്യുമെങ്കിലും ഒന്നും പ്രാവര്‍ത്തികമാക്കില്ല ഇതാണ് യാഥാര്‍ത്ഥ അപകടം. തെറ്റായ കണക്കു സൂചികകളും പി.ആര്‍ വര്‍ക്കുകള്‍ക്കും അപ്പുറം ഒന്നും നടക്കുന്നില്ല. എന്നാണ് സ്‌പെയിനില്‍ മാഡ്രിഡില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ അരോപിച്ചത്. ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയറില്‍ ഗ്രേറ്റയോടെപ്പം പത്തു പേരെയാണ് പരിഗണിച്ചിരുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഡെമോക്രാറ്റ് പാര്‍ട്ടി നേതാവ് നാന്‍സി പെലോസി, തുടങ്ങിയ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പേരുകളും പരിഗണനയിലുണ്ടായിരുന്നു. അവരെയാക്കെ വെട്ടി വന്ന ഗ്രേറ്റയെ ഇഷ്ടമാണ് ലോകത്തിന്. പക്ഷെ ഇപ്പോള്‍ നടക്കുന്ന നാടകീയ സംഭവങ്ങള്‍ക്ക് ആര് ഉത്തരം നല്‍കും?
കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. ഇന്ത്യ എല്ലായ്‌പ്പോഴും സംശയിക്കുന്ന ഗൂഢാലോചന ഇപ്പോഴും നടക്കുന്നതിന്റെ തെളിവാണ് ഗ്രെറ്റ ത്യുന്‍ബെയുടെ ട്വീറ്റ് എന്നായിരുന്നു ചിലര്‍ അഭിപ്രായപ്പെട്ടത്.
അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്ന കര്‍ഷകരെ ഗ്രെറ്റ എന്തിനാണ് പിന്തുണയ്ക്കുന്നതെന്നും അവര്‍ ചോദിക്കുമ്പോള്‍ അതിന് ഉത്തരം വേണ്ടേ. നൊബേല്‍ സമ്മാനം നല്‍കുന്നത് നല്ല കാര്യങ്ങള്‍ക്കാണ്, പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്ന, അന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന, വെള്ളം ദുരുപയോഗം ചെയ്യുന്ന ആളുകള്‍ക്കൊപ്പം നില്‍ക്കാന്‍ ഗ്രെറ്റ ത്യുന്‍ബെയ്ക്ക് എങ്ങനെയാണ് സാധിക്കുക?
ഗ്രേറ്റയുടെ സുഹൃത്ത് ആദര്‍ശ് പ്രതാപ് എന്ന മലയാളി ഒരു മാധ്യമത്തോട് പറഞ്ഞത് പോലെ ഒരാള്‍ പറയുന്നതിന്റെ മൂല്യമില്ലാതാക്കണമെങ്കില്‍ അയാളുടെ വിശ്വാസ്യത തകര്‍ക്കുക എന്ന തന്ത്രമാണ് ഒരു കൂട്ടര്‍ പയറ്റുന്നത്. പരിസ്ഥിതിയാണ് എന്റെ രാഷ്ട്രീയം. ഗ്രേറ്റയെ പിന്തുണയ്ക്കുന്നതിന്റെ കാരണവും അതുതന്നെയാണ്. അതുപോലെ പരിസ്ഥിതിയുടെ പേരില്‍ ഗ്രേറ്റയ്‌ക്കൊപ്പം നില്‍ക്കുന്ന നിരവധി പേരുണ്ട്. അവരെ നിരാശരാക്കരുത്. എന്തെങ്കിലും പുകമറയുണ്ടെങ്കില്‍ വിളിച്ചുപറയൂ. അല്ലെങ്കില്‍ കാലം മാപ്പ് തരില്ല. സത്യത്തില്‍ നിന്ന് വ്യതിചലിച്ചിട്ടില്ലെങ്കില്‍ നിരവധി പേര്‍ കൂടെയുണ്ടാകും.
https://www.facebook.com/Malayalivartha
























